ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Wednesday, March 1, 2017

ചൂടിൽ നിന്ന് രക്ഷനേടാൻ റബ്ബറിന് വെള്ള പൂശാം


 ഇത്തവണ വേനല്  രൂക്ഷമായിരിക്കുകയാണ്. സംരക്ഷണനടപടികള്  സ്വീകരിച്ചാല്  ഒരുപരിധിവരെ വേനലിനെ ചെറുക്കാന്  ശേഷിയുള്ള വിളയാണ് റബ്ബര് . സംരക്ഷണനടപടികളില്  പ്രധാനപ്പെട്ട ഒന്നാണ് വെള്ളപൂശല് . തൈ നട്ട് ആദ്യ രണ്ടുവര് ഷങ്ങളില്  തായ്ത്തടിയില്  പച്ചനിറം മാറി തവിട്ടുനിറമായ ഭാഗത്ത് വെള്ളപൂശണം. 
 പിന്നീടുള്ള വര് ഷങ്ങളില്  ഇലച്ചില്  വന്നുമൂടി തായ്ത്തടിയില്  വെയിലടിക്കുന്നില്ലെങ്കില്  വെള്ളപൂശേണ്ടതില്ല. വെളുത്ത പ്രതലങ്ങള്  ചൂട് ആഗിരണം ചെയ്യുന്നത് കുറവായിരിക്കും എന്നതാണ് വെള്ളപൂശുന്നതിന് പിന്നിലെ ശാസ്ത്രം. 
 വെള്ളപൂശുന്നതിനായി ചൈനാക്ലേയോ ചുണ്ണാമ്പോ ഉപയോഗിക്കാം. നീറ്റുകക്ക വാങ്ങി ചൂടുവെള്ളം ഉപയോഗിച്ച് നീറ്റിയെടുത്താല്  നല്ല ചുണ്ണാമ്പു കിട്ടും. ഈ ചുണ്ണാമ്പില്  കുറച്ച് കഞ്ഞിവെള്ളമോ പശയോ (കാര് ഷിക ആവശ്യത്തിനുപയോഗിക്കുന്നത്) ചേര് ത്തുപയോഗിച്ചാല്  ഇടയ്ക്ക് കിട്ടാറുള്ള വേനല് മഴയില്  ചുണ്ണാമ്പ് ഒലിച്ചുപോകാതിരിക്കും. വെള്ളപൂശുന്നതിന് ഉപയോഗിക്കുന്ന ചുണ്ണാമ്പില്  തുരിശ് ചേര് ക്കേണ്ടതില്ല. 
 വെള്ളപൂശുന്നതോടൊപ്പം തൈകളുടെ ചുവട്ടില്  ഉണങ്ങിയ പുല്ലോ ചവറോ ഉപയോഗിച്ച് പുതയിടുന്നത് മണ്ണില് നിന്നുള്ള ജലനഷ്ടം കുറയ്ക്കുന്നതിന് സഹായിക്കും. മാത്രമല്ല, ഇടയ്ക്ക് ലഭിക്കുന്ന വേനല് മഴയിലൂടെ മണ്ണിലുണ്ടാകുന്ന ഈര് പ്പം കുറേനാള്  നിലനില് ക്കുന്നതിനും ഉപകരിക്കും. 
  മണ്ണിലെ ജൈവാംശം കൂടുന്നതിനും പുതയിടല്  നല്ലതാണ്. ടാപ്പുചെയ്യുന്ന മരങ്ങളുടെ വെട്ടുപട്ടയില്  വേനല് ക്കാലത്ത് റബ്ബര് ക്കോട്ടുപോലുള്ള കറുത്തവസ്തുക്കള്  പുരട്ടുന്നത് ഗുണത്തേക്കാള്  ദോഷഫലമേ ഉണ്ടാക്കൂ. തോട്ടത്തിന്റെ അതിരില് , തായ്ത്തടിയില്  വെയിലടിക്കുന്ന മരങ്ങളുടെ മാത്രം വെട്ടുപട്ടയില്  കുറച്ച് ചൈനാക്ലേ പുരട്ടിയാല്  മതി. മറ്റുമരങ്ങളില്  വേനല് ക്കാല സംരക്ഷണത്തിനായി ഒന്നും പുരട്ടേണ്ടതില്ല. 

  അവലംബം   :കെ.കെ. ബെന്നി
കൂടുതല്  വിവരങ്ങള് ക്ക് റബ്ബര്  ബോര് ഡ് കാള്  സെന്റര് . (ഫോണ് : 0481 2576622.) 




പശുവിന് പുല്ല് : രതീഷിന്റെ വിപ്ലവം ക്ഷീരമേഖലയില്‍

വിദേശ രാജ്യങ്ങളില്  പരീക്ഷിച്ച് ഫലം കണ്ട കൃഷി രീതിയായ ഹൈഡ്രോപോണിക് സ് ഉപയോഗിച്ച് ക്ഷീര മേഖലയില്  വിപ്ലവം സൃഷ്ടിക്കാന്  ഒരുങ്ങുകയാണ് എറണാകുളം ചേന്ദമംഗലം സ്വദേശിയായ രതീഷ് കുമാര് . പശുക്കള് ക്ക് ആവശ്യമായ പുല്ല് ഹൈഡ്രോപോണിക് സ് രീതിയിലൂടെ വളര് ത്തിയെടുക്കുന്നതിന് ആവശ്യമായ ഫൂഡര്  സംവിധാനമാണ് രതീഷ് കുമാര്  വികസിപ്പിച്ചത്. ചെറിയ പോളിഹൗസിലോ അല്ലെങ്കില്  ഓപ്പണ്  രീതിയിലോ ഈ സംവിധാനം നിര് മ്മിക്കുവാന്  കഴിയും.

