ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Thursday, December 29, 2011

കാമധേനു. ഭാഗം ഒന്ന്

          മകരമഞ്ഞിന്റെ തണുപ്പുള്ള പ്രഭാതത്തില്‍ കയ്യിലൊരു കപ്പു ചൂടുപാല്‍ചായയും  ദിനപത്രവുമായി പൂമുഖത്തിരിക്കുന്ന ശരാശരി മലയാളി.  തൊഴുത്തില്‍ കെട്ടിയ നന്ദിനിപ്പശുവിന്റെ അകിട്ടില്‍ നിന്നു പാല്‍ കറന്നു ചായ വെച്ചു കുടിച്ചിരുന്ന ഒരു ഭൂതകാലം.ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മയാണിതോരോ മലയാളിക്കും.കാലഘട്ടത്തിന്റെ അനിവാര്യതയെന്നോണം ഒരു കാലത്ത് അത്ഭുതത്തോടെ മാത്രം കണ്ടിരുന്ന പായ്കറ്റ് പാല്‍ മലയാളിയുടെ ശീലങ്ങളിലും കയറിപ്പറ്റി  .മില്‍മ ജനങ്ങള്‍ക്കെത്തിച്ചു കൊടുക്കുന്ന പാലിന്റെ ഗുണനിലവാരത്തെപറ്റി അധികം പരാതി കേള്‍ ക്കാനില്ലെങ്കിലും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാലിന്റെ നിലവാരം ഡയറി ഡ്വലപ്മെന്റ് ഡിപ്പാര്‍റ്റ്മെന്റ് പരിശോധനക്കു വിധേയമാക്കുന്നില്ല.പെട്രോളിനെ വെല്ലുന്ന രീതിയിലാണു പാല്‍വില കുതിക്കുന്നതെങ്കിലും  കേരളക്കരയെ പാലും ചായയും കുടിപ്പിക്കാന്‍ മില്‍മ നടത്തുന്ന അഭ്യാസങ്ങള്‍ കണ്ടാലോ, സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല. കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പാലിന്റെ അളവു കുറയുന്ന വേനല്‍ക്കാലത്ത് അത്രത്തോളം ത്യാഗം സഹിച്ചാണു അന്യസംസ്ഥാനങ്ങളില്‍ നിന്നു പാല്‍ നമ്മുടെ മലയാള മണ്ണില്‍ എത്തിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ പോയി അവിടുത്തെ ഡയറിഫാം കണ്ടു തൃപ്തിയടഞ്ഞവരുടെ വാക്കുകള്‍ കേട്ടാല്‍ പിന്നെ ജീവിതത്തിലൊരിക്കലും പാല്‍ കൈ കൊണ്ടു തൊടില്ല. അത്രയ്ക്കും വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് അവിടങ്ങളിലെ പാലുത്പാദനം. കണ്ടാലറയ്ക്കുന്ന ചുറ്റുപാടുകള്‍ , പഴകിപ്പുളിച്ച പാലിന്റെ തികട്ടി വരുന്ന മണം, അമോണിയം ചോരുന്ന ഐസ് പ്ലാന്റുകള്‍ . ഇതൊക്കെ മുഖമുദ്രയാക്കിയ അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന പാലാണു നമ്മള്‍ അമൃത് പോലെ കുടിക്കുന്നത്..ഇതൊക്കെ സഹിച്ചാലും കിട്ടുന്നത് പാലു പോലേയുള്ള ദ്രാവകവും. ഫുഡ് ഇന്‍സ്പെക്റ്റര്‍മാരെ കാണേണ്ട രീതിയില്‍ അവര്‍ കാണുന്നുണ്ടെന്നുള്ളതു ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.  എന്തുകൊണ്ടാണു നമ്മുടെ സംസ്ഥാനത്തില്‍ ഈയൊരവസ്ഥ സംജാതമായിരിക്കുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ പിടിപ്പുകേടും, ആസൂത്രണമില്ലായ്മയും, വെള്ളാനകളായ ഉദ്യോഗസ്ഥന്മാരും. ഇതിനെല്ലാം പുറമേ സ്വകാര്യഡയറി ഫാം ഉടമകളോടുള്ള സര്‍ക്കാരിന്റെ ചിറ്റമ്മ നയവും. എന്നിട്ട് സര്‍ക്കാര്‍ അധീനതയിലുള്ള ഹൈടെക് ഫാമുകളില്‍ നടക്കുന്നതോ. കുളത്തൂര്‍പ്പുഴ ഹൈടെക് ഫാമിലേക്കു വാങ്ങിയ മുന്തിയ ഇനം 200 പശുക്കളില്‍ 50 എണ്ണവും ചത്തു. എച്ച് എഫ് ഇനത്തില്‍ പെട്ട ഈ മിണ്ടാപ്രാണികള്‍ക്കു വിനയായത് പ്രതികൂല കാലാവസ്ഥയും തീറ്റപ്പുല്ലിന്റെ കുറവുമെന്ന് സര്‍ക്കാര്‍ ഭാഷ്യം. കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്നതും ഭാവിയില്‍ അതിരൂക്ഷമായേക്കാവുന്നതുമായ പാല്‍ക്ഷാമത്തിനു  മാറ്റം വരുത്താന്‍ പുതിയ തലമുറക്കു കഴിയുമോ.  ഇനിയും നന്മ നശിച്ചിട്ടില്ലാത്ത ശ്രീ ഫ്രാന്‍സിസ് സേവ്യറെ പോലേയുള്ള ഉദ്യോഗസ്ഥരും ഡാനിഷ് മജീദിനെ പോലേയുള്ള ചെറുപ്പക്കാരും ശ്രീ ചന്ദ്രശേഖരന്‍ നായരെപ്പോലെയുള്ള തല മുതിര്‍ന്ന കര്‍ഷകരുമുള്ളപ്പോള്‍ നമുക്കു പ്രത്യാശിക്കാം, സ്വയം പര്യാപ്തമായ ക്ഷീരോത്പാദന സംസ്ഥാനമായി കേരളം മാറുമെന്ന്. ക്ഷീര കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണു,എങ്ങിനെ ഒരു നല്ല ഡയറിഫാം വികസിപ്പിച്ചെടുക്കാം എന്നു തുടങ്ങി  പശു വളര്‍ത്തലിന്റെ വിവിധ വശങ്ങളെക്കുറിച്ച്  ശ്രീ ദീപക് മേനോന്‍ നടത്തിയ വിശകലനങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുകയാണു. വരും ഭാഗങ്ങളില്‍ ...

കാമധേനു ഭാഗം രണ്ട് അകിടുവീക്കം രോഗവും പ്രതിരോധവും.



കറവപ്പശുക്കളില്‍ ഉണ്ടാകാറുള്ള ഒരു രോഗം. എല്ലാ രാജ്യങ്ങളിലുമുള്ള പശുക്കള്‍ക്ക് ഈ രോഗം ബാധിക്കാറുണ്ട്. ചെമ്മരിയാടുകളിലും കോലാടുകളിലും ഈ രോഗം ഉണ്ടാകാം. കൂടുതല്‍ കറവയുള്ള പശുക്കളിലാണ് ഈ രോഗം അധികമായി കണ്ടുവരുന്നത്. 

ഒന്നോ അതിലധികമോ തരം രോഗാണുക്കളുടെ ആക്രമണം മൂലം രോഗമുണ്ടാകുന്നു. രോഗബാധയ്ക്കു കാരണമാകുന്ന പ്രധാനപ്പെട്ട രോഗാണുക്കള്‍ ഇവയാണ്. (i) സ്ട്രെപ്റ്റോകോക്കസ് അഗലാക്ടിയേ (Streptococcus agalactiae), (ii) സ്ട്രെപ്റ്റോകോക്കസ് ഡിസ്അഗലാക്ടിയേ (S.disagalatiae), (iii) സ്ട്രെപ്റ്റോകോക്കസ് യൂബെറിസ് (S.ubeiris), (iv) സ്ട്രെപ്റ്റോകോക്കസ് പയോജനിസ് (S.pyogenes),

V) സ്ഫൈലോകോക്സൈ (Sphylococci), (VI) മൈക്രോബാക്റ്റീരിയം ടൂബര്‍ക്കുലോസിസ് (Microbacterium tuberculosis), (VII) ഫ്യൂസിഫോര്‍മിസ് നെക്രോഫോറസ് (Fusiformes necrophorus).

ഇവയില്‍ സ്ട്രെപ്റ്റോകോക്കസ് അഗലാക്ടിയേ എന്ന രോഗാണുവാണ് 80 ശ.മാ.-ത്തിലധികം രോഗബാധയ്ക്കും കാരണം. രോഗത്തെ തീവ്രതയനുസരിച്ച് ഉഗ്രം (acute), മിതോഗ്രം (Suvacute), മന്ദം (chronic) എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.


രോഗബാധിതമായ അകിട്അകിടിലും മുലക്കാമ്പുകളിലുമുണ്ടായേക്കാവു​ന്ന മുറിവുകളിലൂടെയാണ് രോഗാണുക്കള്‍ ഉള്ളിലേക്കു കടക്കുന്നത്. അകിടില്‍ നീരുവന്നു വീര്‍ക്കുകയാണ് ആദ്യലക്ഷണം. ക്രമേണ അകിടിലെ സംയോജകപേശികള്‍ വര്‍ധിച്ച് അകിടു കല്ലിച്ചുപോകുന്നു. ഇത്തരം അകിടുവീക്കത്തിനു ചിലദിക്കുകളില്‍ 'കല്ലകിട്' എന്നു പറയാറുണ്ട്. പാലില്‍ ആദ്യമായിക്കാണുന്ന മാറ്റം (സൂക്ഷിച്ചുനോക്കിയാല്‍ പോലും വളരെ വിഷമിച്ചു മാത്രമേ മനസിലാക്കാന്‍ കഴിയൂ) കുറച്ചു പാടത്തരികളുടെ ആവിര്‍ഭാവമാണ്. ക്രമേണ പാല് മഞ്ഞനിറമാകുകയും മഞ്ഞവെള്ളവും പിരിഞ്ഞ പീരയുമായി മാറുകയും ചെയ്യും. ചിലപ്പോള്‍ ചോരയും കണ്ടേക്കാം.

