ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Thursday, November 24, 2011

ഏതുകാലത്തും പച്ചക്കറികള്‍ കൃഷിയിറക്കാം


നനയൊരുക്കാന്സൌകര്യമുണ്ടെങ്കില്കേരളത്തില്ഏതുകാലത്തും പച്ചക്കറികള്കൃഷിയിറക്കാം. അടഞ്ഞ മഴക്കാലവും കടുത്ത വേനല്കാലവും ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് വാണിജ്യകൃഷിക്കാര്ക്കുള്ള ശിപാര്. അതേസമയം, മഴമറക്കുള്ളിലാണ് (പോളി ഹൌസ്) കൃഷിയെങ്കില്ഇക്കാര്യമൊന്നും പ്രശ്നമല്ല. മുതലിറക്കല്കൂടുമെന്ന് മാത്രം. -പി.വി. അരവിന്ദ് എഴുതുന്നു
പത്തായത്തില്വിളപ്പൊലിമ കാണണമെങ്കില്വിത്തു നന്നാവണം. നാടനും സങ്കരവും അത്യുല്പാദനശേഷിയുള്ളതുമായ പല ഗണം വിത്തുകളുണ്ട്. പച്ചക്കറികളുടെയും നാണ്യവിളകളുടേയും കാര്യത്തില്എന്നാല്വ്യത്യസാം കാര്യമായില്ല. വാണിജ്യകൃഷി ലക്ഷ്യമിടുന്നവരാണ് സങ്കര ഇനങ്ങളെ തേടി പോകേണ്ടത്.
വിളവ് കുറഞ്ഞാലും രോഗപ്രതിരോധത്തിലും മറ്റും മുന്നിരക്കാരാണ് നാടന്വിത്തിനങ്ങള്‍. കേരള കാര്ഷിക സര്വകലാശാലയും തമിഴ്നാട് കാര്ഷിക സര്വകലാശാലയുമെല്ലാം കേരളത്തിനനുയോജ്യമായ വിത്തിനങ്ങള്വികസിപ്പിച്ച് പുറത്തിറക്കാറുണ്ട്.
നല്ല നടീല്വസ്തുക്കള്ആവശ്യക്കാരിലെത്തിക്കുന്നതില്കേരള വെജിറ്റബിള്ആന്ഡ് ഫ്രൂട്ട് പ്രൊമോഷന്കൌണ്സിലിന്റെ പങ്ക് ചെറുതല്ല. പ്രാദേശിക കാര്ഷിക ഗവേഷണ കേന്ദ്രങ്ങളില്നിന്നും സര്ക്കാര്കൃഷിത്തോട്ടങ്ങളില്നിന്നും വിത്തു വാങ്ങാം. ഇതിനു പുറമെ സ്വകാര്യ ഏജന്സികളും നഴ്സറികളും വിത്തുകളും തൈകളും വിപണനം നടത്തുന്നുണ്ട്.
നനയൊരുക്കാന്സൌകര്യമുണ്ടെങ്കില്കേരളത്തില്ഏതുകാലത്തും പച്ചക്കറികള്കൃഷിയിറക്കാം. അടഞ്ഞ മഴക്കാലവും കടുത്ത വേനല്കാലവും ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് വാണിജ്യകൃഷിക്കാര്ക്കുള്ള ശിപാര്. അതേസമയം, മഴമറക്കുള്ളിലാണ് (പോളി ഹൌസ്) കൃഷിയെങ്കില്ഇക്കാര്യമൊന്നും പ്രശ്നമല്ല. മുതലിറക്കല്കൂടുമെന്ന് മാത്രം. മികച്ച വിളവിനുള്ള ഏതാനും സങ്കരയിനം പരിചയപ്പെടാം.
ചീര: പോഷകക്കലവറയെന്ന് വിശേഷിപ്പിക്കാവുന്ന ചീരയില്ചുവപ്പും പച്ചയുമാണ് പ്രധാനം. അരുണ്, കൃഷ്ണശ്രീ എന്നിവയാണ് ചുവപ്പന്മാര്‍. മോഹിനിയും രേണുശ്രീയും പച്ച.
വെണ്ട: വിരലോളവും ചാണോളവും മുഴത്തോളവും നീണ്ടുവളരുന്നവയാണ് വെണ്ടകള്‍. മഴക്കാല കൃഷിക്ക് യോജിച്ചവര്, മഞ്ഞളിപ്പ് രോഗത്തെ പ്രതിരോധിക്കുന്നവര്, ആണ്ടു മുഴവന്വിളവു തരുന്നവര്‍. കിരണ്, സല്ക്കീര്ത്തി, അരുണ, സുസ്ഥിര, അഞ്ജിത, മഞ്ജിമ. അങ്ങനെ പോകുന്നു ഇവയുടെ പേരുകള്‍.
