ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Tuesday, January 31, 2012

അപൂര്‍വ വാഴയിനങ്ങള്‍.


അപൂര്‍വ വാഴയിനങ്ങള്‍.
കര്‍പ്പൂരവള്ളി: നല്ല ഉയരത്തില്‍ കരുത്തില്‍ വളരുന്ന ഇവയില്‍ ഇരുപതു കിലോഗ്രാം വരെയുള്ള കുലകള്‍ ലഭിക്കുന്നു. ഒരുവര്‍ഷംകൊണ്ട് വിളവെടുക്കാം. മധുരമുള്ള പഴങ്ങള്‍ ലഭിക്കും.

വരിക്കവാഴ: നല്ല രോഗപ്രതിരോധശേഷിയുള്ള വരിക്കവാഴയുടെ കായ്കള്‍ പഴുത്താലും ചീഞ്ഞുപോകാറില്ല. കാഠിന്യമേറിയ ഇവ പുഴുങ്ങിയും കഴിക്കാം.

കുടപ്പനില്ലാകുന്നന്‍: കുലകളില്‍ കായ് വിരിഞ്ഞശേഷം കുടപ്പന്‍ കാണാത്ത ഈ ഇനത്തില്‍ പഴങ്ങള്‍ സ്വാദിഷ്ഠമാണ്. കുറുനാമ്പ് രോഗത്തെ ചെറുക്കുന്നു. കാര്യമായ പരിചരണം നല്കാതെതന്നെ കൃഷി ചെയ്യാം.

കുന്നന്‍: ഇവയുടെ കായ്കള്‍ ഉണക്കിപ്പൊടിച്ച് കുട്ടികള്‍ക്ക് ആഹാരമായി നല്കുന്നു. ഇടത്തരം വലിപ്പമുള്ള കുലകള്‍ ലഭിക്കുന്ന കുന്നന്‍ വാഴകള്‍ വീട്ടുവളപ്പുകളില്‍ കുറ്റിവിളയായി നടാന്‍ യോജിച്ചവയാണ്. രോഗകീടബാധകള്‍ കുറവാണ്.

വിരൂപാക്ഷി: ഇടത്തരം ഉയരത്തില്‍ വളരുന്ന വിരൂപാക്ഷിയുടെ കായ്കള്‍ ക്രമമല്ലാത്ത രീതിയില്‍ ഉണ്ടാകുന്നു. നല്ല മധുരമുള്ള ഇവയുടെ കായ്കള്‍ എല്ലാവരും ഇഷ്ടപ്പെടുന്നു.

നാഗവാഴ: നല്ല ഉയരത്തില്‍ വളര്‍ന്ന് വലിയ കുലകള്‍ ലഭിക്കുന്ന നാഗവാഴ വിളവെടുക്കാന്‍ ഒന്നര വര്‍ഷമെടുക്കും. കായ്കള്‍ രുചികരമാണ്. കറിക്കായും ഉപയോഗിക്കും. നല്ല രോഗപ്രതിരോധശേഷിയുമുണ്ട്.

യംഗാബി: ചെറുപഴയിനമാണ് യംഗാബി. കായ്കള്‍ പഴുക്കുമ്പോള്‍ സ്വര്‍ണനിറത്തില്‍ ആകര്‍ഷണീയമായിത്തീരും. കുലകള്‍ക്ക് പത്തുകിലോ വരെ തൂക്കം ലഭിക്കുന്ന ഇവയുടെ പഴങ്ങള്‍ മാധുര്യമേറിയവയാണ്. തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാം.

ബോഡല്‍സ് അല്‍ട്ടാഫോര്‍ട്ട്: ഗ്രോമിഷലും പിസാംഗി ലിനിയും തമ്മില്‍ സങ്കരണം നടത്തി ഉരുത്തിരിച്ച ഈ വിദേശയിനം നല്ല ഉയരത്തില്‍ വളരും. ഗ്രോമിഷലിനോട് സാമ്യമുള്ള കുലകള്‍ ലഭിക്കുന്ന ബോഡല്‍സ് അല്‍ട്ടാഫോര്‍ട്ടിന് നല്ല പ്രതിരോധശേഷിയുണ്ട്.

ഗ്രോമിഷന്‍: നല്ല ഉയരത്തില്‍ വളരുന്ന വാഴയിനമാണിത്. പഴുക്കുമ്പോള്‍ മഞ്ഞനിറമാകുന്ന കായ്കള്‍ മാധുര്യം നിറഞ്ഞതാണ്. കേരളത്തിലെ വീട്ടുവളപ്പുകളില്‍ അപൂര്‍വമായ ഗ്രോമിഷന് ഇംഗ്ലീഷ് പൂവന്‍ എന്ന പേരുമുണ്ട്. വലിയ കുലകള്‍ ഇവയുടെ പ്രത്യേകതയാണ്.

ബിഗ് എബാംഗ്:നേന്ത്രവാഴയിനത്തില്‍ പെടുന്ന ബിഗ് എബാംഗ് വാഴകളുടെ കായ്കള്‍ വലുതാണ്. തീരെ ചെറിയ കുടപ്പനുണ്ടാകുന്ന ഇവയ്ക്ക് ഏഴു പടലവരെ ഉണ്ടാകാറുണ്ട്. പതിനൊന്നു മാസത്തിനുള്ളില്‍ ഇവയുടെ കായ്കള്‍ പാകമാകും.കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ ഫോണ്‍: 9947091208, 9495250655.

courtesy: http://www.mathrubhumi.com/agriculture/story-203704.html

പത്തിരട്ടി വിളവ്; പതിനായിരങ്ങള്‍ക്കു പ്രചോദനം

ഒരുപക്ഷേ കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ പ്രിസിഷന്‍കൃഷിയില്‍ വിളവെടുത്ത വ്യക്തിയായിരിക്കും വയനാട് മാനന്തവാടി സ്വദേശി ഡിഗോള്‍. ഒരു വര്‍ഷം കൊണ്ട് എട്ടു വിളവിറക്കി പ്രതിമാസം ശരാശരി 40000 രൂപ വരുമാനം നേടാനായെന്നു ഈ യുവാവ് അവകാശപ്പെടുന്നു. എന്നാല്‍ അതിലുപരി തന്റെ മാതൃകയിലൂടെ നാല്പതോളം നവസംരംഭകരെ പ്രിസിഷന്‍ കൃഷിയിലേയ്ക്കു കൊണ്ടുവരാന്‍ കഴിഞ്ഞ ഇദ്ദേഹം നമ്മുടെ വിജ്ഞാനവ്യാപനപ്രവര്‍ത്തകര്‍ക്കു തന്നെ ഒരു ചൂണ്ടുപലകയാണ്. പറഞ്ഞു കൊടുക്കുന്നതിന്റെ പത്തിരട്ടി ഫലം ചെയ്തു കാണിക്കുന്നവനു നേടാനാകുമെന്ന് ഡിഗോള്‍ തെളിയിക്കുന്നു.