സ്ഫൈലോകോക്സൈ രോഗാണുക്കള്‍ 5 ശ.മാ.-ത്തോളം അകിടുവീക്കങ്ങള്‍ക്കു കാരണമാകുന്നു. അകിട് ആദ്യഘട്ടത്തില്‍ ചുവന്നു ചൂടുള്ളതായിരിക്കും; പാല് ആദ്യം വെള്ളം പോലെയും രക്തം കലര്‍ന്നതും ദുര്‍ഗന്ധമുള്ളതും ആയിരിക്കും. ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം അകിട് പഴുക്കുകയും പാലിനു പകരം ചലം വരികയും ചെയ്യും.

രോഗത്തിന്റെ ബാഹ്യസ്വഭാവവും രോഗകാരണങ്ങളായ അണുപ്രാണികളും വ്യത്യസ്തങ്ങളാകാമെങ്കിലും അകിട് വീങ്ങുകയും പാലില്‍ മാറ്റങ്ങളുണ്ടാവുകയുമാണ് അകിടുവീക്കത്തിന്റെ അടിസ്ഥാന ലക്ഷണങ്ങള്‍.

അകിടു വൃത്തിയായി സൂക്ഷിക്കുക, അകിടില്‍ മുറിവും പോറലും വരാതെ നോക്കുക, തൊഴുത്തും പരിസരങ്ങളും ശുചിയായി വയ്ക്കുക എന്നിവ രോഗപ്പകര്‍ച്ചയ്ക്കുള്ള സാധ്യതകളെ കുറയ്ക്കും. കറവക്കാരുടെ കൈകള്‍ കറവയ്ക്കുമുമ്പും പിമ്പും രോഗാണുനാശിനികളെക്കൊണ്ടു കഴുകുന്നതിലും കറവ കഴിഞ്ഞാല്‍ അകിടു കഴുകി വൃത്തിയായി സൂക്ഷിക്കുന്നതിലും ശ്രദ്ധിക്കണം.

അകിടുവീക്കം നിയന്ത്രിക്കുന്നതിന് മേല്‍പറഞ്ഞ ശുചിത്വം ഒരു പ്രധാന ഘടകമാണ്.

രോഗമുള്ള പശുക്കളെ പ്രത്യേകം മാറ്റി നിര്‍ത്തി കറക്കുകയോ അവസാനം കറക്കുകയോ ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കില്‍ മറ്റു പശുക്കള്‍ക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. അകിടിലെ പാല്‍ മുഴുവനും കറക്കാതെ കെട്ടി നില്‍ക്കുകയാണെങ്കില്‍ അകിടുവീക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കറവ വറ്റുന്ന സമയത്ത് പ്രത്യേകമായി നിര്‍മിച്ചിട്ടുള്ള മരുന്നുകള്‍ കാമ്പിനുള്ളില്‍ ഉപയോഗിക്കുന്നതുവഴി അകിടുവീക്കം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും.

മിക്ക പശുക്കളിലും പ്രസവത്തോടനുബന്ധിച്ചോ അതിന് ഒരാഴ്ച മുമ്പോ പിമ്പോ ആണ് അകിടുവീക്കം കൂടുതലായി കാണുന്നത്. ഈ സമയത്ത് തൊഴുത്തും പരിസരവും വളരെ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. വിസര്‍ജ്ജ്യങ്ങള്‍ യഥാസമയം മാറ്റാതെ വരുമ്പോള്‍ അതിനു പുറത്ത് പശു കിടക്കാനിടയാകുകയും മുലക്കാമ്പുകള്‍ വഴി രോഗാണുക്കള്‍ കടന്ന് രോഗമുണ്ടാകുകയും ചെയ്യും. എ,ഇ എന്നീ ജീവകങ്ങള്‍, മറ്റു ധാതുലവണങ്ങള്‍ എന്നിവ നല്‍കുന്നത് രോഗസാധ്യത കുറയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

രോഗമുണ്ടെന്നു സംശയം തോന്നുന്ന പശുക്കളെ ഉടന്‍തന്നെ വിദഗ്ധമായ ചികിത്സയ്ക്കു വിധേയമാക്കണം. പെനിസിലിന്‍, സ്ട്രെപ്റ്റോമൈസിന്‍, ആറിയോമൈസിന്‍, ജെന്റാമൈസിന്‍, ക്ളോറാംഫിനിക്കോള്‍, എന്റോഫ്ളോക്സാഡിന്‍, അമോക്സിസില്ലിന്‍, ക്ളോക്സാസില്ലിന്‍ മുതലായ ആന്റിബയോട്ടിക്കുകളും സല്‍ഫാ മരുന്നുകളും ഫലപ്രദമായ പ്രതിവിധികളാണ്.

പാലിലെ പാടത്തരികള്‍ ആദ്യമേ കണ്ടെത്തുവാന്‍ സഹായിക്കുന്ന സ്ട്രിപ്പ്കപ്പ് (Strip cup), പ്രത്യേക ഡൈ(Dye)കളില്‍ പാല്‍ ഉണ്ടാക്കുന്ന വര്‍ണവ്യത്യാസങ്ങളില്‍ നിന്നും രോഗബാധ നിര്‍ണയിക്കുവാന്‍ സഹായിക്കുന്ന 'മാസ്റ്റൈറ്റിസ് കാര്‍ഡുകള്‍' എന്നിവ പൊതുവായ രോഗനിര്‍ണയത്തിനുള്ള ഉപാധികളാണ്. സൂക്ഷ്മദര്‍ശനികൊണ്ടുള്ള പരിശോധനയില്‍ മാത്രമേ രോഗകാരികളായ അണുപ്രാണികളെ മനസിലാക്കാന്‍ സാധിക്കുകയുള്ളു.

കാലിഫോര്‍ണിയന്‍ മാസ്റ്റൈറ്റിസ് ടെസ്റ്റ് എന്ന ടെസ്റ്റ് വഴി ഒരു പ്രത്യേക ലായിനി ഉപയോഗിച്ച് പാല്‍ പരിശോധിക്കുന്നത് അകിടുവീക്കം തുടക്കത്തിലേ തന്നെ മനസ്സിലാക്കാന്‍ സഹായിക്കും. ഇത് കര്‍ഷകര്‍ക്ക് സ്വന്തമായി വീടുകളില്‍ ചെയ്യാന്‍ കഴിയുന്ന ഒരു പരിശോധനാരീതിയാണ്. തുടക്കത്തിലേ രോഗബാധ ഉണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞാല്‍ ചികിത്സാപ്രയോഗങ്ങള്‍ വിജയകരമായിത്തീരുകയും അസുഖം മൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കുവാന്‍ കഴിയുകയും ചെയ്യും. യഥാര്‍ഥ അണുപ്രാണികളെ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അതിനെതിരെയുള്ള കൃത്യമായ മരുന്നുപയോഗിച്ച് ചികിത്സ വളരെ ഫലപ്രദമാക്കിത്തീര്‍ക്കാന്‍ സാധിക്കും.



പൊടിക്കൈ  : കറവയ്ക്ക് ശേഷം ടിഞ്ചര്‍അയഡിന്‍ ലായനിയില്‍ കാമ്പ് മുക്കുന്നതിലൂടെയും രോഗം വരാതെ സൂക്ഷിക്കാം.

