ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Sunday, July 29, 2012

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക. . ദയവായി മറ്റു കമന്റ്സ് ഇടരുത്.
  •  31st July യില്‍ മണ്ണൂത്തിയില്‍ കര്‍ഷക സംഗമത്തിന് വരാന്‍ കഴിയാത്തവര്‍ ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന ലിങ്കില്‍ കമെന്റായി രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹാള്‍ സൌകര്യവും ഭക്ഷണവും ഏര്‍പ്പാടാക്കാന്‍ കൃത്യമായ എണ്ണം അനിവാര്യമാണ്. https://www.facebook.com/groups/krishi/415154435188797/
  •  ജൂലൈ മുപ്പത്തിയോന്നിനു ചൊവ്വാഴ്ച രാവിലെ പത്തു മുപ്പതിന് തൃശ്ശൂര്‍ മണ്ണുത്തി വെടിനെറി കോളേജ് ഹാളില്‍ നടക്കുന്ന മീറ്റിംഗില്‍ പങ്കെടുക്കാന്‍ താങ്കളെ ക്ഷണിക്കുന്നു. സംബന്ധിക്കാന്‍ കഴിയുമെങ്കില്‍ ഈ നമ്പരില്‍ (9447131598 )വിളിക്കാന്‍ താല്പര്യപ്പെടുന്നു. 
  •  ജൂലൈ മുപ്പതിയൊന്നിലെ കാര്‍ഷിക സംഗമതിനെ കുറിച്ച കേരള ഫാര്‍മര്‍ എന്നാ പേരില്‍ അറിയപ്പെടുന്ന ശ്രീ ചന്ദ്രേട്ടന്‍ നിങ്ങളോട്, കൂടാതെ അന്നേ ദിവസം ഈ ചാനെലിലൂടെ ലൈവ് ഉണ്ടാകുന്നതാണ്.. http://www.ustream.tv/channel/agri-meet 



    ഈ ചാനെലിലൂടെ ലൈവ് ഉണ്ടാകുന്നതാണ് Video streaming by Ustream

     