നിലവില്  ലഭിക്കുന്ന ഈ സംവിധാനത്തിന് 15 ലക്ഷം രൂപയോളം ചെലവ് വരും. എന്നാല്  രതീഷ് വികസിപ്പിച്ചെടുത്ത ഫൂഡര്  സംവിധാനം നിര് മ്മിക്കുന്നതിന് 3 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ദിവസവും ഇതില്  നിന്നും വിളവ് എടുക്കുവാന്  കഴിയും. 500 കിലോയാണ് ഉല്പാദന ശേഷി. ചോളമാണ് പ്രധാനമായും മുളപ്പിച്ച് എടുക്കുന്നത്. 32 പശുക്കള് ക്ക് ആവശ്യമായ തീറ്റ ഒരു ദിവസം ഇതില്  നിന്നും ലഭിക്കും.

ഇത്തരത്തില്  ഉണ്ടാക്കി എടുത്ത ചോളം പശുക്കള് ക്ക് കൊടുക്കുന്നത് മൂലം പശുക്കളുടെ ആരോഗ്യം, പാലിന്റെ രുചി, പാലിന്റെ കൊഴുപ്പ് എന്നിവ വര് ദ്ധിക്കുമെന്ന് രതീഷ് കുമാര്  പറയുന്നു. മറ്റ് ഫൂഡര്  സംവിധാനങ്ങള്  ഉപയോഗിക്കുമ്പോള്  ഒരു ദിവസം 2000 ലിറ്റര്  വെള്ളം ആവശ്യമായി വരുന്നുണ്ട്. ഒപ്പം വൈദ്യുതി ചാര് ജ് മാസം 12000 രൂപയോളം വരും. എന്നാല്  രതീഷ് കുമാര്  നിര് മ്മിച്ച സംവിധാനത്തില്  750 ലിറ്റര്  വെള്ളം മതി ഒരു ദിവസത്തെ പ്രവര് ത്തനത്തിന്. ഒപ്പം വൈദ്യുതി ചാര് ജ് ദിവസത്തില്  100 രൂപയും.

കാലിത്തീറ്റയ്ക്ക് പകരമായിട്ടാണ് ഫൂഡറില്  ഉണ്ടാക്കുന്ന തീറ്റ ഉപയോഗിക്കുന്നത്. ഇതുവഴി കാലിതീറ്റയുടെ ഉപയോഗം കുറയ്ക്കുവാന്  കഴിയും. ഈ തീറ്റ പശുവിന് നല് കുന്നത് കൊണ്ട് ഒരു ലിറ്റര്  പാല്  കൂടുതല്  ലഭിക്കുന്നുണ്ടെന്ന് കര് ഷകര്  പറയുന്നു. ഫൂഡറുകള് ക്ക് വില വളരെ കൂടുതലായതിനാല്  തന്റെ ഫാമിലേക്ക് രതീഷ് കുമാര്  സ്വന്തം രീതിയില്  ഈ സംവിധാനം വികസിപ്പിച്ച് എടുക്കുകയായിരുന്നു. ക്ഷീര ബോര് ഡില്  നിന്നും രതീഷിന്റെ കണ്ടുപിടുത്തത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

കൂടുതല്  കര് ഷകര്  ഈ സംവിധാനം ആവശ്യപ്പെട്ട് രതീഷിനെ തേടി എത്തിയതോടെ ഫാംടെക് എന്ന കമ്പനി രൂപീകരിച്ച് ഇത്തരത്തിലുള്ള ഫോഡറുകള് കര് ഷകര് ക്ക് നിര് മ്മിച്ച് നല് കുകയാണ് രതീഷ്. പ്രത്യേകമായി തയ്യാറാക്കിയ ട്രേകളിലാണ് രതീഷ് വിത്തുകള്  ഇടുന്നത.ഇതില്  വെള്ളം യന്ത്ര സഹായത്തോടെ നനച്ചുകൊണ്ടിരിക്കണം. വെള്ളം പമ്പ് ചെയ്യുന്നതിന് പ്രത്യേക സംവിധാനങ്ങള്  ഉണ്ട്. ഈ സംവിധാനം നിയന്ത്രിക്കുന്നതിന് ഒരു കണ് ട്രോള്  പാനലും ഇതില്  ഉപയോഗിക്കുന്നു.

ചെടികള് ക്ക് വളരുന്നതിന് ആവശ്യമായ വെള്ളം ഇത് നല് കികൊണ്ടിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. മണ്ണില്  അല്ല വളര് ത്തുന്നത് എന്നതിനാല്  വേര് ഉള് പ്പെടെ എല്ലാം പശുവിന് കഴിക്കുവാനും കഴിയും. ഇത്തരം സംവിധാനത്തില്  മനുഷ്യന് അവശ്യമായ പച്ചക്കറികളും കൃഷി ചെയ്യാന്  കഴിയുമെന്ന് രതീഷ് പറയുന്നു.

കൂടുതല്  വിവരങ്ങള് ക്ക് രതീഷ് കുമാര്  9495992586.