കാമധേനു - പശു പരിചരണം

പശുപരിപാലനത്തില്‍ വളര്ത്തുമ്പോള് ശ്രദ്ധിക്കേണ്ടവ


• പശുവിനെ വൈകുന്നേരം ഇളവെയില് കായാന് വിടുന്നത് നല്ലതാണ്. 
• നല്ല പരിചരണം ലഭിച്ചിട്ടുളള കിടാക്കളെ 15/18 മാസത്തിനുള്ളില് ഇണ ചേര്ക്കാവുന്നതാണ്. 
• ആദ്യത്തെ മദിയില് കിടാരികളെ കുത്തിവെയ്പ്പിക്കേണ്ടതില്ല.രണ്​ടാമത്തെയോ മൂന്നാമത്തെയോ മദിയില് കുത്തിവെയ്ക്കാം 
• സാധാരണ മദി 1 ദിവസം നീണ്ടു നില്ക്കും.മദിയുടെ രണ്ടാം പകുതിയില് വേണം കുത്തിവെയ്ക്കാന്. 
• മദി നീണ്ടു നില്ക്കുന്നുവെങ്കില് തുടര്ച്ചയായ ദിവസങ്ങളില് ആവര്ത്തിച്ച് കുത്തിവെയ്ക്കേണ്ടി വരും. ചിലപ്പോള് മറ്റ് മരുന്നുകളും വേണ്ടിവരാം. 
• മദി തീര്ന്ന് 12 മണിക്കൂറിനുശേഷമാണ് അണ്ഠോല്സര്ജനം നടക്കുക. 
• അണ്ഠത്തിന്റെ ആയുസ് 24 മണിക്കൂറാണ്. 
• ബീജാണുവിന്റെ ആയുസ് 18/20 മണിക്കൂറാണ്. 
• കുത്തിവെച്ച് 6 മണിക്കൂറിനുശേഷമേ ബീജാണു പൂര്ണ്ണമായും പ്രവര്ത്തനക്ഷമാകുകയുള്ളു. 
• കുത്തിവെച്ച ഉടനെ ഈറ്റത്തിന്റെ അടിഭാഗത്ത് ചൊറിയുന്നതും, പശുവിനെ കറക്കുന്നതും നല്ലതാണ്. 
• പശുവിനെ കുത്തി വെയ്ക്കുന്നതിനു മുമ്പും ശേഷവും വെയില് കൊളളിക്കുക ആയാസപ്പെടുത്തുക എന്നിവ നല്ലതല്ല. 
• കുത്തിവെച്ചാല് ഉടനെ തീറ്റ കൊടുക്കാം. 
• കുത്തിവെച്ച ഉടനെ ദേഹത്ത് തണുത്ത വെളളം ഒഴിക്കുന്നതും കഴുകുന്നതും നല്ലതാണ്. 
• കുത്തിവെച്ച് ഉടനെ മുതുകില് ചെറുതായി തട്ടുന്നത് നല്ലതാണ്. 
• മദിയുടെ അവസാനം രക്തം കലര്ന്ന് മാച്ച് പോകുന്നുവെങ്കില് ആ വിവരം ഇന്സെമിനേഷന് നടത്തിയ വിദഗ്ദനെ അറിയിക്കണം. 
വേലല് കാലത്ത് കറവ പശുക്കളില് കാണുന്ന ക്ഷീണവും ഉദ്പ്പാദന കുറവും നിയന്ത്രിക്കുന്നതിനുള്ള നിര്ദ്ദേശേങ്ങള്
വേണ്ടത്ര വെള്ളം കുടിക്കാന് കൊടുക്കുക
രാവിലെയും വൈകുന്നേരവും ആവശ്യത്തിന് പുല്ല് / വൈക്കോല് കൊടുക്കുക
ഉച്ച സമയത്ത് കാലിതീറ്റ / ഖരാഹാരം കൊടുക്കരുത്
തൊഴുത്തില് ഫാന് സൈകര്യം ഏര്പ്പെടുത്തുക
തൊഴുത്തിന്റെ പരിസരത്ത് തണല് മരം അഭികാമ്യം
തൊഴുത്തില് നല്ല വായു സഞ്ചാരം ഉറപ്പുവരുത്തുക
ഏത് സമയത്തും തൊഴുത്തില് വെള്ളം ലഭ്യമാക്കുക 
ഗര്ഭ പരിരക്ഷ
1. ബീജാധാനം നടത്തി 60 ദിവസം കഴിഞ്ഞാല് ഗര്ഭ പരിശോധന നടത്തുക. 
2. ഏഴാം മാസം കറവപശുക്കളുടെ കറവ പൂര്ണ്ണമായും വറ്റിക്കണം.6മാസം മുതല് അതിനുളള നടപടികള് തുടങ്ങുക. 
3. ധാതു ലവണമിശ്രിതങ്ങള് 7 മാസം ഗര്ഭം വരെ പശുക്കള്ക്ക് നല്കാവുന്നതാണ്. 
4. 8,9 മാസങ്ങളില് കാത്സ്യം നല്കേണ്ടതില്ല. 
5. കൂടുതല് കറവയുള്ള പശുക്കള്ക്ക് കാത്സ്യം ഇന്ജക്ഷന് ആവശ്യമായി വന്നേക്കാം.കാത്സ്യം കുറഞ്ഞാല് ചാണകം കട്ടിയായി ഉറച്ച് പോകും, മലബന്ധം,മൂത്രം പോകാതിരികുക,അയവെട്ടാതിരിക്കുക,​ വൈക്കോല് ചവയ്ക്കാന് മടിക്കുക,കൈകാലുകള്ക്ക് ബലക്ഷയം,കിടപ്പിലാവുക എന്നിവയാണ് ലക്ഷണങ്ങള്.പ്രസവത്തോടടുത്ത് നീര്മടിയും അകിടുവീക്കം തമ്മില് തിരിച്ചറിയണം.പാല്, വെള്ളം പോലെയാണെങ്കില് വിദഗ്ദചികിത്സ വേണ്ടി വരും. 
പ്രസവം
1. പ്രസവത്തിനുമുമ്പ് മുന്നീര് കുടംപൊട്ടി ഫ്ലൂയിഡ് വന്നാല് 2 മണിക്കൂറിനുള്ളില് പ്രസവം നടക്കണം.അല്ലാത്തപക്ഷം വിദഗ്ദ്ധസഹായം തേടുക.(Dystocia) 
2. പ്രസവിക്കുന്നതിനുളള വിഷമങ്ങള് കാണിക്കുകയും ഫ്ലൂയിഡ് വരാതിരിക്കുകയും ചെയ്താല് വിദഗ്ദ്ധപരിശോധന വേണം (Torsion) 
3. കുട്ടിയുടെ കൈകള് പുറത്തുവരികയും തല പുറത്തുകാണിക്കാതിരിക്കുകയും ചെയ്യുമ്പോള് കൈയ്യില് പിടിച്ച് വലിക്കരുത് (Head deviation) അങ്ങനെ ചെയ്താല് സാധാരണ പ്രസവം പോലും വിഷമ പ്രസവമായി മാറും എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഒരു വിദഗ്ദന്റെ സഹായം തേടുക. 
4. പ്രസവിച്ച ഉടനെ കന്നുകുട്ടിയുടെ പിന്കാലുകളില് പിടിച്ചുയര്ത്തി ചെറുതായി ആട്ടുക. 
5. മൂക്കില് ഫ്ലൂയിഡ് അഥവാ ഞോള ഉണ്ടെങ്കില് അത് ഊതിക്കളയുക. 
6. പൊക്കിള് കൊടി 5 സെന്റീമീറ്റര് വിട്ട് 2 ഇഞ്ച് അകലത്തില് സില്ക്ക് കൊണ്ട് കെട്ടിയിട്ട് മുറിച്ച് കളഞ്ഞ് റ്റിഞ്ചര് അയഡിന് പുരട്ടണം. 
7. പൊക്കിള് കൊടി പൊഴിഞ്ഞുപോകുന്നതുവരെ ടിഞ്ചര് അയഡിന് ഇടക്കിടെ പുരട്ടണം 
8. Mag Sulf /ഉപ്പുവെളളം കൊണ്ട് പശുവിന്റെ ഈറ്റം കഴുകി വ്യത്തിയാക്കുക. 
കറവ സമയത്ത് നല്കേണ്ട ശ്രദ്ധ
a. കറവക്ക് മുമ്പ് പശുവനെ കുളിപ്പിക്കണം.കുളിപ്പിക്കുന്നത​ിന് സോപ്പ് ഉപയോഗിക്കരുത്. 
b. പശുവിനെ കറക്കുന്നതിന് മുമ്പ് കറവക്കാരന് കൈ വൃത്തിയായി കഴുകണം. 
c. കറവ കൃത്യസമയത്തും കൃത്യമായ സ്ഥലത്തും കഴിയുമെങ്കില് സ്ഥിരം ഒരാളും ആയിരിക്കണം ചെയ്യേണ്ടത്. 
d. ആദ്യത്തെ 2/3 വലി പാല് കറുത്ത കടലാസിലോ തുണിയിലൊ ഒഴിച്ചുനോക്കിയാല് പാലില് തരിയുണ്ടെങ്കില് എളുപ്പം തിരിച്ചറിയാം. കറവക്ക് മുമ്പ് 1 ശതമാനം പൊട്ടാസിയം പെര്മാംഗനേറ്റ് ലായനിയില് അകിട് കഴുകുക. 
e. കറവ കഴിഞ്ഞ് കിടാവ് കുടിച്ച് കഴിഞ്ഞ ശേഷം പൊവിഡോണ് അയഡിനില് പശുവിന്റെ മുലക്കാമ്പ് മുക്കുക . 
f. കറവ സമയത്തോ കറവക്ക് ശേഷമോ ഖര ആഹാരം നല്കാം. 
g. കറവ കഴിഞ്ഞ് ഉടനെ പുല്ല്/വൈക്കോല് നല്കുക. 
h. ഒരു ദിവസത്തേക്കുള്ള തീറ്റയാണ് റേഷന്.റേഷന്റെ മുന്തിയ പങ്ക് വൈകുന്നേരവും ചെറിയ പങ്ക് രാവിലെയും നല്കുക. 
i. ചൂടുള്ള ദിവസങ്ങളില് ധാരാളം വെള്ളം എപ്പോഴും കുടിക്കാന് നല്കണം. 
j. കറുത്തതും കടുത്ത നിറമുള്ളതുമായ പശുക്കളെ കൂടുതല് നേരം വെയിലത്ത് കെട്ടരുത്. 
k. അകിടിനേല്ക്കുന്ന ചെറിയ ക്ഷതങ്ങള് ഉടനെ ചികിത്സിക്കുക. ബോറിക് ആസിഡ്/ പൊവിഡോണ് അയഡിന് ഇവ പുരട്ടക/ മഗ്നീഷ്യം സള്ഫേറ്റ് ഗ്ലിസറിന് പേസ്റ്റ് ഉപയോഗിക്കുക. 
പശുവിന്റെ തീറ്റ ക്രമം
1. തീറ്റയുടെ 2/3 ഭാഗം റഫേജും 1/3 സാന്ദ്രീകൃത തീറ്റയുമായിരിക്കണം.30കി.ഗ്രാം മുകളില് പാലുല്പ്പാദനമുള്ളതിന് ഇത് 40:60 എന്ന തോതില് നല്കണം. 
2. റഫേജിന്റെ 1/3 ഭാഗമെങ്കിലും പച്ച പുല്ല് ആയിരിക്കണം. 