ചെലവില്ലാ കൃഷി ലാഭകൃഷി


ചെലവില്ലാ കൃഷി ലാഭകൃഷി


കിസാന്‍/ഐ. ദിവാകരന്‍
ബക്കളത്തെ സി. അനില്‍കുമാറിന്റെ കൃഷി സ്ഥലത്ത് ഇവയെല്ലാം ഇത്തരത്തില്‍ തഴച്ചുവളരുമ്പോള്‍ ഇതിനെല്ലാം ചാക്കിലും കൊട്ടയിലും വളവും കീടനാശിനികളുമായി തൊടിയില്‍ വിഷം കേറ്റാന്‍ മെനക്കെടാറില്ല ഈ യുവകര്‍ഷകന്‍. ഇപ്പോഴും പലരും അവിശ്വാസ്യതയോടെ മാത്രം നോക്കിക്കാണുന്ന സുഭാഷ് പലേക്കറിന്റെ ചെലവില്ലാ പ്രകൃതി കൃഷിയാണ്  തന്റെ നേട്ടത്തിന് പിന്നിലെന്നാണ് അനില്‍കുമാര്‍ പറയുന്നത്. കൃഷി പണക്കിന് ആളെക്കിട്ടാതെ വിഷമിക്കുന്ന  ഈ കാലത്ത് ഈ രീതി നടപ്പിലാക്കിയാല്‍ പണിക്കൂലി ഇനത്തില്‍ മാത്രം 75% ലാഭിക്കാന്‍ സാധിക്കുമെന്നും അനില്‍കുമാര്‍ പറയുന്നു.
ഈ കൃഷിരീതിയിലൂടെ തന്റെ പറമ്പില്‍ കൊത്തും കിളയും നടത്തുന്നത് മനുഷ്യനല്ലെന്നും പകരം മണ്ണിരയും സൂക്ഷ്മാണുവുമാണെന്ന്  അനില്‍കുമാറിന്റെ വിശദീകരണം. വളത്തിനുപകരം നാടന്‍ പശുവിന്റെ ചാണകവും മൂത്രവും മറ്റും ഉപയോഗിച്ച് തയ്യാറാക്കിയ ജീവാമൃതം മണ്ണിലേയ്ക്ക് ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. വിളകള്‍ക്കുവളരാന്‍ ആവശ്യമായ മൂലകങ്ങള്‍ നമ്മുടെ മണ്ണില്‍ തന്നെയുണ്ടെങ്കിലും ഇതൊന്നും ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ പറ്റുന്ന രൂപത്തിലല്ല. ജീവാമൃതം  കോടാനുകോടി സൂക്ഷ്മാണുക്കളുടെ ശേഖരമാണ്.
മണ്ണില്‍ ഇറങ്ങിച്ചെന്ന് വിഘടിക്കാതെ കിടക്കുന്ന മൂലകങ്ങളെ വിഘടിപ്പിച്ച് ചെടികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ജോലി ജീവാമൃതം നല്‍കുമ്പോള്‍ മണ്ണിനടിയില്‍ സമാധിയിലുള്ള മണ്ണിരകള്‍ മുകളിലേയ്ക്ക് വന്ന് ഇവ ഭക്ഷിച്ച് താഴേയ്ക്ക് പോവുകയും ഈ പ്രക്രിയ തുടരുകയും ചെയ്യുന്നു. ഇത്തരത്തില്‍  മണ്ണിന്റെ അടിത്തട്ടിലുള്ള മൂലകങ്ങള്‍ മുകള്‍ തട്ടിലെത്തുകയും മണ്ണിരകള്‍ സഞ്ചരിച്ച വഴി മണ്ണിലേയ്ക്ക് ജലവും വായുപ്രവാഹവും സുഗമമാക്കുകയും ചെയ്യുന്നു. ജീവാമൃതം ചെടികളുടെ ഇലയില്‍ തളിച്ചാല്‍ അന്തരീക്ഷത്തിലുള്ള നൈട്രജനും മറ്റു മൂലകങ്ങളും പെട്ടെന്ന് വലിച്ചെടുക്കുകയും ചെയ്യുമെന്നും അനില്‍കുമാര്‍ വിശദീകരിക്കുന്നു. മാത്രവുമല്ല ഇത് കീടബാധകളെ അകറ്റുകയും ചെയ്യും.