ഗള്‍ഫില്‍ ഇന്റീരിയര്‍ ഡിസൈനറായി പ്രവര്‍ത്തിച്ചിരുന്ന ഡിഗോള്‍ നാട്ടിലൊരു ജീവിതം കൊതിച്ചാണ് രണ്ടു വര്‍ഷം മുമ്പ് വയനാട്ടിലേയ്ക്കു മടങ്ങിയത്. വിദേശങ്ങളിലെ ഹൈടെക് കൃഷിരീതികള്‍ കണ്ടിരുന്ന ഡിഗോള്‍ നാട്ടിലെത്തിയപ്പോള്‍ മുതല്‍ ഇങ്ങനൊരു സംരംഭത്തിനായി ശ്രമം തുടങ്ങി. ഇതിനാവശ്യമായ സാങ്കേതിക സഹായം തേടി കൃഷിവകുപ്പിലും കാര്‍ഷിക സര്‍വകലാശാലയിലും ചെന്നെങ്കിലും നിരാശയായിരുന്നു ഫലം. സര്‍വകലാശാലയുടെ പ്രിസിഷന്‍ഫാമിംഗ് സെന്ററില്‍ നിന്നു ചില വിവരങ്ങള്‍ കിട്ടിയെങ്കിലും അതൊന്നും താനാഗ്രഹിച്ച വിധത്തിലുള്ളതായിരുന്നില്ലെന്നു ഡിഗോള്‍ പറയുന്നു. അങ്ങനെയിരിക്കെ പാലക്കാട്ട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്തില്‍ പ്രിസിഷന്‍കൃഷി ആരംഭിച്ചതായറിഞ്ഞ് അവിടം സന്ദര്‍ശിച്ചതോടെയാണ് ഈ രംഗത്ത് ഒരു തുടക്കമിടാന്‍ കഴിഞ്ഞതെന്നു ഇദ്ദേഹം അനുസ്മരിക്കുന്നു.


പെരുമാട്ടിയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടുംകല്പിച്ച് ഒരു ഗ്രീന്‍ഹൌസ് നിര്‍മിക്കാന്‍ തീരുമാനിച്ചു. പക്ഷേ അപ്പോള്‍ പ്രശ്നങ്ങള്‍ തുടങ്ങുന്നതേയുള്ളായിരുന്നു. കാര്‍ഷികപ്രതിസന്ധിയുള്ള വയനാട്ടില്‍ ഇങ്ങനൊരു സംരംഭത്തിനു വായ്പ നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു താന്‍ കയറിയിറങ്ങിയ എല്ലാ ബാങ്കുമെന്ന് ഡിഗോള്‍ പറയുന്നു. ഒടുവില്‍ നിവൃത്തിയില്ലാതെ സ്വന്തം പേരിലുള്ള അല്പം സ്ഥലം വിറ്റാണ് താന്‍ പോളിഹൌസ് നിര്‍മാണത്തിനു പണം കണ്െടത്തിയതെന്നു ഡിഗോള്‍ ചൂണ്ടിക്കാട്ടി. അത്രയേറെയായിരുന്നു ഈ യുവാവിന്റെ മനസ്സില്‍ പ്രിസിഷന്‍ കൃഷിയോടുള്ള താത്പര്യവും ആവേശവും. നമ്മുടെ കൃഷിരീതികള്‍ പരിഷ്കരിക്കേണ്ടതുണ്െടന്നും ലോകത്ത് ഇത്തരം സാങ്കേതികവിദ്യകള്‍ ലഭ്യമാണെന്നും ബന്ധപ്പെട്ടവര്‍ക്കു കാണിച്ചുകൊടുക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നെന്ന് ഡിഗോള്‍ പറഞ്ഞു.


രണ്ടു ഭാഗങ്ങളായി വിഭജിച്ചാണ് ആയിരം ചതുരശ്രമീറ്ററിന്റെ ഹരിതഗൃഹം ഇദ്ദേഹം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടുഭാഗങ്ങള്‍ക്കുമിടയില്‍ അണുനശീകരണസംവിധാനമുള്ള ചെറിയ അറയുമുണ്ട്. ആദ്യം കൃഷി ചെയ്തത് സാലഡ് വെള്ളരിയായിരുന്നു. അഞ്ഞൂറ് ചതുരശ്രമീറ്ററുള്ള ഒരു ഭാഗത്തായിരുന്നു ഇത്. മികച്ച വിളവ് നല്‍കിയ ആദ്യകൃഷിയെ തുടര്‍ന്ന് മറുഭാഗത്ത് കാപ്സിക്കവും അല്പം പച്ചമുളകും കൃഷി ചെയ്തു. തുടര്‍ന്ന് രണ്ട് ഭാഗങ്ങളിലുമായി പയര്‍, ചീര, മല്ലിയില തുടങ്ങിയവയും കൃഷി ചെയ്തു. പയര്‍ കൃഷി ചെയ്തപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടു വാരം പാവലും നട്ടു. ഇവയില്‍ ചീര മാത്രമാണ് ചെറിയൊരു പരാജയമായതെന്നു ഡിഗോള്‍ പറയുന്നു. കാര്‍ഷികസര്‍വകലാശാലയുടെ ചീരവിത്തായിരുന്നു പരാജയകാരണം. പാകിയ വിത്തുകളില്‍ പകുതി പോലും മുളച്ചില്ല. അതേസമയം പൊള്ളാച്ചിയില്‍ നിന്നു വാങ്ങിയ സ്വകാര്യകമ്പനികളുടെ ഹൈബ്രിഡ് പച്ചക്കറിവിത്തുകള്‍ പൂര്‍ണമായി മുളയ്ക്കുകയും മികച്ച ഫലം നല്‍കുകയും ചെയ്തു. ഇപ്പോള്‍ കൃഷി സംബന്ധമായ ഉപദേശങ്ങള്‍ക്ക് തിരുവനന്തപുരം ആസ്ഥാനമായുള്ള 'പ്രോവിന്‍സ് അഗ്രോ' എന്ന സ്ഥാപനത്തേയാണ് താന്‍ ആശ്രയിക്കുന്നതെന്നു ഇദ്ദേഹം പറഞ്ഞു. കൃഷിഭവനുകളില്‍നിന്നുള്ള പ്രയോജനരഹിതമായ സൌജന്യഉപദേശത്തേക്കാള്‍ ഫീസ് ഈടാക്കിയാണെങ്കിലും കിട്ടുന്ന വിദഗ്ധഉപദേശങ്ങള്‍ക്ക് ഇനി കൃഷിക്കാര്‍ കാതോര്‍ക്കുമെന്ന് ഡിഗോള്‍ അഭിപ്രായപ്പെട്ടു.


ഏകദേശം പന്ത്രണ്ടുലക്ഷം രൂപയാണ് ഇദ്ദേഹം പോളിഹൌസിനായി ചെലവഴിച്ചത്. എന്നാല്‍ പിന്നീട് തന്റെ സഹകര്‍ഷകന്‍ നിര്‍മിച്ച പോളിഹൌസിനു പത്തുലക്ഷം രൂപയേ വേണ്ടിവന്നുള്ളൂവെന്നു ഡിഗോള്‍ ചൂണ്ടിക്കാട്ടി. മണ്ണ് നന്നായിളക്കിയ ശേഷം സൌരതാപീകരണത്തിലൂടെ അണുനശീകരണം നടത്തുന്നതാണ് പ്രിസിഷന്‍ കൃഷിയിലെ ആദ്യചുവട്. തുടര്‍ന്ന് ഉയര്‍ന്ന വാരങ്ങള്‍ വെട്ടി വിത്തു പാകുന്നു. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ വളപ്രയോഗത്തിന്റെ അളവും ക്രമവും നിശ്ചയിക്കുന്നു. തുറസ്സായ സ്ഥലങ്ങളിലും പ്രിസിഷന്‍ രീതിയില്‍ കൃഷി നടത്താം. തന്റെ പോളിഹൌസിനു പുറത്ത് ഡിഗോള്‍ ഈ രീതിയില്‍ വാഴ കൃഷി ചെയ്യുന്നുണ്ട്.