3. 1.കി.ഗ്രാം പാലിന് 400 ഗ്രാം പെല്ലറ്റ് നല്കണം. 
4. 1.കി.ഗ്രാം പെല്ലറ്റ് 20 കി.ഗ്രാം പച്ച പുല്ലിന് തുല്യമാണ് 
5. ശരീര പോഷണത്തിന് ഒന്നര കി.ഗ്രാം പെല്ലറ്റ് നല്കണം. 
6. പ്രസവ റേഷനായി 6 മാസം ഗര്ഭ കാലം മുതല് 1 കി.ഗ്രാം പെല്ലറ്റ് നല്കണം. 
7. റേഷനില് മാറ്റം വരുമ്പോള് 3 ആഴ്ചകൊണ്ട് ക്രമമായി വേണം നടത്താന്. 
തൊഴുത്ത് പരിചരണം
• തൊഴുത്തിനകത്ത് രാവിലെയും വൈകിട്ടും വെയിലടിക്കുന്ന വിധത്തില് തൊഴുത്ത് സംവിധാനം ചെയ്യണം. 
• ആര്യവേപ്പ് പോലുള്ള തണല് വൃക്ഷങ്ങള് തൊഴുത്തിനടുത്ത് നടുക. 
• തൊഴുത്തിന്റെ മേല്ക്കൂര കഴിയുന്നത്ര ഉയരത്തിലാക്കുക. 
• തൊഴുത്തിന് വശങ്ങളില് ഭിത്തി ആവശ്യമില്ല. 
• ഫാന് ഇടുന്നത് നല്ലതാണ്. 
• എച്ച്.എഫ് പശുക്കള്ക്ക് തറയില് റബര് ഷീറ്റ് വിരിച്ച് കൊടുക്കുന്നത് നല്ലതാണ്. നെല്ലാട് കിന്ഫ്രാപാര്ക്കില് ഒരു പശുവിനുള്ള ഷീറ്റ് 1250 രൂപക്ക് ലഭിക്കും. 
• പുല്തൊട്ടി പശുവിന്റെ കൈമുട്ടുമായി ഉരസാത്ത വിധത്തില് ക്രമീകരിക്കണം. 
കന്നുകുട്ടി പരിപാലനം
1. പ്രസവിച്ച് അര മണിക്കൂറിനുളളില് കിടാവിന് കന്നിപ്പാല് നല്കണം. 
2. ആദ്യ ദിവസം പല പ്രാവശ്യമായി കന്നിപ്പാല് ഏകദേശം 3 ലിറ്റര് നല്കണം 
3. കൂടുതലുളള കന്നിപ്പാല് കറന്ന് മറ്റ് കിടാക്കള്,വളര്ച്ചമുരടിച്ച കിടാരികള്,പശുവിന് തന്നയോ നല്കാം. 
4. കാത്സ്യം കുറഞ്ഞ് വീണിട്ടുളള പശുവാണെങ്കില് കാല്സ്യം നല്കേണ്ടതാണ്. 
5. കിടാവിന് ആദ്യ വിര മരുന്ന് പത്താം ദിവസം നല്കുക. 
6. രണ്ടാമത്തെ ഡോസ് ഇരുപത്തിയഞ്ചാം ദിവസം നല്കാം. 
7. കിടാവിന് ആവശ്യത്തിന് പാല് കിട്ടുന്നില്ലെങ്കില് മറ്റു പശുവിന്റെ പാല് തിളപ്പിച്ച് ചെറുചൂടോടെ അണു വിമുക്തമാക്കിയ പാത്രത്തില് കോഴി/താറാവ് മുട്ട,മീനെണ്ണ,ബി കോംപ്ലക്സ് വിറ്റാമിനുകള് എന്നിവ ചേര്ത്ത് നല്കണം. 
8. ആദ്യമാസം ശരീര തൂക്കത്തിന്റെ പത്തിലൊന്ന് പാല് ദിനം പ്രതി നല്കണം. 
9. രണ്ടാം മാസം മുതല് പാല് അളവ് കുറച്ച് മറ്റ് തീറ്റകള് ശീലിപ്പിക്കാം. 
10. സാന്ദ്രീക്യത തീറ്റ/പെല്ലറ്റ് നാലാം മാസം, ദിനം പ്രതി 1 ഗഴ വീതം നല്കണം.അഞ്ചാം മാസം ഒന്നര ഗഴ എന്ന തോതിലും ആറാം മാസം 2 ഗഴ എന്ന തോതിലും ഏഴാം മാസം മുതല് രണ്ടര ഗഴ എന്ന തോതിലും നല്കണം. 
11. നാലാം മാസത്തിനുശേഷം ധാരാളം പച്ചപുല്ല് നല്കണം. 
12. മൂന്ന് മാസത്തിന് ശേഷമെ പെരുമ്പണ്ടം പൂര്ണ്ണവളര്ച്ചയിലാവുകയുള്ളു. 
13. വര്ഷത്തില് 2 പ്രവശ്യമെങ്കിലും ചാണകം പരിശോധിച്ച് ആവശ്യമെങ്കില് മാത്രം വിരമരുന്ന് നല്കുക 
14. 6 മാസത്തിനുള്ളില് കുളമ്പ് രോഗത്തിനുളള വാക്സിന് നല്കുക. 
15. രക്തകുറവ് ഉണ്ടെങ്കില് കണ്പോള റോസ് നിറത്തിനുപകരം വെളുത്ത് കണാം.ഉടന് രക്തം ഉണ്ടാകുന്നതിനുളള ടോണിക്കുകള് നല്കുക. 
16. പേന്,ചെള്ള് എന്നിവയ്ക്കുളള മരുന്ന് മാസത്തിലൊരിക്കലെങ്കിലും പുരട്ടുക. 
17. വിരമരുന്ന് കൊടുക്കുന്നതിന് ഒരാഴ്ച മുമ്പ് മിനറല് മിക്സ്ചര് നല്കുക.വിരമരുന്ന് ഭാഗിച്ച് രണ്ടു തവണയായി നല്കുക. വിരമരുന്ന് നല്കിയതിന്ശേഷം ലിവര്ടോണിക്,രക്തം ഉണ്ടാകാനുള്ള മരുന്ന് ഇവ നല്കുക. 
പശു വളര്ത്തലില് ശ്രദ്ധിക്കേണ്ട മറ്റു കാര്യം
1. പാല് പൂര്ണ്ണമായും കറന്നെടുത്തില്ലെങ്കില് അകിട് വീക്കം വരും. 
2. കന്നി കിടാക്കള് ഗര്ഭിണിയായിരിക്കുമ്പോള് അകിട് നല്ലതുപോലെ തടവി കഴുകണം. 
3. ചവിട്ടും തൊഴിയും നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങള് ചെയ്യുക. 
4. പ്രസവം അടുക്കുമ്പോള് തീറ്റ കുറക്കരുത്.പ്രസവിച്ച ഉടനെ കൊടുത്തുകൊണ്ടിരിക്കുന്ന തീറ്റതന്നെ നല്കുക. 
5. കറവയുടെ സമയത്തും തൊട്ടുമുമ്പും കടുത്ത ഗന്ധമുള്ള തീറ്റകള് നല്കരുത്. 
6. ഗര്ഭപാത്രം തള്ളിവരുന്ന പശുക്കളെ പിന്കാല് വശം ഉയര്ത്തി നിര്ത്തുക.തീറ്റ പലപ്രാവശ്യമായി നല്കുക 
7. വട്ടകയര്,മൂക്കുകയര്.ഇവ ആവശ്യത്തിനുമാത്രം മുറുക്കമുള്ളതായിരിക്കണം. 
8. കാലിന് ബലക്കുറവുള്ള പശുവിനെ മണ്ണില് നിറുത്തുന്നതാണ് കൂടുതല് നല്ലത്. 
9. വേനല്ക്കാലത്ത് പ്രസവിക്കുന്ന പശുക്കള്ക്ക് ഗര്ഭക്കാലത്ത് മീനെണ്ണ നല്കണം അല്ലെങ്കില് വൈറ്റമിന് എ കുത്തി വയ്പെടുക്കണം. 
പൊതു ഉപദേശം
• ഉരുക്കളെ ഇന്ഷുര് ചെയ്യുന്നതിന് വെറ്ററിനറി ഡോക്ടറെ കൊണ്ട് വെറ്ററിനറി സര്ട്ടിഫിക്കറ്റ് എഴുതിച്ച് പ്രീമിയം തുക ഇന്ഷുറന്സ് കമ്പനിയില് അടക്കണം. 
• ഇന്ഷൂറന്സ് ലാഭത്തിനുള്ളതല്ല നഷ്ടം ഒഴിവാക്കുന്നതിനുള്ളതാണ്. 
• പാലിന്റെ അളവ് കുറയുമ്പോള് റീയേജന്റ് ഉപയോഗിച്ച് അകിട് വീക്കം ആണോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. 
• തൊഴുത്തിന്റെ തറ മണ്നിരപ്പില് നിന്ന് 1 അടിയെങ്കിലും ഉയരത്തിലായിരിക്കണം. 
• ചാണകക്കുഴി വശങ്ങള് തറനിരപ്പില്നിന്ന് 2 അടി ഉയരത്തില് കെട്ടിസൂക്ഷിക്കണം. കിടാവ് ചാണക കുഴിയില് വീഴാതെ നോക്കണം. 
• പാല് ചുരന്നു പോകുന്ന പശുക്കള്ക്ക് കറവ മൂന്നു നേരമാക്കുക. കാത്സ്യം ടോണിക്ക് കൊടുക്കുക. 
• ആന്റി ബയോട്ടിക്കുകള് പോലുളള മരുന്നുകള് ഡോക്ടര് നിര്ദേശിക്കുന്നത്രയും ദിവസങ്ങളില് നല്കണം ഇടക്ക് വെച്ച് നിര്ത്തരുത്. 
• മരുന്നുകള് നല്കുമ്പോള് പാല്,മാംസം എന്നിവ ഉപയോഗിക്കാന് അനുവദിച്ചിട്ടില്ലാത്തത്രയും ദിവസങ്ങളില് ഉപയോഗിക്കരുത്. 
• പ്രസവിച്ച് മൂന്നു മാസത്തിനുളളില് പശുവിനെ കുത്തിവെയ്പ്പികണം. മദിലക്ഷണം കാണിച്ചില്ലെങ്കില് ചികില്സ ആവശ്യമാണ്. 
• കുളമ്പ് രോഗം വന്നാല് മൃഗാശുപത്രിയില് വിവരം അറിയിക്കണം.പശുവിനെ പുറത്ത് മേയാന് വിടരുത് .മറ്റ് മൃഗങ്ങളുമായുള്ള സമ്പര്ക്കം പരമാവധി ഒഴിവാക്കുക. 
• കാരം/കുമ്മായം ഇവ ഉപയോഗിച്ച് തൊഴുത്ത് കഴുകുക. 
• പുല്കൃഷിക്ക് ലഭ്യമായതില് ഏറ്റവും നല്ല ഇനം പുല്ലാണ് ഹൈബ്രിഡ് നേപ്പിയര് സിഒ3. 