രാസവളങ്ങളും കീടനാശിനികളും മണ്ണിനെ ഇഞ്ചിഞ്ചായ് കൊല്ലുമ്പോഴാണ് കര്‍ഷകര്‍ക്ക് കൃഷി നഷ്ടത്തിലാകുകയും ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്നത്. ഇത്തരത്തില്‍ ഒരിക്കല്‍ കൃഷി ഉപേക്ഷിച്ച കര്‍ഷകനാണ് താനെന്നും മുന്‍പ് രാസവളങ്ങള്‍ ഉപയോഗിച്ച് ചെയ്ത വാഴകൃഷിയുടെ അനുഭവം ചൂണ്ടിക്കാട്ടി അനില്‍കുമാര്‍ പറയുന്നു.
കീടനാശിനിയും രാസവളവും ഉപയോഗിച്ച് വാഴകൃഷി നടത്തിയപ്പോള്‍ ഒരു വാഴയില്‍ നിന്ന് 6-7 കിലോഗ്രാം തൂക്കമുള്ള കുലകളാണ് ലഭിച്ചത്. എന്നാല്‍ കൊത്തും കിളിയും വളപ്രയോഗവുമില്ലാതെ ജീവാമൃതം മാത്രം ഉപയോഗിച്ച് കൃഷി നടത്തിയപ്പോള്‍ 14-15 കിലോഗ്രാം വരെയായി ഉയര്‍ന്നു. സാധാരണ കീടനാശിനികള്‍ മുക്കി വാഴക്കന്ന് നടുന്നതിന് പകരം പശുവിന്റെ മൂത്രവും  ചാണകവും ഉപയോഗിച്ച് തയ്യാറാക്കിയ ജീവാമൃത ലായനിയില്‍ മുക്കിയാണ് നട്ടത്. മാസത്തില്‍ രണ്ട് തവണ ജീവാമൃതം വാഴയുടെ ഇലയിലും ചുവട്ടിലും തളിച്ചപ്പോള്‍ മുന്‍പുണ്ടായിരുന്ന  കീടബാധയും ഇല്ലാതായി. ഇഞ്ചികൃഷിയും ചേനകൃഷിയിലും കരിമ്പുകൃഷിയിലും ഇതുതന്നെയായിരുന്നു തുടര്‍ന്നത്.
ഇതിനെല്ലാം മൂലകപോഷകമായ ജീവാമൃതം തയ്യാറാക്കുന്നത് വളരെ എളുപ്പമാണെന്നും അനില്‍കുമാര്‍ പറയുന്നു. ഇപ്പോള്‍ മരച്ചീനിക്കൊപ്പം ഇടവിളയായി വിളവിന്റെ കാലാവദി കുറഞ്ഞ ചോളം, കാബേജ്, കോളിഫ് ളവര്‍, ഉഴുന്ന്  മറ്റു പച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. പത്ത് വര്‍ഷത്തോളം വിദേശത്തായിരുന്ന അനില്‍കുമാര്‍ അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരിച്ചെത്തി കാര്‍ഷികമേഖലയിലേയ്ക്ക് തിരിഞ്ഞത്. കൃഷിസ്ഥലത്ത് അര ഏക്കറോളം സ്ഥലത്ത് പാറയായതിനാല്‍ അതിനുമുകളില്‍ ഒരടിയോളം മണ്ണ് ഇട്ടാണ് കൃഷി നടത്തുന്നത്. പ്രകൃതിയിലേയ്ക്ക്  മടങ്ങിയാല്‍ കൃഷി നമ്മളെ ചതിക്കില്ലെന്നും കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കാമെന്നുമാണ് ഈ യുവാവിന്റെ അനുഭവസാക്ഷ്യം. മുന്‍പ് കണ്ണൂരിലും മറ്റും നടന്ന കാര്‍ഷിക പ്രദര്‍ശനങ്ങളില്‍ അനില്‍കുമാറിന്റെ ജൈവകൃഷിയുല്‍പ്പന്നങ്ങള്‍ വില്‍ക്കാനായി അധികൃതര്‍ പ്രത്യേക സൗകര്യങ്ങളും ഒരുക്കി നല്‍കിയിരുന്നു. അനില്‍കുമാറിന്റെ ഫോണ്‍ നമ്പര്‍: 9446697524

ജീവാമൃതം തയ്യാറാക്കുന്നത് എങ്ങനെ?
ഒരു ഏക്കര്‍ സ്ഥലത്ത് ഉപയോഗിക്കാന്‍ നാടന്‍ പശുവിന്റെ പത്ത് കിലോഗ്രാം ചാണകവും 10 ലിറ്റര്‍ മൂത്രവും ആവശ്യമാണ്. ഇതോടൊപ്പം ഏതെങ്കിലും പയറിന്റെ പൊടി രണ്ട് കിലോഗ്രാം, 2 കിലോഗ്രാം വെള്ളം- അല്ലെങ്കില്‍ ഇത്രയും തൂക്കം പഴച്ചാറോ തേങ്ങാവെള്ളമോ ആകാം, ഒരു പിടി രാസവളം കലരാത്ത മണ്ണ്, 200 ലിറ്റര്‍ വെള്ളം എന്നിവ ചേര്‍ത്ത് ബാരലില്‍ നിറച്ച് വലത്തോട്ട് ഇളക്കണം. ദിനംപ്രതി മൂന്ന് തവണ ഇത്തരത്തില്‍ ഇളക്കി ചണച്ചാക്ക് കൊണ്ട് മാത്രം മൂടിവെയ്ക്കുക. മൂന്ന് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഇവ എത്ര ഇരട്ടി വെള്ളം വേണമെങ്കിലും ചേര്‍ത്ത് വിളയുടെ ഇലകളിലും ചുവട്ടിലും തളിച്ചുകൊടുക്കാം. രാവിലെ 9ന് മുമ്പും വൈകിട്ട് വെയില്‍ പോയതിനുശേഷവുമാണ് ജീവാമൃതം ഉപയോഗിക്കേണ്ടത്.
കടപ്പാട് : ദൂല്‍ ന്യൂസ് (കൃഷി) 