അമിതോത്പാദനം മൂലം വിപണനപ്രതിസന്ധി ഉണ്ടാകുമെന്നു ഭയന്നായിരുന്നു ഡിഗോള്‍ ഗ്രീന്‍ഹൌസിനെ രണ്ടായി തിരിച്ചത്. അതുവഴി കൂടുതല്‍ ഇനങ്ങള്‍ നിശ്ചിത അളവില്‍ ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഒരു വര്‍ഷത്തെ കൃഷി കഴിഞ്ഞപ്പോള്‍ ഇനവൈവിധ്യത്തേക്കാള്‍ പ്രധാനം ഉയര്‍ന്ന അളവിലുള്ള ഉത്പാദനമാണെന്നു ഡിഗോള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. കൂടുതല്‍ ഉത്പാദനമുണ്െടങ്കില്‍ കൃഷിക്കാരന് അകലെയുള്ള വിപണികളില്‍ പോലും ഉത്പന്നമെത്തിച്ച് വിപണനം നടത്താം. ഇതൊക്കെയാണെങ്കിലും തനിക്ക് വിപണനം ഒരു ഘട്ടത്തില്‍ പോലും പ്രശ്നമായിട്ടില്ലെന്നു ഇദ്ദേഹം പറയുന്നു. മാനന്തവാടിയിലും കല്പറ്റയിലുമുള്ള രണ്േടാ മൂന്നോ കടകളിലൂടെ തന്റെ സാലഡ് വെള്ളരിയും കാപ്സിക്കവും ചീരയുമൊക്കെ അനായാസം വിറ്റഴിയുന്നു. കീടനാശിനി തളിക്കാത്ത 'ക്ളീന്‍ വെജിറ്റബിളി'നു വേണ്ടി കടക്കാര്‍ മത്സരിക്കുകയാണ്. ഇപ്പോള്‍ വിളവെടുക്കുന്ന സാലഡ് വെള്ളരി കിലോഗ്രാമിനു 20 -25 രൂപ നിരക്കിലാണ് നല്‍കുന്നത്.കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ തുടച്ചുവൃത്തിയാക്കി പായ്ക്ക് ചെയ്ത് ഇവ കടകളിലെത്തിക്കും. ഇതുമൂലം വില്പനയ്ക്കെത്തുന്ന ഉത്പന്നങ്ങള്‍ അല്പം പോലും പാഴാവുന്നില്ല. പായ്ക്കു ചെയ്യുന്ന വെള്ളരിയില്‍ നിന്നു അതിന്റെ പൂവ് പോലും അടര്‍ന്നുപോവാതെയാണ് കടയിലെത്തുന്നത്. ഇത്തരം നല്ല ശീലങ്ങള്‍ നമ്മുടെ കൃഷിക്കാര്‍ ഇനിയും വേണ്ടത്ര പരിചയിച്ചിട്ടില്ലെന്നു ഡിഗോള്‍ ചൂണ്ടിക്കാട്ടി.


അഞ്ഞൂറ് ചതുരശ്രമീറ്ററില്‍ നിന്നും ദിവസം തോറും ശരാശരി 50 കിലോഗ്രാം സാലഡ് വെള്ളരിയാണ് ഇദ്ദേഹത്തിനു കിട്ടുന്നത്. ഇതേ സ്ഥാനത്ത് പയര്‍ 100 കിലോഗ്രാം വീതം കിട്ടിയിരുന്നു. രണ്ടു ബഡുകളില്‍ മാത്രം പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തപ്പോള്‍ പത്തു കിലോഗ്രാം വീതം പാവയ്ക്ക കിട്ടുമായിരുന്നെന്നു ഡിഗോള്‍ പറഞ്ഞു. എന്നാല്‍ തമിഴ്നാട്ടിലെ ധര്‍മഗിരിയിലും മറ്റും പ്രിസിഷന്‍കൃഷിയിലൂടെ കിട്ടുന്ന ഉത്പാദനം ഇതിന്റെ പല മടങ്ങാണെന്നു അദ്ദേഹം സമ്മതിച്ചു. അഞ്ഞൂറ് ചതുരശ്രമീറ്ററില്‍ നിന്ന് 15 ടണ്‍ കാപ്സിക്കമാണ് അവര്‍ ഉത്പാദിപ്പിക്കുന്നത്. അവിടുത്തെ കൃഷിക്കാര്‍ക്ക് വിളകളുടെ പള്‍സ് അറിയാം. തമിഴ്നാട് കാര്‍ഷികസര്‍വകലാശാലയിലെ വിദഗ്ധര്‍ കൃഷിക്കാരുടെ കൂടെ താമസിച്ചാണ് കൃഷി പഠിപ്പിക്കുന്നത്. അവരുടെ കൃഷിരീതികള്‍ പൂര്‍ണമായി പകര്‍ത്താന്‍ കഴിഞ്ഞാല്‍ നമുക്കും അത്രയേറെ ഉത്പാദനം നേടാനാവും.


പ്രസിഷന്‍ കൃഷിയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സബ്സിഡി പോലും യഥാസമയം നല്‍കുന്നില്ലെന്നു ഡിഗോള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജനുവരിയില്‍ അപേക്ഷ നല്‍കിയ തനിക്ക് ഏറെ പരിശ്രമിച്ച ശേഷം നവംബറിലാണ് സബ്സിഡി കിട്ടിയത്. അതും ഭാഗികമായി മാത്രം. മധ്യനിരയിലുള്ള പല ഉദ്യോഗസ്ഥരുടേയും സമീപനം ശരിയല്ല. ഫണ്ടില്ലെന്ന പേരില്‍ തനിക്ക് പ്രസിഷന്‍കൃഷി സബ്സിഡിയുടെ ഒരു വിഹിതം നിഷേധിക്കുമ്പോള്‍ തന്നെ വയനാട്ടില്‍ കാര്‍ഷികവികസനത്തിനു കേന്ദ്രം അനുവദിച്ച കോടികള്‍ പാഴാകുകയായിരുന്നെന്നു ഡിഗോള്‍ ചൂണ്ടിക്കാട്ടി. അതേസമയം തമിഴ്നാട്ടില്‍ കൃഷിവകുപ്പിലേയും കെവികെകളിലേയും ഉദ്യോഗസ്ഥര്‍ പണവുമായി കൃഷിക്കാരുടെ പിന്നാലെ നടക്കുകയാണ്. എല്ലാവരും കൂട്ടായി പരിശ്രമിച്ചാല്‍ പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ പ്രിസഷന്‍ കൃഷിയിലൂടെ കേരളത്തിനു കഴിയുമെന്ന് ഡിഗോള്‍ പറഞ്ഞു.

ജയിംസ് ജേക്കബ്
കര്‍ഷകന്‍ മാസിക

Tuesday, January 10, 2012

കാച്ചിൽ അഥവാ കാവത്ത്

കാച്ചിൽ


 
കാച്ചിൽ
തായ്‌വാനിലെ ഒരിനം കാച്ചിൽ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:Plantae
(unranked):Angiosperms
(unranked):Monocots
നിര:Dioscoreales
കുടുംബം:Dioscoreaceae
ജനുസ്സ്:Dioscorea

കാച്ചിൽ വള്ളിയുടെ മുട്ടുകളിൽ ഇലകളോടൊപ്പം വളരുന്ന കിഴങ്ങായ മേക്കാച്ചിൽ

നീലക്കാച്ചിൽ മുറിച്ചത്

92 കിലോ തൂക്കമുള്ള കാച്ചിൽ പ്രദർശനത്തിന് വെച്ചിരിക്കുന്നു
കേരളത്തിൽ ധാരാളമായി കൃഷിചെയ്യപ്പെടുന്ന ഒരു കിഴങ്ങുവർഗ്ഗ വിളയാണ്‌ കാച്ചിൽ അഥവാ കാവത്ത് . Greater yam, Asiatic yam എന്നീ ഇംഗ്ലീഷ് നാമങ്ങളുള്ള ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Dioscorea alata Linn എന്നാണ്‌[1].