• ചതുരശ്രമീറ്റര് സ്ഥലത്ത് 1 തണ്ട് നടാം .ഒരു തണ്ടിന് അരപാട്ട ചാണകം വീതം ഓരോ വിളവെടുപ്പിന് ശേഷവും ഇട്ട് കൊടുക്കണം. 10,15 ദിവസ ത്തിലൊരിക്കല് നനക്കണം 30,40 ദിവസത്തിലൊരിക്കല് 25,30 കി.ലോ പുല്ല് വീതം അരിഞ്ഞെടുക്കാം. 
ചില രോഗ ലക്ഷണങ്ങള്
1. നായ, പൂച്ച എന്നിവയുടെ കടിയേറ്റാല് 15 മിനുട്ട് നേരം ടാപ്പില് നിന്നും നേരിട്ട് വെള്ളവും സോപ്പും ഉപയോഗിച്ച് മുറിവ് കഴുകുക. പിന്നീട് അയഡിന് പുരുട്ടുക.ആവശ്യമെങ്കില് വാക്സിനേഷന് വിധേയമാക്കുക.
2. കുളമ്പ് രോഗ ലക്ഷണങ്ങള്: 
ഉയര്ന്ന പനി ,കാലുകള്ക്കും കൈകള്ക്കും വേദന,മോണ,നാക്ക്,വിരലിന്റെ/പേണി​യുടെ ഇടയില് മുറിവ്,വായില് നിന്ന് പതഞ്ഞ് ഉമിനീര് ഒലിക്കുക ഇവയാണ് ലക്ഷണങ്ങള്. 
കുളമ്പ് രോഗ ചില്സ: 
പനിക്കുള്ള മരുന്ന്,മുറിവില് പുരട്ടാനുള്ള മരുന്ന് എന്നിവ നല്കുക. പഴത്തിലേ തേനിലോ ബോറിക് ആസിഡ് കുഴച്ച് വായില് പുരട്ടുക,കാല്കഴുകുന്നതിന് പൊട്ടാസ്യം പെര്മാഗനേറ്റ്/ഫോര്മാലിന് ഇവ ഉപയോഗിക്കുക.തുരിശ് സള്ഫാ നിലാമൈഡ്, യൂക്കാലി പാരഫിന് ഇവകുഴച്ച് പുരട്ടുക.വായിലെ മുറിവില് പൊടിയുപ്പ് വിതറി കൊടുക്കുക, തൊഴുത്തിന് ചുറ്റും ചാക്ക്,ടാര്പോളിന് ഇവ കെട്ടി മറക്കുക.കൈയിലും കാലിലും ഗ്ലൗസ്സ് ധരിച്ച് മാത്രം പശുവിനെ തൊടുക.അതിനുശേഷം ഗ്ലൗസ്സ് കത്തിച്ച് കളയുക അസുഖമുള്ള പശുവിനെ ഏറ്റവും അവസാനം പരിചരിക്കുക.അതിനുശേഷം കുളിക്കുക.
3. ആന്ത്രാക്സ് ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ്. മനുഷ്യര്ക്ക് സാധാരണ ത്വക്കിലാണ് ആന്ത്രാക്സ് വരാറ്.അപൂര്വ്വമായ വയറിളക്കം ,ന്യുമോണിയ എന്നിവയുണ്ടാകാം. കന്നുകാലികളില് കറുത്ത കട്ടപിടിക്കാത്ത രക്തം നവദ്വരങ്ങളിലൂടെ സ്രവിക്കുക.പെട്ടെന്ന് മരണമടയുക ഇവയാണ് ലക്ഷണങ്ങള്.രോദ ശവ ശരീരം തൊലി പൊളിക്കുകയൊ കീറിമുറിക്കുകയൊ ചെയ്യരുത്.ആറടി താഴ്ചയില് കുമ്മായം മണ്ണെണ്ണ എന്നിവ ഒഴിച്ച് മറവ് ചെയ്യണം. വാക്സിന് ലഭ്യമാണ്. 
4. കുരളടപ്പന് ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ്. താട,ആട എന്നിവിടങ്ങ ളിലെ നീര്ക്കെട്ട് ,ഉയര്ന്ന പനി,വയറിളക്കം ,ന്യുമോണിയ എന്നിവ ലക്ഷണങ്ങളാണ്.ഇതിന് വാക്സിന് ലഭ്യമാണ്. 
5. അകിടുവീക്കം.സബ് ക്ലിനിക്കില് അകിടുവീക്കം മാസ്റ്ററ്റിസ് കിറ്റുപയോഗിച്ച് കണ്ടുപിടിച്ച് ചികില്സിക്കുക.
മറ്റ് അകിടുവീക്ക ലക്ഷണങ്ങള്: പാലിന് പതകുറയുക,തരി കാണുക,നിറംമാറ്റം കാണുക,രുചിവ്യത്യാസം തോന്നുക,അകിടിന് നീര്കാണുക, കാലിന് വേദന കാണിക്കുക ,എന്നിവ കണ്ടാല് ഉടനെ തന്നെ ഔഷധ ചികിത്സ വേണം. വൈകുന്തോറും ചികിത്സയുടെ ഫലം കുറയുക. 
5,10 മണിക്കുറുനുള്ളില് പാല് വെള്ളമാകുകയും അകിട് കല്ലിച്ച് കാണുന്നതരം അകിടുവീക്കം ഉണ്ട്.അതിന് പെട്ടെന്ന് ചികില്സ വേണം. 
ആടിന്റെ അകിടില് ചെറിയ നീര്ക്കെട്ട് കാണുകയോ പാലില് വ്യത്യാസം കാണുകയോ ചെയ്താല് ഡോക്ടറെ കൊണ്ട് എത്രയും പെട്ടെന്ന് ചികിത്സിപ്പിക്കണം. 
6. ടെറ്റനസ്:ചിലവ് കുറഞ്ഞഫലപ്രദമായ ചികില്സ നിലവില് ഇല്ല. 
വരാതിരിക്കാന് പ്രതിരോധ കുത്തിവെപ്പ് എടുത്താല് മതി. 
ഫാന് ഇടുക, വശങ്ങളില് ഭിത്തി ഒഴിവാക്കുക,ഇടക്കിടെ 1/2 മണിക്കൂര് ഇടവിട്ട് വെള്ളം സ്പ്രേ ചെയ്യുക,വായില് നിന്ന് പത വരുന്നെങ്കില് ഉപ്പ് തീറ്റയിലോ വെള്ളത്തിലോ നല്കുക. പകല് തണല് മരങ്ങളുടെ ചുവട്ടില് കെട്ടുക. ധാരാളം വെള്ളം എപ്പോഴും കുടിക്കുന്നതിന് നല്കുക. തീറ്റ വെയിലില്ലാത്തപ്പോള് നല്കുക. 
7. മിനറല് ഡിഫിഷന്സി: വെള്ളം കുടിക്കുന്നതിന് മടികാണിക്കുക ,ചാണകം ചെളി നിറത്തിലോ കറുത്ത നിറത്തിലോ പോവുക ,കരിയിലപോലുള്ളവ തിന്നുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക എന്നിവ ചില ലക്ഷണങ്ങളാണ്.വിറ്റാമിനുകള് നല്കുക,സോഡാപൊടി നല്കുക,മിനറല് മിക്സചര് നല്കുക. 
8. ബബീസിയോസിസ് /മഞ്ഞപിത്തം: പട്ടുണ്ണിയില് കൂടിയാണ് ഈ അസുഖം പകരുന്നത്.വളരെ ഉയര്ന്ന പനി, വയറിള ക്കം,കട്ടന് കാപ്പിയുടെ നിറത്തില് മൂത്രം പോവുക എന്നിവയാണ് ലക്ഷണങ്ങള്. എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടുക.
9. ആടുവസന്ത:മൂക്കില് നിന്ന് മഞ്ഞകലര്ന്ന കഫകെട്ട് ശ്വാസതടസ്സം,ന്യുമോണിയ,വയറിളക്ക​ം,ഗര്ഭമലസല്,ചുണ്ട്, നാവ് ,മോണ എന്നിവിടങ്ങളില് വ്രണങ്ങള് വായില് നിന്ന് ദുര്ഗന്ധം,കണ്ണില് നിന്ന് പഴുപ്പ് മുതലായവയാണ് ലക്ഷണങ്ങള്. 
10. ഗര്ഭ നാശം/ Abortion: Physical reasons - ഉയര്ന്ന ചൂട്,പനി,ഇടിവെട്ടുക,വീഴുക,ഓടിക​്കുക,പടക്കം എന്നിവ മൂലം ഗര്ഭം അലസിപോകാം. 
11. ചില പശുക്കളില് ഹോര്മോണ് അപര്യാപ്തത മൂലം ഗര്ഭമലസാറുണ്ട് .അതിന് വിദ്ഗദ്ധ ചികിത്സ നല്കുക. 
ക്ഷീര കര്ഷകര് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള് 
• രോഗാണുബാധ ചിലരോഗങ്ങള് വന്നാല് ഗര്ഭമലസും അങ്ങനെ സംശയം തോന്നുവെങ്കില് രക്തമെടുത്ത് ലാബില് പരിശോധനക്ക് അയക്കേണ്ടി വരും കാരണം അവ ചികിത്സിച്ച് ഭേദമാക്കാം എന്ന് മാത്രമല്ല മനുഷ്യര്ക്ക് പകരാനുള്ള സാധ്യത ഒഴിവാക്കാം.ഗര്ഭമലസിപ്പോയത് വെറും കൈകൊണ്ട് വേണ്ടത്ര മുന്കരുതലുകള് സ്വീകരിക്കാതെ കൈകാര്യം ചെയ്യരുത്. 
• മറുപിള്ള,പ്രസവിച്ച് 12 മണിക്കൂറിന് ശേഷം (24 മണിക്കൂര് വരെ ആകാം) പോയില്ലെങ്കില് നീക്കം ചെയ്യുക.
വെറും കൈകൊണ്ട് തൊടാതിരിക്കുകയാണ് നല്ലത്. 
• മരുന്നുകള് ഡോക്ടറുടെ നിര്ദ്ദേശാനുസരിച്ച് ഗുണനിലവാരമുള്ള കമ്പനികളുടെതു മാത്രം വാങ്ങുക.
ഗുണനിലവാരമില്ലാത്ത മരുന്നുകള് ഗുണത്തേക്കാള് ഏറെ ദോഷം ചെയ്യും 
• പ്രസവത്തിന് മുമ്പുള്ള രണ്ടാഴ്ച അമോക്ലോര്,മാഗ്സള്ഫ് എന്നിവ ഡോക്ടറുടെ നിര്ദ്ദേശാനുസരണം നല്കുക. 
• പാലിന് കൊഴുപ്പ് കൂടുന്നതിന് കൂടുതല് നാരുള്ള ഭക്ഷണം .(പുല്ല്,വൈക്കോല് )നല്കുക.ചൊറുക്ക ഒരൗണ്സ് വീതം നല്കുക. 
പ്രാഥമിക ചികില്സ
• കഞ്ഞി ചക്കപ്പഴം മുതലായവ കൊടുത്തുണ്ടാകുന്ന ദഹനക്കേടിന് സോഡാപ്പൊടി കൊടുക്കുക. 