വഴുതിന: വയലറ്റ്, വെളുപ്പ്, ഇളംപച്ച, ഉരുണ്ടത്, നീണ്ടത്. കാഴ്ചയില്തന്നെ വൈവിധ്യമൊരുക്കുന്നവരാണ് കത്തിരിക്കകള്‍. മാരകമായ ബാക്ടീരിയ വാട്ടത്തിനെതിരെ പ്രതിരോധശേഷിയുള്ള ഇനങ്ങളാണ് കൃഷിയിറക്കേണ്ടത്. സൂര്യ, നീലിമ, ഹരിത, ശ്വേത എന്നിവയാണ് ഇനങ്ങള്‍.
തക്കാളി: ചുവന്നുതുടുത്ത തക്കാളി വിളയണമെങ്കില്ബാക്ടീരിയാ വാട്ടമെന്ന രോഗക്കടമ്പ കടന്നാലേ കഴിയൂ. അതിനുള്ള പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഉരുത്തിരിച്ചവയാണ് ശക്തിയും മുക്തിയും അനഘയും വിജയുമെല്ലാം.
മുളക്: എരിവിന്റെ തോതനുസരിച്ചാണ് വേര്തിരിവ്. മിതമായ എരിവും എരിവ് കുറവും നല്ല എരിവുമെല്ലാം ഒപ്പംകൂടിയ ഇനങ്ങളാണ് മുളകിലെ അത്യുല്പാദനക്കാര്‍. നടുന്ന ഇടത്തിന്റെ സവിശേഷത നോക്കിപ്പോലും കൃഷിയിറക്കുന്ന ഇനം നിശ്ചയിക്കാം. രോഗപ്രതിരോധം ബോണസായി കിട്ടിയതില്അഹങ്കരിക്കുന്നവരും ഇക്കൂട്ടത്തില്ഇല്ലാതില്ല. ജ്വാലാമുഖി, ജ്വാലാസഖി, അതുല്യ, അനുഗ്രഹ, ഉജ്വലഎരിവിന്റെ പേര് നീളുന്നു.
പയര്‍: ജ്യോതിക, വൈജയന്തി, ഭാഗ്യലക്ഷ്മി, ശാരിക…. പറഞ്ഞുവരുന്നത് സിനിമാതാരങ്ങളുടെ പേരല്ല. വിത്ത് വീണിടത്ത് വിളഞ്ഞുകുത്തുന്ന പല നീളക്കാരായ പയറിനങ്ങളെപ്പറ്റിയാണ്. തീര്ന്നില്ല, മാലിക, ലോല, കനകമണി, കൈരളി, വരുണ്, അനശ്വര. പയര്തിരികള്ക്ക് ചുവപ്പും ഇളംപച്ചയും വയലറ്റും വര്ണം പൂശിയവ. കുറ്റിയായി നില്ക്കാനും പടര്ന്നു വളരാനും മടി കാട്ടാത്തവ. പന്തല്വേണ്ടെന്നും വേണമെന്നും വാദിക്കുന്നവര്‍.
അമര: പച്ച കലര്ന്ന വെള്ളയും പച്ച കലര്ന്ന വയലറ്റുമാണ് അമരയുടെ നിറവിശേഷം. ആകാരം നോക്കി അല്പം വളവുള്ള ഇനമെന്ന് പരിചയപ്പെടുത്താം. അമരച്ചോട്ടില്തവള കരഞ്ഞാല്പറിച്ചാല്തീരില്ല അമരപ്പയര്‍.
പാവലില്പ്രിയയും പ്രീതിയും പ്രിയങ്കയും വിളകേമന്മാരാണ്. പടവലമാണെങ്കില്കൌമുദിയും ബേബിയുമാണ് പ്രധാനം. മത്തനില്അമ്പിളിയും സരസും സൂരജും സുവര്ണയും പെരുത്തുകായ്ക്കും. അരുണിമക്കും സൌഭാഗ്യക്കും പുറമെ മുടിക്കോട് ലോക്കല്കൂടി ചേര്ന്നാല്വെള്ളരിയിലെ പ്രമുഖരുടെ നിരയൊത്തു.
വിത്ത് ലഭിക്കാന്വെജിറ്റബിള്ആന്ഡ് ഫ്രൂട്ട് പ്രൊമോഷന്കൌണ്സില്കേരളത്തിന്റെ കൊച്ചിയിലെ ആസ്ഥാനവുമായി ബന്ധപ്പെടാം.