പയറുചെടി കീട നിയന്ത്രണം


പയറുചെടിയെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ കടവാട്ടം, തണ്ടില്‍ പുള്ളിക്കുത്ത്, ഇലവാട്ടം എന്നിവയാണ്.കൃഷി ചെയ്യുന്നതിനു മുമ്പ് ആ സ്ഥലത്ത് പാഴ്‌വസ്തുക്കള്‍ കൂട്ടിയിട്ട് തീ കത്തിക്കുന്നതുവഴി ജൈവ കീടരോഗം നിയന്ത്രിക്കാം. പയറിലുണ്ടാകുന്ന ചാഴി, പുഴു, മുഞ്ഞ, കായ്തുരപ്പന്‍ പുഴു എന്നിവയ്‌ക്കെതിരെ വേപ്പിന്‍കുരു മിശ്രിതം, പുകയിലക്കഷായം എന്നിവ നല്‍കാം.

കായ്തുരപ്പന്‍ പുഴുക്കള്‍: തോട്ടം വൃത്തിയാക്കുക, കീടബാധയേറ്റ കായ്കള്‍ പറിച്ച് നശിപ്പിക്കുക. ഫെന്‍തയോണ്‍ 1 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി കളിക്കുക.

മുഞ്ഞ: കീടത്തിന്റെ കോളനികള്‍ കാണുന്ന സസ്യഭാഗങ്ങള്‍ പറിച്ച് നശിപ്പിക്കുക. 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ നാറ്റപൂച്ചെടി സോപ്പ് മിശ്രിതം തളിക്കുക.

ചിത്രകീടം: കീടത്തിന്റെ കോളനികള്‍ കാണുന്ന സസ്യഭാഗങ്ങള്‍ പറിച്ച് നശിപ്പിക്കുക. 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ നാറ്റപൂച്ചെടി സോപ്പ് മിശ്രിതം തളിക്കുക.

ചാഴി: 4 മി.ലി. മാലത്തിയോണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി 20 ഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ത്ത് അരിച്ചശേഷം തളിക്കുക.

രോഗ നിയന്ത്രണം
കടചീയല്‍, വള്ളിയുണക്കം, ചുവട് വീക്കം: വിത്ത് തടം ചവറ് കൂട്ടി ചുടുക. 1 കിലോ വിത്തിന് 2 ഗ്രാം ബാവിസ്റ്റിന്‍ ചേര്‍ത്ത് ഒരു ദിവസം കഴിഞ്ഞ് വിതയ്ക്കുക.
 മൊസയ്ക്ക്: 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ ഉപയോഗിക്കുക.

ജൈവ കീടരോഗ നിയന്ത്രണം

ജൈവ കീടരോഗ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ഒന്നാണ് പുകയിലക്കഷായം.ഇപ്രകാരം തയ്യാറാക്കിയ പുകയിലക്കഷായം ഏഴിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തളിച്ചാല്‍ ഏഫിഡുകള്‍, മുഞ്ഞ, മിലി മൂട്ട എന്നീ മൃദുശരീരമുള്ള കീടങ്ങളെ നിയന്ത്രിക്കാം.