• പശു മറുപിളള/പ്ലാസന്റ തിന്നാല് പപ്പായ/കപ്പങ്ങ വേവിച്ച് ഒരു പൈന്റ് ബ്രാണ്ടി/റം ചേര്ത്ത് കൊടുക്കുക. ദഹനക്കേട് വന്ന് കഴിഞ്ഞാല് ചൊറുക്ക നല്കുക 
• മുറിവേറ്റാല് റ്റി. റ്റി. ഇന്ജക്ഷന് എടുക്കുക. 
• കൊമ്പ് /കുളമ്പ് ഇളകി പോയാല് (Avulsion) മുറിവ് നല്ലതുപോലെ കഴുകി അണുമുക്തമായ തുണിയില് റ്റിഞ്ചര് ബെന്സോയിന് പുരട്ടി ചുറ്റികെട്ടുക. 
• നായയുടെ കടിയേറ്റാല് 15 മിനുറ്റ് സോപ്പ് ഉപയോഗിച്ച് മുറിവ് കഴുകുക.ആവശ്യമെങ്കില് വാക്സിനേഷന് നല്കുക. 
• റബര് പാല് കുടിച്ചാല് ,ആല്ക്കലി /സോഡാ പൊടി കലക്കി കൊടുക്കുക. 
Other Guidelines
1. പേവിഷബാധ ,നായകളില് നിന്നും പൂച്ചകളില് നിന്നുമാണ് പ്രധാനമായും പകരുന്നത് .മൂന്നാം മാസം ആദ്യ ഡോസ് ഒരു മാസത്തിനുശേഷം ബൂസ്റ്റര് പിന്നീട് വര്ഷം തോറും എന്നിങ്ങനെ പ്രതിരോഗ കുത്തിവയ്പ് വഴി രോഗം നിയന്ത്രിക്കാം. 
2. അസുഖമുള്ള മൃഗങ്ങളെ തിരിച്ചറിയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്. മറ്റു മൃഗങ്ങളില് നിന്ന് മാറി നില്കുക,കിതപ്പനുഭവപ്പെടുക ,ചുമ,വിറയല്,തീറ്റ എടു ക്കുന്നതിനുള്ള വ്യത്യാസങ്ങള് ,വയറ്സ്തംഭനം അയവെട്ടുന്നുണ്ടോ ,കിടക്കുന്ന മൃഗത്തെ തട്ടിനോക്കിയിട്ടും എഴുന്നേല്ക്കുന്നില്ലേ ,തലകുത്തനെ പിടിച്ച് നില്ക്കുക, കണ്ണുകള്ക്ക് നിറം വ്യത്യാസം, കൃഷ്ണമണിക്ക് അസാധാരണ അനക്കം ,വായില് നിന്ന് ഉമിനീരോ പതയോ ഒലിക്കുക,താടിക്കടിയില് നീര്,കൈകാലുകള് സാധാരണ പോലെ ചലിപ്പിക്കുന്നുണ്ടോ,മുടന്തുതോന​ ്നുന്നുണ്ടോ,മുറിവോ, രോമംകൊഴിയുന്ന സ്ഥല മോ,മുഴകളോ കാണുന്നുണ്ടോ,രോമം എഴുന്നേറ്റ് നില്ക്കുന്നുണ്ടോ ,മൂത്രദ്വാരത്തില് നിന്നും അസാധാരണമായി എന്തെങ്കിലും ഒഴികി വരുന്നുണ്ടോ,വയറിളക്കമുണ്ടോ,ചാ ണകത്തിന് പ്രത്യേക നാറ്റമോ രക്തം കഫം,എന്നിവ കലര്ന്നതാണോ ,മൂത്രമെഴിക്കാ നും ചാണകമിടാനും പ്രയാസമുണ്ടോ മൂത്രത്തിന് നിറവ്യത്യാസമുണ്ടോ, പല്ല് ഇറ മുന്നുണ്ടോ /അരക്കുന്നുണ്ടോ കൂടെ കൂടെ കിടക്കുകയും എഴുന്നേല്ക്കുകയും ചെയ്യുന്നുണ്ടോ , അകിടിന് നീര് വേദന ,പാലിന് നിറവ്യത്യാസം കണ്പോളയില് നിറവ്യത്യാസം.ഒരാഴ്ചയായി കൊടുക്കുന്ന ഭക്ഷണം അളവ്,തരം,പൂപ്പല് ഉണ്ടൊ മുതലായവ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നീരോ വ്രണങ്ങളോ ഉണ്ടോ.തൊഴു ത്തിനുള്ളിലെ താപനില. 
3. കിടാക്കളുടെ കൊമ്പുകരിച്ച് കളയുന്നത് എപ്പോഴും ഗുണകരമല്ല.കാരണം ശരീര താപ നില നിയന്ത്രിക്കുന്നതിന് അതിന് പങ്കുണ്ട.പ്രത്യേകിച്ചും എരുമകള്ക്ക് 
4. ബയോഗ്യാസ് പ്ലാന്റ് ,1 പ്ലാന്റില് ദിവസം 25 കി.ഗ്രാം ചാണകം വേണം രണ്ടു പശു ക്കളെ വളര്ത്തിയാല് തുടര്ച്ചയായി പ്രവര്ത്തിപ്പിക്കാം. കൂടുതല് വിവരങ്ങള് സബ്സിഡി എന്നിവ ഖാദി ഗ്രാമവ്യവസായ ഓഫീസില് നിന്ന് അറിയാം. 
5. പശുവിനെ വാങ്ങുന്നതിന് അറിയേണ്ട കാര്യങ്ങള് 
6. മാസത്തിനകം ആദ്യപ്രസവം നടന്നതായിരിക്കണം രണ്ട് പ്രസവങ്ങള് തമ്മിലുള്ള ഇടവേള 15 മാസത്തില് അധികമാകരുത് കഴിയുന്നതും 5 വയസ്സിനു താഴെയുള്ള പശുക്കളെ വേണം വാങ്ങാന് ഗര്ഭപാത്രത്തില് നിന്ന് ദുര്ഗന്ധമുള്ള ദ്രാവകം വരുന്ന തിനെ വാങ്ങരുത്. 
7. അകിടുമുലക്കാമ്പ് മൃദുവായിരിക്കണം.തുടുത്ത പാല് ഞരമ്പായിരിക്കണം.കറവക്ക് ശേഷം അകിട് ചുങ്ങണം.കറവ കൃത്യമായി രണ്ടുനേരം നിരീക്ഷിക്കണം.പാല് ചുര 
8. വേനല്ക്കാലത്ത് കൂടുതല് പ്രോട്ടീന്,വെള്ളം ഇവ നല്കണം. ഷെഡിനകത്ത് തെര്മോ മീറ്റര് വക്കുക. 
9. പൂപ്പല് വിഷബാധ ,െ തീറ്റ 5,െ8 മണിക്കൂര് വെയിലത്തിട്ട് ഉണക്കിയതിന് ശേഷം മാത്രം നല്കുക.ലിവര് ടോണിക്കുകള് നല്്കുക. 
10. തിളക്കമുള്ള കണ്ണുകള് നീളമുള്ള ഉടല് വലിയ വയര് എന്നിവ നല്ല ലക്ഷണങ്ങളാണ്.നട ക്കാന് ബുദ്ധിമുട്ട്,പുഴുക്കടി,അകിട് വീക്കം,വ്രണങ്ങള്,ശ്വാസതടസ്സം,ത​ ീറ്റക്കുറവ് എന്നിവ നല്ല ലക്ഷണങ്ങളല്ല.നീളമുള്ള വാല്,നല്ല ആകൃതിയുള്ള പിന് കാലുകള്,പിന്കാലു കള്ക്കിടയില് ധാരാളം സ്ഥലം എന്നിവ നല്ല ലക്ഷണങ്ങളാണ.് 
11. തൊഴുത്ത്: ഓരോ പശുവിനും 1.7 മീ.നീളം,1.2 മീ.വീതി എന്ന തോതില് സ്ഥലം നല്കണം.തറ ഭൂമിയില് നിന്ന് 1 അടി ഉയരത്തിലായിരിക്കണം.തീറ്റതൊട്ടി​ 75 സെ.മീ വീതി 40 സെ.മീ ആഴത്തില് നിര്മ്മിക്കണം.മേല്ക്കൂര മോന്തായം 3.5 മീ.ഉയരവും വശങ്ങളില് 2.1 മീ. ഉയരവും വേണം.തൊഴുത്തില് ഈച്ച ശല്യം കുറക്കാന് 1 ലിറ്റര് സോപ്പുവെള്ളത്തില് 2സ്പൂണ് മണ്ണെണ്ണ ആഴ്ചയിലൊരിക്കല് ഒഴിക്കുക. 
12. നൈട്രേറ്റ് വിഷബാധ 
സാധാരണയായി ഈ വിഷബാധക്ക് കാരണം ചിലചെടികള്,ആഴമുള്ള കിണറ്റിലെ നൈട്രേറ്റിന്റെ അളവ് കൂടുതലുള്ള വെള്ളം എന്നിവ കഴിക്കുന്നത് മൂലമാണ്. പ്രത്യേക ലക്ഷണങ്ങള് കാണിക്കാതെ മൃഗങ്ങള് ചത്തുപോകുന്നു.വിഷബാധയുടെ ലക്ഷണ ങ്ങളില് പ്രധാനം വായില് നിന്ന് വെള്ളമൊലിക്കല്, വയറുവേദന,വയറിളക്കം,ശ്വാസ തടസ്സം,സന്നി മുതലായവയാണ്. കൂടുതല് അന്നജ പ്രധമായ ആഹാരം , വൈക്കോല് കൂടികലര്ത്തി പുല്ല് നല്കുക. ഉണക്കിന് ശേഷം ആദ്യമഴക്ക് കിളുര്ക്കുന്ന പുല്ല് നല്കാതിരിക്കുക,മൂടികെട്ടിയ അന്തരീക്ഷമുള്ളപ്പോള് മേയാന് വിടാതിരിക്കുക എന്നിവയാണ് നൈട്രേറ്റ് അംശം കൂടുതലുള്ള സ്ഥലങ്ങളില് ചെയ്യാവുന്ന പ്രതിരോധ നടപടികള്. 
ആടിനുള്ള പ്രതിരോധ കുത്തിവയ്പുകള്
1. FMD 4th Months Repeat annualy 
2. RP 4th Months Repeat annualy 
3. Anthrax 4th Months Repeat annualy 
4. HS 4th Months Repeat annualy 
5. BQ 4th Months Repeat annualy 
6. CCPP 6th Months Repeat annualy 
7. Tetamus 1st week,pregnant doe 4th Months 
8. Enterotoxaemia 4th Months Repeat annualy 
9. Goat pox 6th month Repeat annualy 
10. PPR 
11. FMD 6m Interval 
12. HS April-May 
13. BQ Annual 
കടപ്പാട്- കെ. ലൈ. ഇ. അ [Kerala live stock Inspectors association]