ഉള്ളടക്കം

  • 1 ആയുർവ്വേദത്തിൽ
  • 2 ഘടന
  • 3 കൃഷിരീതി
  • 4 ഔഷധം
  • 5 പ്രധാന ഇനങ്ങൾ
  • 6 അവലംബം

[തിരുത്തുക] ആയുർവ്വേദത്തിൽ

മധുര രസവും ഗുരു, സ്നിഗ്ധ് ഗുണവും ശീത വീര്യവും ഉള്ള സസ്യമാണിത്. ഇതിന്റെ കാണ്ഡം (കിഴങ്ങ്) ഔഷധമായി ഉപയോഗിക്കുന്നു[1].

[തിരുത്തുക] ഘടന

ഇത് ഒരു വള്ളിച്ചെടിയായി വളരുന്ന സസ്യമാണ്‌. തണ്ടുകൾക്ക് ചതുരാകൃതിയാണുള്ളത്. ഇലകൾ വലിപ്പമുള്ളതും മിനുസമാർന്നതും ദീർഘ വൃത്താകൃതിയിൽ ഉള്ളതുമാണ്‌. തണ്ടുകളിൽ ഇലകൾ ഉണ്ടാകുന്ന മുട്ടുകളിൽ ചെറിയ കിഴങ്ങുകളും കാണാം. ഇവയ്ക്ക് മേക്കാച്ചിൽ എന്നാണ് പേര്.

[തിരുത്തുക] കൃഷിരീതി

നാടൻ, ആഫ്രിക്കൻ എന്നീ രണ്ടുതരം കാച്ചിലുകൾ ലഭ്യമാണ്‌. നൈജീരിയിൽ നിന്നും കൊണ്ടുവന്ന ഇനമാണ്‌ ആഫ്രിക്കൻ ഇനത്തിൽ പെട്ടവ. സാധാരണ നാടൻ ഇനങ്ങളെക്കാൾ വലിപ്പം വയ്ക്കുന്ന ഇനമാണിത്. തെങ്ങ് , വാഴ എന്നിവയുടെ ഇടവിളയായും കാച്ചിൽ കൃഷി ചെയ്യാവുന്നതാണ്‌. നല്ലതുപോലെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ പറ്റിയ കിഴങ്ങുവിളയാണ്‌ കാച്ചിൽ. നടിൽ വസ്തു കിഴങ്ങുതന്നെയാണ്‌. കിഴങ്ങ് ഏകദേശം 250ഗ്രാം മുതൽ 300 ഗ്രാം വരെ ഭാരമുള്ള കഷണങ്ങളാക്കി പച്ചചാണകസ്ലറിയിൽ മുക്കി ഉണക്കി എടുക്കേണ്ടതാണ്‌. കൃഷിക്കായി ഉദ്ദേശിക്കുന്ന സ്ഥലം ഉഴുത് പാകപ്പെടുത്തി 45 X 45 X 45 സെന്റീമീറ്റർ അളവിൽ കുഴികളെടുത്താണ്‌ കാച്ചിൽ നടുന്നത്. ഏകദേശം ഒന്നേകാൽ കിലോഗ്രാം പൊടിച്ച കാലിവളം മേൽമണ്ണുമായി ചേർത്ത് കുഴിയുടെ മുക്കാൽ ഭാഗം മൂടുക. ഇങ്ങനെയുള്ള കുഴികളിൽ നേരത്തേ തയ്യാറാക്കിയ നടീൽ വസ്തു നട്ടതിനുശേഷം മണ്ണ് വെട്ടികൂട്ടി ചെറിയ കൂനകളാക്കുക. ചില സ്ഥലങ്ങളിൽ കൂനകളിൽ കുഴിയെടുത്തും കാച്ചിൽ നടാറുണ്ട്. നട്ടതിനുശേഷം കരിയില, ഉണങ്ങിയ തെങ്ങോല എന്നിവകൊണ്ട് പുതയിടുക. ഇങ്ങനെ പുതയിടുന്നതുമൂലം മണ്ണിലെ ഈർപ്പം നിലനിൽക്കുകയും മണ്ണൊലിപ്പ് തടയുകയും ചെയ്യാം[2].

[തിരുത്തുക] ഔഷധം

കാട്ടുകാച്ചിൽ ഇനങ്ങളായ Dfloribunda, Dmexicana എന്നിവയിൽ നിന്നും സപ്പോജനിൻസ് എന്നറിയപ്പെടുന്ന ഒരു രാസവസ്തു ഉത്പാദിപ്പിക്കുന്നുണ്ട്. ഈ രാസവസ്തുവിൽ നിന്നും വിലയേറിയ അലോപ്പതി ഔഷധങ്ങളായ കോർട്ടിസോൺ ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷ ഹോർമോണും പ്രൊജസ്റ്റിറോൺ എന്ന സ്ത്രീ ഹോർമോണും ഉത്പാദിപ്പിക്കുന്നുണ്ട്[3].

[തിരുത്തുക] പ്രധാന ഇനങ്ങൾ

  • ശ്രീകീർത്തി (നാടൻ)-തെങ്ങിനും വാഴയ്ക്കും ഇടവിളയായി നടാൻ പറ്റിയ ഇനം.
  • ശ്രീരൂപ (നാടൻ)-പാചകം ചെയ്യുമ്പോൾ ഗുണം കൂടുതലുള്ള ഇനം
  • ഇന്ദു (നാടൻ)- കുട്ടനാട്ടിലെ തെങ്ങിന്‌ ഇടവിളയായി നടാൻ പറ്റിയ ഇനം[2].
  • ശ്രീ ശില്പ (നാടൻ)-ആദ്യ സങ്കരയിനം.
  • ആഫ്രിക്കൻ കാച്ചിൽ - നൈജീരിയ ജന്മദേശം, അധികം പടരാത്ത, തണ്ടുകളിൽ വിത്തുണ്ടാകുന്നു
  • ശ്രീശുഭ (ആഫ്രിക്കൻ)-വരൾച്ചയെ ചെറുക്കാനുള്ള ശേഷി, മൂപ്പ് 9-10 മാസം.
  • ശ്രീപ്രിയ (ആഫ്രിക്കൻ)-വരൾച്ചയെ ചെറുക്കാനുള്ള ശേഷി
  • ശ്രീധന്യ (ആഫ്രിക്കൻ)-കുറിയ ഇനം
Commons:Category

[തിരുത്തുക] അവലംബം

  1. 2.0 2.1 കർഷകശ്രീ മാസിക. ഏപ്രിൽ 2009. താൾ 36
  2. 3.0 3.1 ഡോ. ഗോപാലകൃഷ്ണൻ, വൈദ്യരത്നം വേലായുധൻ നായർ. ആരോഗ്യവിജ്ഞാനകോശം 2002 ജൂലൈ. ആരാധന പബ്ലിക്കേഷൻസ്, ഷോർണൂർ. പുറം 81.

കൂര്‍ക്ക



      
      കൂര്‍ക്കയുടെ കിഴങ്ങുകള്‍ മുളപ്പിച്ചുള്ള വള്ളികള്‍ ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ മാസങ്ങളില്‍ കൃഷിസ്ഥലത്തു നട്ട് കൃഷിയിറക്കുന്നു. വെളളം കെട്ടിനില്‍ക്കാതെ വാര്‍ന്നുപോകാന്‍ സൌകര്യമുള്ളതും വളക്കൂറുള്ളതുമായ സ്ഥലം കൃഷിക്കായി തെരഞ്ഞെടുക്കാം.    കൂര്‍ക്കയിലെ പ്രധാന ഇനങ്ങളാണ്  ശ്രീധരയും നിധിയും.        