പുകയില കഷായം .
രീതി: പുകയില-500 ഗ്രാം, തുണി നനയ്ക്കാന്‍ ഉപയോഗിക്കുന്ന ബാര്‍സോപ്പ് - 120 ഗ്രാം. പുകയില ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ ചൂട് വെള്ളത്തില്‍ ഒരു ദിവസം ഇട്ടു വെയ്ക്കണം. ഒരു ദിവസത്തിന് ശേഷം അരിച്ചു പുകയില ലായനി എടുക്കുക. സോപ്പ് മൊത്തം ഒരു കോപ്പ ചൂട് വെള്ളത്തില്‍ അലിയിച്ചു പുകയില ലായനിയില്‍ നന്നായി ഇളക്കി യോജിപ്പിക്കണം. ഇതാണ് പുകയില കഷായം. ആവശ്യത്തിനു കഷായം എടുത്തു അതില്‍ 3 - 4 ഇരട്ടി വെള്ളം കൂടി ചേര്‍ത്ത് വീര്യം കുറക്കണം. എന്നിട്ട് അതിരാവിലെ ഇതു സ്പ്രേ ചെയ്യാമെങ്കില്‍ നല്ലതായിരിക്കും. ചെടികളുടെ ആരോഗ്യം അനുസരിച്ച് വീര്യം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യണം.

കടപ്പാട് : ഫേസ്ബുക്ക് കൃഷി

Thursday, July 19, 2012

ഡോ. സാലിം അലി - പറവകളുടെ കാവല്‍ക്കാരന്‍



ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി നമ്മോട് വിട പറഞ്ഞിട്ട് ഇരുപത്തി അഞ്ജു വര്‍ഷം തികയുകയാണ്. 1987 ജൂലൈ 27നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. 2008ല്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവോടെ സമര്‍പ്പിച്ച്ചുകൊണ്ട  മഹാനായ പ്രകൃതി സ്നേഹി സാലിം അലിയുടെ ജീവിതത്തെ കുറിച്ചുള്ള വിവരണം നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു.

വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനീരീക്ഷണത്തിന്‌ ഇന്ത്യയില്‍  അടിസ്ഥാനമിട്ട ആളാണ് സാലിം അലി അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍, ഭാരതത്തിലെ ജനങ്ങളില്‍ പക്ഷി നിരീക്ഷണത്തിനും, പ്രകൃതി സ്നേഹത്തിനും അടിത്തറയിട്ടു. 1896 നവംബര്‍ 12-ന് മുംബൈയില്‍ ജനിച്ചു. അഞ്ച്‌  ആണ്‍കുട്ടികളും നാല്‌ പെണ്‍കുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തില്‍ ആയിരുന്നു സാലിം അലി ജനിച്ചത്‌. അച്ഛന്‍ മൊയ്സുദ്ദീന്‍, അമ്മ സീനത്തുന്നീസ. സാലിം ജനിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പിതാവും മൂന്നു വര്‍ഷം തികയുന്നതിനു മുന്‍പ്‌ മാതാവും മരിച്ചു പോയി. അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട്‌ വളര്‍ത്തിയത്‌. അക്കാലത്ത്‌ ഇന്ത്യയിലെത്തിയിരുന്ന സായ്പന്മാരുടെ പ്രധാന വിനോദം നായാട്ടായിരുന്നു, അവരെ അനുകരിച്ച്‌ നാട്ടുകാരും നായാട്ടിനിറങ്ങി. സാലിമിന്റെ അമ്മാവനും നല്ല ശിക്കാരി ആയിരുന്നു. പഠനത്തില്‍ ഒട്ടും താത്പര്യം കാണിക്കാതിരുന്ന സാലിമിന്റെ സ്വപ്നം നല്ലൊരു നായാട്ടുകാരനാവുക എന്നതായിരുന്നു. സാലിമിന്റെ പത്താം വയസ്സില്‍ അവന്‌ അമ്മാവന്റെ കൈയില്‍ നിന്നും ഒരു ‘എയര്‍ ഗണ്‍’ ലഭിച്ചു. അതുകൊണ്ട്‌ കുരുവികളെ വെടി വെച്ചിടുകയായി ആ കുട്ടിയുടെ പ്രധാന വിനോദം, വീട്ടില്‍ കുരുവിയിറച്ചി നിത്യവിഭവമായി. വീട്ടിലെ തൊഴുത്തില്‍ വാസമുറപ്പിച്ചിരുന്ന കുരുവികളെ വെടിവെച്ചിടുന്നതിനിടയില്‍ ഒരു പെണ്‍ കുരുവി മുട്ടയിട്ട്‌ അടയിരിക്കുന്നതായും ഒരു ആണ്‍കുരുവി അതിനു കാവലിരിക്കുന്നതായും സാലിം കണ്ടെത്തി, ആണ്‍കുരുവിയെ സാലിം വെടിവെച്ചിട്ടു, പക്ഷെ മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍രുവി മറ്റൊരു ആണ്‍കുരുവിയെ സമ്പാദിച്ച്‌ തത്സ്ഥാനത്ത്‌ ഇരുത്തി, അങ്ങനെ എട്ട്‌ ആണ്‍ കുരുവികളെ സലിം വെടിവെച്ചിട്ടെങ്കിലും പെണ്‍കുരുവി ഒമ്പതാമൊരു ഇണയെ കണ്ടെത്തുകയാണ്  ഉണ്ടായത്‌. ഇതെല്ലാം സാലിം തന്റെ ഡയറിയില്‍ കുറിച്ചിടുന്നുണ്ടായിരുന്നു, സാലിം അലി എന്ന പക്ഷിശാസ്ത്രജ്ഞന്റെ ആദ്യ നിരീക്ഷണ രേഖകളാണവ.