ചിപ്പിക്കുണും പാല്‍ക്കൂണും

ലേഖ. ജി

"പ്രമേഹരോഗികളുടെ ആനന്ദം'', "ദേവതകളുടെ ആഹാരം'' എന്നും മറ്റും വിശേഷിപ്പിക്കപ്പെടുന്ന കൂണുകള്‍ അഥവാ കുമിളുകള്‍ പ്രകൃതി മഴക്കാലത്ത് മാത്രമാണ് നമുക്ക് നല്കുന്നത്. എന്നാല്‍ ഈ സംരക്ഷിതാഹാരം എല്ലാ കാലങ്ങളിലും തടമൊരുക്കി വീടുകളില്‍ കൃഷി ചെയ്തെടുക്കാവുന്നതാണ്. കേരളത്തിലെ കാലാവസ്ഥയില്‍ അനുയോജ്യമായി കൃഷി ചെയ്തെടുക്കാവുന്ന കൂണുകളാണ് ചിപ്പിക്കുണും പാല്‍ക്കൂണും. 20-30 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ ഊഷ്മാവില്‍ ചിപ്പിക്കൂണ്‍ മികച്ച് വിളവ് തരുന്നു. എന്നാല്‍ പാല്‍ക്കൂണാകട്ടെ 25-35 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ ഊഷ്മാവില്‍ - ജനുവരി മുതല്‍ മെയ് കാലഘട്ടത്തിലും- വളരെ ആദായകരമായി കൃഷി ചെയ്യാം.

തൂവെള്ള നിറത്തില്‍ കുടയുടെ ആകൃതിയില്‍ കാണപ്പെടുന്ന പാല്‍ക്കൂണിന് 200 മുതല്‍ 250 രൂപവരെ വിലയുണ്ട്. മാര്‍ക്കറ്റില്‍ കവറുകളിലും മറ്റും ലഭ്യമായ ഇവ മനസ്സുവച്ചാല്‍ നമുക്കും ആവശ്യാനുസരണം വീട്ടില്‍ ഉത്പാദിപ്പിക്കാവുന്നതേ ഉള്ളൂ. ഒരു കവര്‍ കൂണ്‍വിത്ത് ഉപയോഗിച്ച് ഒന്ന്-ഒന്നര കിലോഗ്രാം പാല്‍കൂണ്‍ ഉണ്ടാക്കാം.

പാല്‍കൂണ്‍ കൃഷിക്ക് ആവശ്യമുള്ള സാധനങ്ങള്‍

കച്ചിത്തിരി - 1 തിരി

കൂണ്‍ വിത്ത് - 1 കവര്‍

പോളിത്തീന്‍ കവര്‍ - 2 എണ്ണം

മാധ്യമം തയ്യാറാക്കല്‍

ഹരിതകരഹിതമായ കൂണുകള്‍ മറ്റു വിളകളുടെ /സസ്യങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നാണ് ആഹാരം വലിച്ചെടുക്കുന്നത്. കൂണ്‍ വളര്‍ത്തുവാന്‍ ഉപയോഗിക്കുന്ന സസ്യാവശിഷ്ടങ്ങളാണ് മാധ്യമം എന്ന് പറയുന്നത്. വൃത്തിയുള്ളതും അധികം പഴകാത്തതും നന്നായി ഉണങ്ങിയതുമായ വൈക്കോലാണ് പാല്‍ക്കൂണ്‍ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മാധ്യമം.

* വൈക്കോള്‍ 8-10 സെ. മീ. നീളമുള്ള കഷ്ണങ്ങളാക്കുക

* 12-14 മണിക്കൂറോളം ശുദ്ധജലത്തില്‍ കുതിരാനിടുക

* വെള്ളം വാര്‍ത്തുകളയുക

* അര-മുക്കാല്‍ മണിക്കുറോളം വൈക്കോല്‍

ആവി കയറ്റുക.

* തണുത്തതും പിഴിഞ്ഞാല്‍ വെള്ളം തുള്ളിയായി

വീഴാത്തവിധം തോര്‍ന്നതുമായ വൈക്കോലാണ് കൂണ്‍

കൃഷിചെയ്യുവാന്‍ ഉപയോഗിക്കുന്നത്.

തടം തയ്യാറാക്കല്‍

40 സെ. മീ നീളവും 30 സെ. മീ വീതിയും 150 ഗേജ് കനവുമുള്ള സുതാര്യമായ പോളീത്തീന്‍ കവറിലാണ് പാല്‍ക്കൂണ്‍ കൃഷി ചെയ്യുവാനുള്ള തടം തയ്യാറാക്കുന്നത്. ക്രമമായ വായുപ്രവാഹത്തിനും അധികജലമുണ്െടങ്കില്‍ വാര്‍ന്നുപോകുന്നതിനുമായി പോളിത്തീന്‍ സഞ്ചിയുടെ അടിഭാഗത്തും മറ്റു ഭാഗങ്ങളിലും 10-15 ചെറിയ സുഷിരങ്ങള്‍ ഇട്ടു കൊടുക്കണം. കവറിന്റെ അടിഭാഗം പരന്നിരിക്കാന്‍ കയര്‍/റബര്‍ ബാന്‍ഡിട്ട് കെട്ടണം.

കൂണ്‍തടം ഒരുക്കുന്ന ആള്‍ ഒരു ശതമാനം വീര്യമുള്ള ഡെറ്റോള്‍ ലായനി ഉപയോഗിച്ച് കൈകള്‍ വൃത്തിയായി തുടയ്ക്കണം. പോളിത്തീന്‍ കവറിന്റെ അടിഭാഗത്ത് 2'' കനത്തില്‍ അണുവിമുക്തമാക്കിയ വൈക്കോല്‍ വായു അറകള്‍ രൂപപ്പെടാത്ത രീതിയില്‍ അമര്‍ത്തി നിറയ്ക്കണം. അതിനു മുകളിലായി എല്ലാ ഭാഗത്തും വീഴത്തക്കവിധം ഒരു പിടി കൂണ്‍ വീത്ത് വിതറുക. വീണ്ടും ഒരടുക്ക് വൈക്കോല്‍ നിരത്തിയതിനുശേഷം കൂണ്‍ വിത്ത് വിതറുക. ഇപ്രകാരം രണ്േടാ മൂന്നോ അടുക്ക് വൈക്കോലുംകൂണ്‍വിത്തും നിരത്തിയശേഷം പോളിത്തീന്‍സഞ്ചി അമര്‍ത്തി കെട്ടി വയ്ക്കണം.

പരിചരണം

കൂണ്‍തടങ്ങള്‍ വായുസഞ്ചാരമുള്ള ഒരു ഇരുട്ടുമുറിയിലാണ് സൂക്ഷിക്കേണ്ടത്. അവിടെ അവ വൃത്തിയുള്ള രണ്ട് ഇഷ്ടികയുടെ പുറത്തുവയ്ക്കുന്നതാണ് ഉചിതം. കൂണിന്റെ കായികവളര്‍ച്ച പൂര്‍ത്തിയാകുവാന്‍- അതായത് വെള്ളതന്തുകള്‍ പൂപ്പല്‍ പോലെ തടത്തിനുള്ളിലെ വൈക്കോലിനെ മൂടി കാണപ്പെടാന്‍- ഏകദേശം 20-22 ദിവസത്തെ സമയം എടുക്കുന്നു. തുടര്‍ന്ന് കൂണ്‍ തടം തുറന്ന് ഒരിഞ്ച് വിട്ട് വൃത്താകൃതിയില്‍ പോളീത്തീന്‍ സഞ്ചിയുടെ മുകള്‍ഭാഗം ചുരുട്ടി വയ്ക്കുക.

കൂണ്‍ തടത്തിന്റെ മുകള്‍ഭാഗത്താണ് 'പുതയിടീല്‍' അഥവാ 'കേസിംഗ്' നടത്തുന്നത്. മുക്കാലിഞ്ച് കനത്തില്‍ മാത്രമേ പുതയിടുവാന്‍ പാടുള്ളൂ.