ഫോണ്‍: 0484 2427560.
അടുക്കളത്തോട്ടം മാളികമുകളേറിയാല്മാത്രം മതി. കുടുംബത്തിനുവേണ്ട പാവലും കോവലും പയറും ചീരയും തക്കാളിയും മുളകും വഴുതനയും തുടങ്ങി സകല പച്ചക്കറികളും ഇവിടെ വളര്ത്താം. വാഴയും പപ്പായയും കറിവേപ്പും മുരിങ്ങയും പടിക്ക് പുറത്താകില്ലപി.വി അരവിന്ദ് എഴുതുന്നു
ഒരു പൂന്തോട്ടമോ അടുക്കളത്തോട്ടമോ പ്രായോഗികമാകാത്ത അത്ര ചെറുതായിരിക്കുന്നു വീട്ടുവളപ്പ്. അവിടെ പച്ചക്കറിയോ പൂക്കളോ വേണമെന്ന്
കരുതിയാല്അത്യാഗ്രഹമാകില്ലേ. ഇല്ലെന്ന ഉത്തരം കേട്ട് മൂക്കത്ത് വിരല്വെക്കേണ്ട. കാരണം ഇതെല്ലാം സാധ്യമാകുന്നത്ര വിസ്തൃതമാണ് മട്ടുപ്പാവ്.
അടുക്കളത്തോട്ടം മാളികമുകളേറിയാല്മാത്രം മതി. വ്യായാമം, അധ്വാനം, ആനന്ദംഎല്ലാം ഒറ്റയടിക്ക് നേടാം. ഒരു കുടുംബത്തിനുവേണ്ട പാവലും
കോവലും പയറും ചീരയും തക്കാളിയും മുളകും വഴുതനയും തുടങ്ങി സകല പച്ചക്കറികളും ഇവിടെ വളര്ത്താം. വാഴയും പപ്പായയും കറിവേപ്പും മുരിങ്ങയും
പടിക്ക് പുറത്താകില്ല. ചേന, ചേമ്പ്, കാച്ചില്, കപ്പ, ഇഞ്ചി, മഞ്ഞള്, കൂര്ക്ക, മത്തന്, കുമ്പളം, വെള്ളരി എന്നിവയെ പൊന്നുപോലെ വളര്ത്താന്
മട്ടുപ്പാവൊരുക്കമാണ്.
ചാക്കും ചട്ടിയും ഇഷ്ടിക കെട്ടിയ തടവുമെല്ലാം വേരോട്ടത്തിനുള്ള ഇടമാക്കാം. നടുന്ന വിളക്കനുസരിച്ചാണ് തടത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത്. ഇഷ്ടിക കെട്ടിയുണ്ടാക്കുന്ന സ്ഥിരം തടത്തില്മുരിങ്ങയും കറിവേപ്പും തെങ്ങുമടക്കമുള്ള ബഹുവര് വിളകള്നടാം.
ചട്ടികളില്വിളസമൃദ്ധി
ചട്ടികളില്മിക്ക വിളകളും നടാം. മണ്ചട്ടിയോ പ്ലാസ്റ്റിക് ചട്ടികളോ ബേസിനുകളോ ഇതിനുപയോഗിക്കാം. ചട്ടിക്ക് ചുരുങ്ങിയത് ഒരടി വായ്വട്ടം വേണം.
അടിയിലും അരികിലും ദ്വാരമിടണം. അമിതജലം വാര്ന്നുപോകാനാണിത്. അടിയില്ഉടഞ്ഞ ചട്ടിക്കഷണങ്ങളോ ഇഷ്ടികപ്പൊട്ടോ നിരത്തണം. അതിന് മുകളില്
കരിയിലപ്പൊടി. ശേഷം ചട്ടി മിശ്രിതം നിറക്കണം. മേല്മണ്ണ്, മണല്, ചാണകപ്പൊടി എന്നിവ തുല്യഅളവില്ചേര്ന്നതാണിത്. മണലിനു പകരം
ചകിരിച്ചോറായാലും മതി. ചാണകപ്പൊടിക്ക് ബദലാണ് കമ്പോസ്റ്റും മണ്ണിരകമ്പോസ്റ്റും. ചട്ടിയുടെ വക്കില്നിന്ന് ഒന്നര ഇഞ്ച് താഴെവരെ ഇവ
നിറക്കാം. ചകിരിച്ചോറാണ് ചേരുവയെങ്കില്നനയുടെ ഇടവേള കൂട്ടാം. ഇതില്ആവശ്യമുള്ള പച്ചക്കറി വിളകള്നടാം.