തന്റെ പന്ത്രണ്ടാം വയസ്സില്‍ വെടിവെച്ചിട്ട മഞ്ഞത്താലി കുരുവിയുടെ കഴുത്തില്‍ ഒരു മഞ്ഞ അടയാളമുണ്ടായിരുന്നു. ഈശ്വരഭയമുള്ള ഒരു ഇസ്ലാമിന്‌ തിന്നാന്‍ പറ്റിയ മാംസമാണോ ഇതെന്ന സംശയവുമായി മാതുലന്റെ അടുത്തു ചെന്ന സാലിമിനെ അദ്ദേഹം ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ്‌ സായ്പിന്റെ അടുത്തേക്ക്‌ പറഞ്ഞു വിട്ടു. അവിടെ ചെന്ന സാലിമിനെ സായ്പ്‌ സ്നേഹപൂര്‍വ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലി(Yellow throated sparrow- Petronia xanthocollis) ആണെന്ന് തിരിച്ചറിയുകയും ചെയ്തു. അവനെ പരീക്ഷണ മുറികളിലേക്കു കൊണ്ടു പോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചു കൊടുത്തു, നിരവധി അറകള്‍ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി. സാലിം അലി എന്ന ലോക പ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞന്‍ ജനിച്ചു വീണ നിമിഷങ്ങളായിരുന്നു അവ.