      വള്ളി മുറിച്ചെടുക്കുന്നതിന് ഒരു മാസം മുമ്പ് നഴ്സറി തയ്യാറാക്കണം.  അടിസ്ഥാനവളമായി കാലിവളം ചേര്‍ക്കണം.  30 സെ.മീ. അകലത്തിലെടുത്തിട്ടുള്ള വരമ്പുകളില്‍ 15 സെ.മീ. അകലത്തില്‍ വിത്തുകള്‍ പാകാം.  വിത്തിട്ടു മൂന്നാഴ്ച കഴിയുന്നതോടെ 10-15 സെ.മീ. നീളമുള്ള കഷ്ണങ്ങളായി വള്ളികള്‍ മുറിച്ചെടുക്കണം.  കിളച്ചൊരുക്കിയ സ്ഥലത്ത് 30 സെ.മീ. അകലത്തില്‍ 60-90 സെ.മീ. വീതിയില്‍ വാരങ്ങളെടുത്ത്  30 x 15 സെ.മീ. അകലം നല്കി വള്ളികള്‍ നടാം.   


വളപ്രയോഗം -  കാലിവളം, യൂറിയ, രാജ്ഫേസ്, പൊട്ടാഷ് വളം എന്നിവ നിലമൊരുക്കുന്നതോടൊപ്പം ചേര്‍ക്കുക.  നട്ട് 45-)0  ദിവസം മേല്‍വളമായി യൂറിയ, പൊട്ടാഷ് വളം, കൂടി ചേര്‍ക്കണം.  കളയെടുപ്പും മണ്ണടുപ്പിക്കലുംആവശ്യമെങ്കില്‍ യഥാസമയം നടത്തണം.  വള്ളി നട്ട് അഞ്ച് മാസമാകുന്നതോടെ വിളവെടുക്കാം
---------------------------------------------------------------------------------------------------------------------------------------------------------------------

പ്രചാരം തേടുന്ന കൂര്‍ക്ക - സീമ ദിവാകരന്‍


പാചകം ചെയ്യുമ്പോള്‍ വേറിട്ട സുഗന്ധം, വ്യത്യസ്തമായ സ്വാദ്, ഇലകള്‍ക്കും പ്രത്യേക ഗന്ധം, കൂര്‍ക്കയുടെ മുഖമുദ്രകളാണിതൊക്കെ. കിട്ടാന്‍ താരതമ്യേന ദുര്‍ലഭമെങ്കിലും കൂര്‍ക്ക വളര്‍ത്താന്‍ ഇറങ്ങുന്നവരെ മോഹിപ്പിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. ചെലവു കുറഞ്ഞ കൃഷിരീതി, ഉയര്‍ന്ന ഉത്പാദനക്ഷമത, ഉപഭോക്താക്കള്‍ എന്നും നല്‍കുന്ന മുന്‍ഗണന, വിപണിക്ക് ഏറെ പ്രിയങ്കരം, കൃഷിയിറക്കിയാല്‍ തരക്കേടില്ലാത്ത ആദായം- ഇതില്‍പ്പരം ഒരു വിളയ്ക്ക് മറ്റെന്തു ഗുണങ്ങളാണ് വേണ്ടത്.

ഗുണങ്ങള്‍ ഇത്രയൊക്കെയുണ്ടെങ്കിലും കൂര്‍ക്ക വളര്‍ത്തല്‍ നമ്മുടെ നാട്ടില്‍ ഇനിയും പ്രചരിക്കേണ്ടതുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ അല്പം കാര്യമായും മറ്റിടങ്ങളില്‍ അങ്ങിങ്ങുപേരിനും മാത്രമേ കൂര്‍ക്ക കൃഷി ചെയ്യുന്നുള്ളൂ. അതുകൊണ്ടാണ് കൂര്‍ക്കയെ സാധ്യതകള്‍ ഇനിയും ചൂഷണം ചെയ്യപ്പെടാത്ത കിഴങ്ങുവിള എന്ന് വിശേഷിപ്പിക്കുന്നത്. എക്കാലവും നല്ല ഡിമാന്‍ഡുള്ളതും വില്പനയ്ക്ക് വൈഷമ്യമില്ലാത്ത തുമാണെങ്കിലും കൂര്‍ക്ക കൃഷി വ്യാപിച്ചിട്ടില്ല. ഉരുളക്കിഴങ്ങിനോട് രൂപസാമ്യവും സമാനമായ പോഷകഗുണങ്ങളുമുണ്ട് കൂര്‍ക്കയ്ക്ക്. അതുകൊണ്ടുതന്നെ ഇതിന് 'ചീനന്റെ ഉരുളക്കിഴങ്ങ്' എന്ന് ഓമനപ്പേരുമുണ്ട്.

ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ കൃഷിയാണ് കൂര്‍ക്കയുടേത്. അന്നജവും മാംസ്യവും ധാതുക്കളും പഞ്ചസാരയും പുറമേ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപകരിക്കുന്ന ഫ്ലേവനോയിഡുകളും ഇതിലടങ്ങിയിട്ടുണ്ട്. ചെളി അധികമുള്ള സ്ഥലമൊഴിച്ച് എവിടെയും കൂര്‍ക്ക വളര്‍ത്താം. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ പ്രിയം. വളരുമ്പോള്‍ മഴ കിട്ടിയാല്‍ നന്ന്. മഴയില്ലെങ്കില്‍ നനച്ചു വളര്‍ത്തണമെന്നേയുള്ളൂ. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ കൂര്‍ക്ക നടാം. സപ്തംബറില്‍ നട്ടാല്‍ നല്ല വലിപ്പമുള്ള കൂര്‍ക്ക വിളവെടുക്കാം. കൂര്‍ക്കച്ചെടിയുടെ തലപ്പ് തന്നെയാണ് നടുക. ഞാറ്റടിയൊരുക്കി അതില്‍ തൈകള്‍ വളര്‍ത്തുകയാണ് ആദ്യപടി. ഇത് നടുന്നതിന് ഒന്നരമാസം മുന്‍പുവേണം. ഒരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ തൈകള്‍ കിട്ടാന്‍ ഏതാണ്ട് രണ്ടരസെന്റ് സ്ഥലത്ത് ഞാറ്റടിയിടണം. സെന്റിന് 10 കിലോ എന്ന അളവില്‍ ചാണകപ്പൊടി ഇട്ട് ഒരുക്കിയസ്ഥലത്ത് തടംകോരി അതില്‍ 15 സെ.മീ. ഇടയകലത്തില്‍ വിത്തുകിഴങ്ങ് പാകണം. പാകി ഒരു മാസം കഴിയുമ്പോള്‍ തലപ്പുകള്‍ മുറിക്കാം. ഈ തലപ്പുകള്‍ 30 സെ.മീ. അകലത്തില്‍ പ്രധാന കൃഷിയിടത്തിലെ തടങ്ങളില്‍ നടണം. ഇടയ്ക്ക് കളയെടുപ്പ് നടത്തണം. അടി വളമായി സെന്റൊന്നിന് 40 കിലോ ചാണകപ്പൊടി, 260 ഗ്രാം യൂറിയ, 1.5 കി.ലോ സൂപ്പര്‍ ഫോസ്‌ഫേറ്റ്, 335 ഗ്രാം പൊട്ടാഷ് വളം എന്നിവയാണ് ശുപാര്‍ശ. കൂടാതെ ആറാഴ്ച കഴിഞ്ഞ് ഇതേഅളവില്‍ യൂറിയയും പൊട്ടാഷും മേല്‍വളമായി നല്‍കാം. ഒപ്പം ചുവട്ടില്‍ മണ്ണിളക്കുകയും വേണം.