വിളകള്ക്ക് ചാക്കുവാസം
മട്ടുപ്പാവിലെ കൃഷിക്ക് പ്ലാസ്റ്റിക് ചാക്ക് ഉത്തമമാണ്. വിലക്കുറവും ഭാരക്കുറവുമാണ് സവിശേഷത. ആവശ്യാനുസരണം മാറ്റി വക്കാം. ചാക്കിന്റെ മൂലകള്
ഉള്ളിലേക്ക് കയറ്റിവച്ചുവേണം ചട്ടി മിശ്രിതം നിറക്കാന്‍. ചാക്ക് മറിയാതെ നിലത്തിരിക്കാനാണിത്. നുറുക്കിയ ചകിരിത്തൊണ്ട് അടിഭാഗത്ത് ഇട്ടാല്
വെള്ളം കെട്ടിനില്ക്കുന്നത് ഒഴിവാക്കാം. ചാക്കില്ജൈവവളം ചേര്ക്കാനുള്ള ഇടം വിടണം. ചാക്ക് ചുരുട്ടി വച്ച് ആവശ്യത്തിനനുസരിച്ച്
നിവര്ത്താം. പച്ചക്കറി വിത്തോ തൈകളോ ഇതില്നടാം. ടെറസിലെ കൈവരിക്ക് മുകളിലും ചുവര്വരുന്നതിന് മുകളിലുമാകണം ചാക്കിന്റെ സ്ഥാനം. രണ്ട്
ഇഷ്ടികകള്രണ്ടിഞ്ച് അകലത്തില്വച്ച് അതിന് മുകളില്ചാക്ക് വെക്കണം. ചാക്കിലെ അമിതജലം പോകാന്ഇതുപകരിക്കും. മഴവെള്ളം കെട്ടിക്കിടന്ന്
ടെറസില്ചളിക്കെട്ട് ഉണ്ടാകാതിരിക്കാനും നന്ന്.
തടത്തിലെ കൃഷി
ടെറസില്തടമുണ്ടാക്കി അതില്പോട്ടിങ് മിശ്രിതം നിറച്ചും കായ്കറികള്കൃഷിയിറക്കാം. ടെറസിന്റെ അരമതിലിനോട് ചേര്ന്നാവണം തടം. ടെറസിന്
ഭാരക്കൂടുതല്അനുഭവപ്പെടാതിരിക്കാനാണ് നിഷ്കര്. അടിഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാല്വെള്ളം കിനിഞ്ഞിറങ്ങാനുള്ള സാധ്യത തടയാം. രണ്ടര അടി വീതിയും ഒരടി ഉയരവുമുള്ള തടത്തില്ഒട്ടുമിക്ക പച്ചക്കറി വിളകളും വളര്ത്താം. അരമതിലിന് സമാന്തരമായാണ് തിണ്ടുണ്ടാക്കേണ്ടത്. ഇതിന് ഇഷ്ടികയോ ചകിരിത്തൊണ്ടോ ഉപയോഗിക്കാം. ഒന്ന്-രണ്ട് വര്ഷം കൂടുമ്പോള്അഴുകിയ ചകിരിത്തൊണ്ട് മാറ്റി പുതിയത് അടുക്കേണ്ടി വരും.
പന്തല്
മട്ടുപ്പാവില്ഇരുമ്പുകമ്പി വലിച്ചുകെട്ടി സ്ഥിരം പന്തലൊരുക്കാം. പടര്ന്നുവളരുന്ന പച്ചക്കറികള്ക്കുള്ള ഇടമാണിത്. പയര്, പാവല്, കോവല്,പടവലം, അമര എന്നിവയെല്ലാം പന്തലില്വളര്ത്താം. ഇവയുടെ നീളത്തിനും വീതിക്കുമൊന്നും പ്രത്യേക നിഷ്കര്ഷയില്ല. പരിചരണത്തിനും വിളവെടുപ്പിനും
സൌകര്യപ്രദമാകണം. പന്തലിന് ചുവട്ടില്ചീര വളരട്ടെ. നിലത്ത് ഓല വിരിച്ച് മത്തന്റേയും വെള്ളരിയുടെയും കുമ്പളത്തിന്റെയും വള്ളികളെ പടരാന്
വിടാം.
തടത്തില്മൂന്നോ നാലോ വിത്ത് നടാം. മുളച്ചശേഷം ആരോഗ്യമുള്ള ഒന്നോരണ്ടോതൈകള്നിര്ത്തി ബാക്കി പറിച്ചുമാറ്റാം. വൈകുന്നേരമാണ് തൈകള്
പറിച്ചുനടാന്നല്ലത്. നട്ട ഉടന്മിതമായ തോതില്നനക്കണം. വെള്ളം ഒലിച്ച് ചട്ടിയില്നിന്ന് പുറത്തുപോകുന്നതുകൊണ്ട് ഗുണമൊന്നുമില്ല. വളം
നഷ്ടപ്പെടുമെന്ന ദോഷവുമുണ്ട്. നനസമയത്തെല്ലാം ഇക്കാര്യം ഓര് വേണം.