കേസിംഗിന് ഉപയോഗിക്കാവുന്ന വസ്തുക്കള്‍

ആറ്റുമണല്‍ + മണ്ണ് - 1:1 അനുപാതം

ആറ്റുമണല്‍ + ചാണകപ്പൊടി - 1:1 അനുപാതം

ചകിരിച്ചോര്‍ കമ്പോസ്റ് + ചാണകപ്പൊടി - 1:1/3:1 അനുപാതം

മണ്ണിരക്കമ്പോസ്റ് + മണല്‍ - 1:1 അനുപാതം

മേല്‍പറഞ്ഞിരിക്കുന്ന ഏതെങ്കിലുമൊരു മിശ്രിതം നനച്ച് പോളി പ്രൊപ്പലീന്‍ കവറുകളില്‍ നിറച്ച് ആവിയില്‍ അര-മുക്കാല്‍ മണിക്കൂറോളം പുഴുങ്ങി എടുക്കുകയോ ഒരു മണിക്കൂറോളം ചട്ടിയില്‍ വറത്തെടുക്കുകയോ ചെയ്ത് അണുനശീകരണം നടത്തേണ്ടതാണ്.

പുതയിടീല്‍

അണുവിമുക്തമാക്കിയ മിശ്രിതം നന്നായി തണുത്തശേഷം മുക്കാലിഞ്ച് കനത്തില്‍ കൂണ്‍ തടം മുകളില്‍ തുറന്ന് കവര്‍ ചുരുട്ടിവെച്ചതിനുശേഷം നിരത്തണം.കേസിംഗ് മിശ്രിതം/പുതയിട്ട ഭാഗം ആവശ്യത്തിന് വെള്ളം തളിച്ച് ഈര്‍പ്പം നിലനിര്‍ത്തണം. (പുട്ടുപൊടി പരുവത്തിന് നനവ്). വെള്ളം കെട്ടി നില്‍ക്കാന്‍ പാടില്ല.

പുതയിടീലിനുശേഷം കൂണ്‍ വളര്‍ത്തുന്ന മുറിയില്‍ നല്ല വായുസഞ്ചാരവും 80 ശതമാനം അന്തരീക്ഷ ഈര്‍പ്പവും ആവശ്യമാണ്. പുതയിട്ട ഭാഗത്തുനിന്നും 8-10 ദിവസങ്ങള്‍ക്കുള്ളില്‍ പാല്‍ക്കൂണിന്റെ ചെറുമുകുളങ്ങള്‍ പൊട്ടി വരും. ഒരാഴ്ചക്കുള്ളില്‍ അവയില്‍ മൂന്നോ-നാലോ എണ്ണം വളര്‍ന്ന് വിളവെടുക്കാന്‍ പാകമാകും. പുതയിട്ട ഭാഗത്തുനിന്നും മുകളിലോട്ടാണ് പാല്‍കൂണ്‍ മുളച്ചുവരുന്നത്.

വിളവെടുപ്പ്

കൃഷി തുടങ്ങി 30-35 ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യ വിളവെടുപ്പ് നടത്താം. പാകമായ കൂണുകള്‍ തണ്ടിന്റെ അടിഭാഗത്ത് പിടിച്ച് തിരിച്ച് വലിച്ച് ബെഡ്ഡില്‍ നിന്നും വേര്‍പെടുത്താവുന്നതാണ്. ആദ്യ വിളവെടുപ്പിനുശേഷം വീണ്ടും പുതയിട്ട ഭാഗം നനച്ചു കൊടുക്കണം. നനയ്ക്കുമ്പോള്‍ പുതയിട്ട ഭാഗം തറഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. 8-10 ദിവസത്തിനുള്ളില്‍ 2-ാം മത്തെ വിളവെടുപ്പും തുടര്‍ന്ന് ഇതേ ഇടവേളയ്ക്കുശേഷം 3-ാംമത്തെ വിളവെടുപ്പും നടത്താം. ആകെ 55-60 ദിവസങ്ങള്‍കൊണ്ട് ബെഡ്ഡിന്റെ വിളവെടുപ്പ് കാലാവധി തീരും.

വിളവ്

രണ്ട് മാസത്തിനുള്ളില്‍ ഒരു ബെഡ്ഡില്‍ നിന്നും 600-700 ഗ്രാം പാല്‍ക്കൂണ്‍ ലഭിക്കുന്നു.

പാല്‍ക്കൂണിന്റെ പ്രത്യേകതകള്‍

* തൂവെള്ള നിറം

* ദൃഡത

* ഉയര്‍ന്ന ഉത്പാദനക്ഷമത

* നീണ്ട സൂക്ഷിപ്പുകാലം (4-5 ദിവസം)

* വേനല്‍ക്കാലത്ത് നല്ല വിളവ്

* കുറഞ്ഞ കീടബാധ

* ഉയര്‍ന്ന ഔഷധമൂല്യം

പാല്‍ക്കൂണിന് ഒരു ദുസ്വാദും ഗന്ധവും ഉള്ളതായി ചിലര്‍ പറയാറുണ്ട്. എന്നാല്‍ ഇത് ഇല്ലാതാക്കുവാനായി കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഒരു എളുപ്പവഴി കണ്െടത്തിയിട്ടുണ്ട്. വെള്ളം തിളപ്പിച്ച് ഒരു ലിറ്ററിന് രണ്ട് ടീസ്പൂണ്‍ എന്ന തോതില്‍ ഉപ്പ് ചേര്‍ക്കുക. വെള്ളം വീണ്ടും ഒരു മിനിട്ട് തിളപ്പിച്ചതിനുശേഷം വാങ്ങി കറിക്കായി അരിഞ്ഞുവെച്ച പാല്‍ക്കൂണ്‍ കഷണങ്ങള്‍ ഇട്ട് വെള്ളം നന്നായി തണുക്കുന്നതുവരെ വയ്ക്കുക. തണുത്തതിനുശേഷം ഊറ്റി വീണ്ടും പച്ചവെള്ളം ഒഴിച്ച് കൂണ്‍ കഷണങ്ങള്‍ നന്നായി കഴുകി ചെറുതായി ഞെക്കി പിഴിഞ്ഞെടുത്ത് പാചകത്തിനായി ഉപയോഗിക്കുക.

ഇഷ്ടവിഭവങ്ങളൊരുക്കാന്‍ പാല്‍കൂണ്‍

കൂണ്‍ കുറുമ

കൂണ്‍ - 250 ഗ്രം

തക്കാളി - 1

കുറുകിയ തേങ്ങാപ്പാല്‍    -    1 കപ്പ്

വെളുത്തുള്ളി - 6 അല്ലി

ഇഞ്ചി - 1 കഷ്ണം

സവാള അരിഞ്ഞത് - 1/4 കപ്പ്

പച്ചമുളക് - 5

ഗരം മസാല - 1 ടീസ്പൂണ്‍

മല്ലിപ്പൊടി - 2 ടീസ്പൂണ്‍

മുളകുപൊടി - 1/2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - 1/4 ‘ടീസ്പൂണ്‍

എണ്ണ - 2 ടേബിള്‍സ്പൂണ്‍

മല്ലിയില - 2 തണ്ട്

കടുക് - 1/4 ടീസ്പൂണ്‍

നാരങ്ങാനീര് - 1/2 ടീസ്പൂണ്‍

ഉപ്പ് - പാകത്തിന്

കടുക് വറുത്ത് സവാള വഴറ്റുക. കൂടാതെ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, തക്കാളി എന്നിവ അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. വാടുമ്പോള്‍ പൊടികള്‍ വെള്ളത്തില്‍ കലക്കി ചേര്‍ക്കുക. വെള്ളം വറ്റിക്കഴിഞ്ഞ് കൂണ്‍ കഷ്ണങ്ങളും ഉപ്പും ചേര്‍ത്തിളക്കി അടച്ച്വെച്ച് ചെറുതീയില്‍ വേവിക്കുക. വെന്തതിനു ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് ഒന്ന് തിളച്ചാലുടന്‍ മല്ലിയിലയും നാരങ്ങാനീരും ചേര്‍ക്കുക.

കായംകുളം സി.പി.സി.ആര്‍.ഐ യില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ ചെറിയനാട് പഞ്ചായത്തില്‍ "ഗ്രാമീണ വനിതകളിലൂടെ പാല്‍കൂണ്‍ കൃഷി പ്രചരണം'' എന്ന മുന്‍നിരപ്രദര്‍ശനതോട്ടം നടത്തുകയുണ്ടായി. കൂണ്‍കൃഷിയില്‍ തത്പരരായ 15 വനിതകളാണ് ഇതില്‍ പങ്കാളികളായത്. ചിപ്പിക്കൂണ്‍ കൃഷി മാത്രം ചെയ്തിരുന്ന ഇവര്‍ പാല്‍ക്കൂണിന്റെ ഗുണങ്ങള്‍ മനസ്സിലാക്കി കൃഷി ചെയ്തുവരുന്നു. കൂടാതെ കൃഷി കഴിഞ്ഞ കൂണ്‍ തടങ്ങള്‍ മണ്ണിരക്കമ്പോസ്റാക്കി മാറ്റി അധികവരുമാനമാക്കുന്നു.

പാല്‍ക്കൂണ്‍ കൃഷിക്ക് വേണ്ട സൌജന്യ പരിശീലനം കൃഷി വിജ്ഞാന കേന്ദ്രങ്ങളില്‍ ലഭ്യമാണ്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍, കൃഷി വിജ്ഞാന കേന്ദ്രം, കൃഷ്ണപുരം പി. ഒ. കായംകുളം എന്ന മേല്‍വിലാസത്തിലോ 0479 - 2449268 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

കൂണ്‍ കൃഷിയുടെ ലളിതവും ചെലവു കുറഞ്ഞതുമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗ്രാമീണ വനിതകള്‍ക്ക് വീടുകളില്‍ തന്നെ അധികവരുമാനം നേടാവുന്നതാണ്. കൂടാതെ കൃഷിസ്ഥലം തീരെ കുറവുള്ളവര്‍ക്കും ലഭ്യമായ ജൈവാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് കൂണ്‍ കൃഷി ചെയ്തെടുക്കാം