കൂര്‍ക്കയ്ക്ക് സാധാരണ രോഗ-കീട ശല്യമൊന്നും ഉണ്ടാകാറില്ല. ഇടയ്ക്ക് നിമാവിര ബാധ ഉണ്ടായേക്കാം. ഇതിന് നേരത്തേതന്നെ കൃഷിയിടം താഴ്ത്തിയിളക്കുകയും മുന്‍ കൃഷിയുടെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് കത്തിക്കുകയും ചെയ്താല്‍ മതി. നട്ട് 5-ാം മാസം കൂര്‍ക്ക വിളവെടുക്കാം. ഉണങ്ങിയ വള്ളി നീക്കി കിഴങ്ങിന് മുറിവുപറ്റാതെ ശ്രദ്ധയോടെ ഇളക്കിയെടുക്കണം. നിധി, സുഫല, ശ്രീധര തുടങ്ങിയ മികച്ച ഇനങ്ങള്‍ ഇന്ന് കൂര്‍ക്കയിലുണ്ട്. ഇതില്‍ നിധിയും സുഫലയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും 'ശ്രീധര' കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെയും കണ്ടെത്തലുകളാണ്. കൂര്‍ക്ക നടും മുന്‍പ് മെയ്-ജൂണില്‍ കൂര്‍ക്കപ്പാടത്ത് മധുരക്കിഴങ്ങിന്റെ 'ശ്രീഭദ്ര' എന്ന ഇനം നട്ടുവളര്‍ത്തിയാല്‍ അത് നിമാവിരകള്‍ക്ക് ഒരു കെണിവിളയാകുകയും ചെയ്യും. കൂര്‍ക്ക മെഴുക്കുപുരട്ടിയും സവിശേഷമായ കൂര്‍ക്ക അച്ചാറുമൊക്കെ എന്നും എല്ലാവര്‍ക്കും പ്രിയ വിഭവങ്ങളാണ്

ഒറ്റഞാര്‍ കൃഷിയില്‍ കര്‍ഷകരുടെ പ്രതീക്ഷ


vengad_krishi2.jpgഒറ്റഞാര്‍ അല്ലെങ്കില്‍ രണ്ടു ഞാര്‍ പറിച്ചു നട്ടുള്ള കൃഷിയിലാണ് കൃഷിചെലവ് കുറച്ചുകൊണ്ട് വേങ്ങാട് പഞ്ചായത്ത്  കൃഷിഭവന്‍ മാതൃക സൃഷ്ടിച്ചത് പഞ്ചായത്തിലെ 3 പാഠശേഖരങ്ങളില്‍ രണ്ട് ഹെക്ടര്‍ നിലത്താണ് മാതൃകാപരമായ ഒറ്റഞാര്‍ കൃഷിയിലൂടെ വിജയം കണ്ടെത്തിയത്.

vengad_krishi.jpg രണ്ടാം വിളകാലത്ത്  കൂടുതല്‍ പ്രദേശത്ത് ഈ മാതൃക വ്യാപിപ്പിക്കാമെന്നാണ് കര്‍ഷകരുടെ തീരുമാനം ഒരേക്കര്‍ നിലത്ത്  കൃഷിയിറക്കുന്നതിന് പറിച്ചു നടാനുള്ള ഞാറിന് 24 കിലോ നെല്‍വിത്തെങ്കിലും വേണ്ടി വരും  അത് 4 കിലോ ആയി കുറച്ചാലോ 40 തൊഴിലാളികളുടെ അദ്ധ്വാനം വേണ്ടിടത്ത് 10 തൊഴിലാളികളെ ഉപയോഗിച്ച് പ്രവൃത്തി നടത്താന്‍ സാധിക്കുന്നു.
മറ്റു നെല്‍കൃഷിക്കുള്ള പരിചരണങ്ങള്‍ തന്നെയാണ് ഒറ്റഞാറിനും ആവശ്യം. വേങ്ങാട് കൃഷിഭവന്‍ ഒറ്റഞാര്‍കൃഷിക്ക് ഉപയോഗിച്ചത് ഉമ, ജ്യോതി എന്നീയിനം വിത്തുകളാണ്. ഒരു മീറ്റര്‍ വീതിയുള്ള പ്ലാസ്റ്റിക്ക് ഷീറ്റില്‍ ചെളിനിരത്തി ചാണകപ്പൊടി വിതറി മുളപ്പിച്ച നെല്‍വിത്ത് പാകി വൈക്കോല്‍പുതയിട്ട് പായഞാറ്റടി ഉണ്ടാക്കിയാണ് ഞാര്‍ തയ്യാറാക്കിയത്.  4 കിലോ നെല്ലിന് 10 മീറ്റര്‍ഷീറ്റ് മതിയാകും.
രണ്ടാഴ്ച മൂപ്പുള്ള ഞാറാണ് പറിച്ചു നടുക. പറിച്ചെടുക്കാന്‍ തൊഴിലാളികളുടെ ആവശ്യമില്ല. ഒന്നോ രണ്ടോ ഞാറ് അല്‍പം മണ്ണോടുകൂടി 20 സെന്റീമീറ്റര്‍ അകലത്തിലാണ് നടുന്നത് പാടത്ത് വെള്ളം കുറഞ്ഞ നിലയിലായിരിക്കണമെന്നു മാത്രം. നടീല്‍ യന്ത്രം ഉപയോഗിച്ച് നടുന്നതിന് പായഞാറ്റാടി തന്നെയാണ്  തയ്യാറാക്കുന്നത്. യന്ത്രം ഉപയോഗിച്ച് നടുന്നതിനും ഏക്കറിന് 24 കിലോ വിത്തിന്റെ ഞാറ് വേണ്ടിവരുന്നുണ്ട്. യന്ത്രത്തിന്റെ ലഭ്യതകുറവും യന്ത്രം പ്രായോഗികമല്ലാത്ത വയലിലും ഒറ്റഞാര്‍ വിജയകരമാണെന്ന് കൃഷിഓഫീസര്‍ ഇ.കെ അജിമോള്‍ പറഞ്ഞു.

പറിച്ചു നടുമ്പോള്‍ സാധാരണയായി ഉല്‍പ്പാദനക്ഷമതയുള്ള പത്തോ പന്ത്രണ്ടോ ചിനപ്പുകള്‍ കാണുന്നിടത്ത് മുപ്പതിനു മുകളില്‍ ചിനപ്പുകള്‍ കാണപ്പെട്ടതായും കൃഷിഓഫീസര്‍ പറഞ്ഞു. ഏക്കറിന് 1300 കിലോ നെല്ല് എന്നതിനു പകരം 2600 കിലോ ആയി ഉല്‍പ്പാദനം വര്‍ദ്ധിച്ചതും ഈ രീതിയുടെ പ്രത്യേകതയായി അവര്‍ ചൂണ്ടിക്കാട്ടുന്നു. കൃഷിക്കാര്‍
അനുവര്‍ത്തിക്കുന്ന മറ്റു രീതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒറ്റഞാര്‍കൃഷിക്ക് ഏക്കറിന് 13000 രൂപയോളം ചെലവിട്ടാല്‍ 1300 കിലോ നെല്ലും ഒന്നര ഇരട്ടി വൈക്കോലും കൂട്ടിയാല്‍ 15000 രൂപയോളമേ ആദായം ലഭിക്കുന്നുള്ളു. ഒറ്റഞാര്‍കൃഷിയില്‍ വിത്തിന്റെയും കൂലിയുടെയും ഇനത്തില്‍ 3300 രൂപയോളം ചെലവ് കുറയുന്നുണ്ട്. വിളവ് ഇരട്ടിയാവുകയും ചെയ്യും. മൂപ്പുകുറഞ്ഞ ഞാര്‍ പറിച്ചുനടുന്നതിലുള്ള ശ്രദ്ധമാത്രമാണ് ഒറ്റ ഞാര്‍കൃഷിയില്‍ അധികമായി വേണ്ടിവരുന്നത്. എന്നതിനാല്‍ ഈ രീതിയിലേക്ക് തിരിയുന്നത് ആദായകരം തന്നെയാണെന്ന് കര്‍ഷകര്‍ പറയുന്നു.