വളം ചേര്ക്കാം; കീടത്തെ തുരത്താം
ചെടികള്ക്ക് ആഴ്ചയിലൊരിക്കല്മേല്വളം ചെയ്യണം. പച്ചച്ചാണകം വെള്ളത്തില്കലക്കി അതിന്റെ തെളിയെടുത്ത് നേര്പ്പിച്ച് ഒഴിച്ചുകൊടുക്കാം. മണ്ണിര കമ്പോസ്റ്റും ഉത്തമ ജൈവവളമാണ്. വെര്മി വാഷ് ഉപയോഗിച്ചാല്ചെടികള്കാണെക്കാണെ വളരും. മണ്ണിര കമ്പോസ്റ്റ് ടാങ്കില്നിന്ന് ഊര്ന്നുവരുന്ന ദ്രാവകമാണിത്. മണ്ണിര കമ്പോസ്റ്റ് വെള്ളത്തില്കുതിര്ത്താല്ലഭിക്കുന്ന കട്ടന്ചായ പരുവത്തിലുള്ള വെള്ളവും വെര്മി വാഷ് തന്നെ. ഗോമൂത്രം നേര്പ്പിച്ച് ചെടിച്ചുവട്ടില്
ഒഴിക്കാം. ഇലകളില്തളിക്കാനും ഇത് മതി. പൊടിഞ്ഞ ചാണകവും വേപ്പിന്പിണ്ണാക്കും കടലപ്പിണ്ണാക്കുമെല്ലാം മേല്വളമാക്കാം. പിണ്ണാക്ക് വെള്ളത്തില്കലക്കി രണ്ടു മൂന്നു ദിവസം പുളിപ്പിച്ച് നേര്പ്പിച്ച് ചെടികളുടെ ചുവട്ടില്ഒഴിക്കാം. ചെടിയുടെയും വിളകളുടെയും അവശിഷ്ടങ്ങള്അരിഞ്ഞുചേര്ത്ത് മണ്ണിന്റെ വളക്കൂറ് മെച്ചപ്പെടുത്താം. കീടങ്ങള്വിളകളുടെ സന്തത സഹചാരിയാണ്. മട്ടുപ്പാവിലെന്നല്ല മാനത്തുതന്നെ കൃഷി ചെയ്താലും കീടങ്ങള്വിരുന്നെത്തും. ദിവസവും ചെടികളില്കണ്ണെത്തണമെന്നതാണ് പരിചരണങ്ങളില്പ്രധാനം. പല കീടങ്ങളും അവയുടെ മുട്ടകളും ഇത്തരത്തില്നീക്കാനാവും.
കീടങ്ങളെ തുരത്താന്പുകയില കഷായം ഉപയോഗിക്കാം. ജൈവകീടനാശിനിയായതിനാല്ഭയാശങ്കകള്വേണ്ടേവേണ്ട. പോട്ടിങ് മിശ്രിതം മാററാതെ രണ്ടു വര്ഷം
കൃഷിയിറക്കാം. ഒന്നര മാസം പിന്നിട്ടാല്മിക്കതും വിളഞ്ഞുതുടങ്ങും. ആവശ്യത്തിനനുസരിച്ച് വിളവെടുക്കാം.
കരുതല്വേണം
ചെറിയ ചെരിവുള്ളതാകണം മേല്ക്കൂര. വെള്ളം കെട്ടിനില്ക്കാതിരിക്കാനാണിത്. തടമൊരുക്കുന്നതിന്റെ മുന്പ് ഗുണമേന്മയുള്ള പ്ലാസ്റ്റിക് ഷീറ്റ്
വിരിക്കണം. നനവിനും കിനിവിനുമുള്ള സാധ്യത മുളയിലേ നുള്ളാനാണിത്. ശക്തമായ മഴക്കാലത്ത് കൃഷിയിറക്കുന്നത് ഒഴിവാക്കാം. ചെടികളുടെ വളര്ച്ച
കുറയും. ഉല്പാദനവും. ടെറസിന്റെ മുകളില്വഴുക്കല്മൂലമുണ്ടാകുന്ന അപകടസാധ്യത വേറെ.
വിത്തെവിടെ മക്കളേഅതിനി അടുത്ത തവണ