Monday, January 9, 2012

കൂവ

കൂവ (Arrowroot)

ശാസ്ത്രീയ ഗ്ഗീകരണം
സാമ്രാജ്യം: Plantae
ഉപസാമ്രാജ്യം: Tracheobionta
Division: Magnoliophyta
ഗ്ഗം: Liliopsida
ഉപവഗ്ഗം: Zingiberidae
നിര: Zingiberales
കുടുംബം: Marantaceae
ജനുസ്സ്: Maranta
സ്പീഷിസ്: M. arundinacea
ശാസ്ത്രീയ നാമം Maranta arundinacea
 


കേരളത്തി കൃഷിചെയ്യപ്പെടുന്ന കിഴങ്ങ് ഗത്തിപ്പെട്ട ഒരു സസ്യമാണ് കൂവ. ഇംഗ്ലീഷ്:Arrowroot ശാസ്ത്രീയനാമം:Maranta arundinacea. കൂവയുടെ കിഴങ്ങ് ഒരു വിശേഷപ്പെട്ട ഭക്ഷണമാണ്.

പുരാതനകാലത്ത് കരീബ്യ ദീപുകളിലെ നിവാസിക കൂവയ്ക്ക് ആഹാരത്തി ആഹാരം എന്നത്ഥം വരുന്ന അരു-അരു എന്നാണ് പേരിട്ടിരുന്നത്. പണ്ടുകാലം മുത അമ്പേറ്റ മുറിവുണങ്ങാനും മുറിവിലൂടെയുള്ള വിഷബാധതടയാനും കൂവക്കിഴങ്ങിന്റെ നീര് അരച്ച് പുരട്ടിയിരുന്നു. കാരണങ്ങകൊണ്ടാവാം കൂവയ്ക്ക് ആരോറൂട്ട് എന്ന് ഇംഗ്ലീഷി പേര് ലഭിച്ചത്. അമ്പ് വിട്ടതുമ്പോലെ മണ്ണി നീണ്ടുനീണ്ട് വളരുന്നതാണ് ഇതിന്റെ കിഴങ്ങ്. [1]

കൂവക്കിഴങ്ങിന്റെ നീരിനിന്നുല്പാദിപ്പിക്കുന്ന കൂവപ്പൊടിയാണ് കൂവക്കൃഷിയുടെ പ്രധാന ലക്ഷ്യം. കൂവപ്പൊടി പ്രധാനമായും ഉപയോഗിക്കുന്നത് ആരോറൂട്ട് (Arrowroot) ബിസ്ക്കറ്റുണ്ടാക്കുന്നതിനു വേണ്ടിയാണ്. മറ്റ് ആരോഗ്യ സംരക്ഷണ പാനീയപ്പൊടീകളീലും (Health Drinks) കൂവപ്പൊടി ചേക്കാറുണ്ട്. കൂവക്കിഴങ്ങ് പുഴുങ്ങിയത് വിളവെടുപ്പുകാലത്തെ ഒരു പ്രധാന പ്രഭാത ഭക്ഷണമാണ്.

കൂവപ്പൊടി വെള്ളമോ പാലോ ചേത്ത് തിളപ്പിച്ച് കുറുക്കി കഴിക്കുന്നത് അതിസാരത്തിനുള്ള ഉത്തമ ചികിസയാണ്. കൂവപ്പൊടി കൂവനീ എന്നും അറിയപ്പെടുന്നു.
വിവിധയിനങ്ങ

കൂവയുടെ ഉത്ഭവസ്ഥലം അമേരിക്കയാണ്. ഇതിന്റെ കൃഷി ഉഷ്ണമേഘലാ രാജ്യങ്ങളി വ്യാപിച്ച് കിടക്കുന്നു. വെസ്റ്റ്ഇന്റീസിലെ സെന്റ് വിസെന്റ് ദ്വീപുകളിലാണ് വളരെ വിപുലമായി കൂവ കൃഷിചെയ്ത് വരുന്നത്. വെസ്റ്റ് ഇന്റീസ് ആരോറൂട്ട് അഥവാ വെള്ളകൂവ എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രനാമം മരാന്താ അരുണ്ടിനേസി എന്നാണ്.
കാലാവസ്ഥയും മണ്ണും

നല്ല ചൂടും പ്പവുമുള്ള കാലാവസ്ഥയിലാണ് കൂവ നന്നായി വളരുന്നത്. കേരളത്തിലെ കാലാവസ്ഥയും മണ്ണും കൂവകൃഷിക്ക് അനുയോജ്യമാണ്. അന്തരീക്ഷത്തിലെ ചൂട് 20-30 ഡിഗ്രിസെഷ്യസ്, ഷം തോറും 1500-2000 മില്ലിമീറ്റര് മഴ, എന്നിവ കൂവകൃഷിക്ക് ഉത്തമമാണ്. നല്ല താഴ്ചയുള്ള, വളക്കൂറുള്ള, നീവാച്ചയുള്ള മണ കലന്ന പശിമരാശി മണ്ണി കൂവ നന്നായി തഴച്ചു വളരുന്നു. തണ പ്രദേശങ്ങളിലും വളരുന്നതിനാ വീട്ടുവളപ്പിലെ മാവിന്റേയും പ്ലാവിന്റേയും ചുവട്ടിലും തെങ്ങിനും വാഴയ്ക്കിടയിലും കൂവ കൃഷി ചെയ്യാം.
കൃഷി രീതി

കൂവയുടെ നടീവസ്തു അതിന്റെ കിഴങ്ങുതന്നെയാണ്. രോഗബാധയില്ലാത്തതും ആരോഗ്യത്തോടെ വളരുന്നതുമായ ചെടികളി നിന്നുമാണ് വിത്തിനായുള്ള കിഴങ്ങുക ശേഖരിക്കുന്നത്. മുളയ്ക്കുന്നതിനുശേഷിയുള്ള ഓരോ മുകുളം, ഓരോ കഷണം നടീവസ്തുവിലും ഉണ്ടായിരിക്കണം. നന്നായി കിളച്ചൊരുക്കിയ സ്ഥലത്ത് 5 X 30 സെന്റീമീറ്റ അകലത്തി ചെറുകുഴിക എടുത്ത് മുകുളം മുകളിലാക്കി നടുക. മുകുളം മൂടത്തക്കവിധം ചാണകപ്പൊടി ഇട്ട് അതിനുമുകളിലായി കരിയിലക കൊണ്ടോ വൈക്കോ കൊണ്ടോ കൊണ്ട് പുതയിടണം. കളക ആകെ കൃഷിസമയത്തി രണ്ടോ മൂന്നോ തവണ നടത്തേണ്ടതാണ്. കളക നീക്കം ചെയ്യുന്നതോടൊപ്പം മണ്ണ് തടത്തിലേയ്ക്ക് അടുപ്പിക്കുകയും പുതയിടുകയും വേണം. രാസവള മിശ്രിതമായ .പി.കെ. യഥാക്രമം 50:25:75 കിലോഗ്രാം / ഹെക്ട എന്നതോതി കേണ്ടതാണ്.
വിളവെടുപ്പ്

കൂവ നട്ട് ഏകദേശം ഏഴുമാസം ആകുമ്പോഴേയ്ക്കും വിളവെടുക്കാ പാകത്തിലാകും. ഇലക കരിഞ്ഞ് അമരുന്നതാണ് വിളവ് പാകമായതിന്റെ ലക്ഷണം. കിഴങ്ങുക മുറിയാതെ താഴ്ത്തി കിളച്ചെടുക്കുക. വേരുകളും തണ്ടും നീക്കി വൃത്തിയാക്കിയതിനുശേഷം ഉണക്കി സൂക്ഷിക്കാം. ഒരു ഹെക്ടറി നിന്നും 47 വിളവുവരെ ലഭിക്കാം. ഇതി നിന്നും ഉത്പാദിപ്പിക്കാവുന്ന കൂവപ്പൊടിയുടെ അളവ് 7 മാത്രവുമായിരിക്കും.
ഉപയോഗങ്ങള്:

അന്നജത്താ സമൃദ്ധമാണ് കൂവപ്പൊടി. 25 മുത 28 വരെ ശതമാനം അന്നജവും രണ്ട്മൂന്ന് ശതമാനം നാരും കൂവക്കിഴങ്ങി അടങ്ങിയിട്ടുണ്ട്. അതിനാ കൂവക്കിഴങ്ങും കൂവപ്പൊടിയും മുതിന്നവക്കും കുട്ടികക്കും ഉത്തമ ആഹാരമാണ്. ദഹനക്കേട്, വയറിളക്കം പോലുള്ള അസുഖങ്ങ മാറാ കൂവ കാച്ചികുടിയ്ക്കുന്നത് നല്ലതാണ്. തിരുവാതിര നോമ്പു നോക്കുന്ന സ്ത്രീകക്ക് കൂവ കുറുക്കിയത് പ്രധാന ഭക്ഷണമാണ്. പായസം, , പുഡ്ഡിംഗ് മുതലായ സ്വാദിഷ്ടമായ വിഭവളുണ്ടാക്കാ കൂവപ്പൊടി ഉപയോഗിക്കുന്നു.

കൂവപ്പൊടി വ്യവസായിക ആവശ്യങ്ങക്കും ഉപയോഗിക്കുന്നുണ്ട്. ബിസ്കറ്റ്, , കേക്ക്, ഐസ്ക്രീം പോലെയുള്ള ബേക്കറി ഉത്പന്നങ്ങളി കുവപ്പൊടി ഉപയോഗിക്കുന്നു. പലതരം മരുന്നുഗുളികക, പ്രത്യേകതരം പശ, ഫേസ് പൗഡ, എന്നിവ നിമ്മിക്കുന്നതിലും കൂവപ്പൊടി ചേര്ക്കാറുണ്ട്. കൂവയില കന്നുകാലികക്ക് ആഹാരമാണ്. അന്നജം വേത്തിരിച്ചെടുത്ത കിഴങ്ങിന്റെ അവശിഷ്ടം കാലിത്തീറ്റയായും കോഴിത്തീറ്റയായും വളമായും ഉപയോഗിക്കാം.

കൂവക്കിഴങ്ങ് അരച്ചെടുത്ത് വെള്ളത്തി കലക്കി മാവ് അടിഞ്ഞ് കിട്ടുന്ന തെളിവെള്ളം നല്ലൊരു കീടനാശിനിയാണ്.
----------------------------------------------------------------

    അമേരിക്കയില്നിന്നും കേരളത്തിലെത്തിയ കൂവ അഥവാ ആരോ റൂട്ട് കുട്ടികള്ക്കും ക്ഷീണിതര്ക്കും പഥ്യാഹാരമാണ്. മുലപ്പാല് മതിയാക്കി പശുവിന്പാല് ശീലമാക്കുമ്പോള് കുട്ടികളില് കണ്ടുവരാറുള്ള പചനപ്രശ്നങ്ങള്ക്ക് കൂവമാവ് പരിഹാരമാണ്. വൃദ്ധര്ക്ക് ദഹനേന്ദ്രീയ കോശങ്ങളെയും സ്രോതസ്സുകളെയും ഹിതകരമായി ശുദ്ധീകരിക്കാന് കഴിവുള്ള പ്രകൃതിയുടെ വരദാനമാണ് കൂവമാവ്. അധികരിച്ച എരിപുളിയും, മദ്യപാനവും മൂലം കുടല് ക്ലേശങ്ങളുള്ളവര്ക്കം കൂവമാവ് ഗുണം ചെയ്യും.
         
കേരളത്തിലെ അന്തരീക്ഷ ഊഷ്മാവും മഴയുടെ തോതും കൂവകൃഷി ചെയ്യാന് അനുയോജ്യമാണ്. അടുക്കളയോട് ചേര്ന്ന് ലഭ്യമാകുന്ന ചെറിയ വിസ്തൃതിയിലും കൂവ വളര്ത്താം. ആഗസ്ത്-സപ്തംബര് മാസങ്ങളില് ലഭിക്കുന്ന ആദ്യമഴയുടെ ആരംഭത്തില് നടീല്ത്തുടങ്ങാം. 'ചൂണ്ടാണിവിരല്' നീളത്തിലുള്ള കിഴങ്ങുകഷണങ്ങളാണ് നടീല്വസ്തു. ഇതില് നാലോ അഞ്ചോ മുട്ടുകളും ശല്ക്കങ്ങളില് പൊതിഞ്ഞ മുകുളങ്ങളുമുണ്ടാകും. ''കൈമുട്ടു മുതല് വില്ത്തുമ്പുവരെയുള്ള നീളമാണ് നടീല്അകലം. തായ്ച്ചെടിയുടെ ചിനപ്പുകളും നടാന് ഉപയോഗിക്കാം. കേന്ദ്രകിഴങ്ങുഗവേഷണ കേന്ദ്രത്തില് നടത്തിയ പരീക്ഷണങ്ങളില് ചെടികള് തമ്മില് 30 സെ.മീറ്ററും വരികള് തമ്മില് 15 സെ.മീറ്ററും അകലം നല്കിയപ്പോള് കൂടുതല് വിളവ് ലഭിച്ചതായിക്കാണുന്നു. കൂവകൃഷിയില് കീടരോഗങ്ങള് പ്രശ്നമാകാറില്ല.
നല്ല വളക്കൂറുള്ള ഭൂമിയില് വളപ്രയോഗം ഒഴിവാക്കാം. ഫലപുഷ്ടി കുറഞ്ഞസ്ഥലങ്ങളില് ജൈവവളം ചുവടൊന്നിന് മൂന്നു കിലോഗ്രാം ചേര്ക്കാം ഒന്നാംമാസവും രണ്ടാംമാസവും കളയെടുത്ത് കാലിവളം ഇതേ അളവില് ചേര്ത്ത് മണ്ണ്കൂട്ടണം. ശാസ്ത്രീയമായകൃഷിരീതിയില് 50 കിലോഗ്രാം പാക്യജനകവും 25 കിലോഗ്രാം ഭാവകവും 75 കിലോഗ്രാം ക്ഷാരവും ഒരു ഹെക്ടറിന് എന്ന തോതില് ശുപാര്ശയുണ്ട്. കായികവളര്ച്ചാകാലം 120 ദിവസമാണ്. കാലത്ത് കളവളര്ച്ച നിയന്ത്രിക്കണം. മണ്ണ് പുതയ്ക്കുന്നത് വിളവ് വര്ധിപ്പിക്കും. തണലിലും വളരുന്ന ഒരു കിഴങ്ങുവിളയാണിത്. നടീല് കഴിഞ്ഞ് പത്തുമാസം പിന്നിട്ടില് കൂവ വിളവെടുപ്പിന് കാലമാകും. ഇലയും തണ്ടും മഞ്ഞളിക്കുന്നത് വിളവെടുപ്പുകാലം അറിയിക്കുന്ന ലക്ഷണമാണ്. വ്യാപകമായി കൃഷിയിറക്കുമ്പോള് ഹെക്ടറൊന്നിന് 20-25 ടണ് വിളവ് അനായാസം ലഭിക്കുന്ന വിളവാണിത്
പോസ്റ്റ് ചെയ്തത് : ചെറുശ്ശോല 
---------------------------------------------------------------------------------------
..............