സാലിം അലിയുടെ ആദ്യകാല പഠനം മുംബൈയിലെ സെന്റ്‌. സേവിയഴ്സ്  കോളേജിലായിരുന്നു. ഒന്നാം വര്‍ഷത്തിനു ശേഷം പഠനം ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ അദ്ദേഹം ബര്‍മയിലെ താവോയിലേക്ക് മാറുകയായിരുന്നു. അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടങ്ങ്  ഖനികളില്‍ അദ്ദേഹം ജോലി ചെയ്തു. ബര്‍മയിലെ വാസ സ്ഥലത്തിനടുത്തുള്ള കാടുകളില്‍ അദ്ദേഹം തന്റെ ഒഴിവു സമയം ചിലവിട്ടു. അങ്ങനെ പ്രകൃതി ശാസ്ത്രത്തില്‍ അദ്ദേഹത്തിന് താല്പര്യമുണ്ടായി. ഈ സമയത്താണ് അദ്ദേഹം ജെ.സി. ഹോപ് വുഡിനെയും ബെര്‍ത്തോള്‍ഡ്‌ റിബെന്ട്രോപ്പിനെയും പരിചയപ്പെടുന്നത്. ഇവര്‍ രണ്ടു പേരും ആ സമയം ബര്‍മ ഗവണ്മെന്റ്നു കീഴില്‍ വനംവകുപ്പില്‍ ജോലിചെയ്തുകൊണ്ടിരിക്കുകയായിരുനു. ഏഴു വര്‍ഷത്തിനു ശേഷം 1917-ല്‍ ഇന്ത്യയിലേക്ക് തിരിച്ചു വന്ന സാലിം, പഠനം പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയും, വ്യാവസായിക നിയമം പഠിക്കാന്‍ ദാവര്‍ കോളേജില്‍ ചേരുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രകൃതി ശാസ്ത്രത്തിലുള്ള താല്പര്യം തിരിച്ചറിഞ്ഞ സെന്റ്‌.സേവ്യര്‍ കോളേജിലെ ഫാദര്‍ എതെല്‍ബെറ്റ് ബ്ളാറ്റര്‍ അദ്ദേഹത്തെ ജന്തുശാസ്ത്രം പഠിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ സെന്റ്‌. സേവിയര്‍ കോളേജില്‍ നിന്നും അദ്ദേഹം ജന്തുശാസ്ത്രവും പഠിക്കുകയുണ്ടായി. ഭാരത ജന്തുശാസ്ത്ര സര്‍വേയില്‍ ([Zoological Survey of India) ഒരു പക്ഷി ശാസ്ത്രജ്ഞന്റെ ഒഴിവില്‍ ജോലിക്കുവേണ്ടി അപേക്ഷിച്ചിരുന്നെങ്കിലും ഒരു ഔപചാരിക യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തതിനാല്‍ അദ്ദേഹം തഴയപ്പെടുകയായിരുന്നു. ഈ ഒഴിവ് പിന്നീട് നികത്തിയത് എം.എല്‍. റൂണ്‍വാള്‍ ആണ്. 1926-ല്‍ അദ്ദേഹം മുംബയിലെ പ്രിന്‍സ് ഓഫ് വെയില്സ് മ്യൂസിയത്തിലെ പ്രകൃതിശാസ്ത്ര വിഭാഗത്തിലെ ഗൈഡ്‌ ലെച്ടറര്‍ ആയി നിയമിതനായി. പ്രതിമാസം 350 രൂപയായിരുന്നു ശമ്പളം. രണ്ടു വര്‍ഷത്തിനു ശേഷം ഉദ്യോഗം മടുത്ത അദ്ദേഹം പഠനം തുടരുന്നതിന് വേണ്ടി ജര്‍മനിയിലേക്ക് പോയി. അവിടെ ബെര്‍ലിന്‍ യൂണിവേഴ്സിറ്റിയുടെ ജന്തുശാസ്ത്ര മ്യുസിയത്തില്‍ പ്രൊഫ.ഇര്‍വിന്‍ സ്ട്രസ്സ്മാനു കീഴില്‍ ജോലി ചെയ്തു. ജോലിയുടെ ഭാഗമായി ജ.കെ.സ്ടാന്ഫോര്‍ഡ് സംഗ്രഹിച്ച മാതൃകകള്‍ പഠിക്കാനും അദ്ദേഹത്തിന് അവസരം കിട്ടി. ബെര്‍ലിനില്‍ താമസമാക്കിയിരുന്നത് കൊണ്ട് പല മുന്‍നിര ജര്‍മ്മന്‍ പക്ഷിശാസ്ത്രജ്ഞരുമായി ഇടപഴാകാന്‍ അദേഹത്തിന് അവസരം കിട്ടി. അതില്‍ പ്രമുഖര്‍ ബെര്‍നാണ്ട് റേന്‍ഷ(Bernhard Rensch), ഓസ്കര്‍ ഹീന്രോത് ( Oskar Heinroth ), എറണ്സ്റ്റ്റ്‌ മേയര്‍ (Ernst Mayr) എന്നിവരായിരുന്നു. ഹീഗോലാന്‍ഡ് നിരീക്ഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങള്‍ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയില്‍ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉള്‍പ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിന്‍റെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തില്‍ നാഷണല്‍ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സര്‍വകലാശാലകള്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.

1914-ല്‍ ബ്രിട്ടീഷ്‌ ഇന്ത്യയെക്കുറിച്ചുള്ള ഒരു ശാസ്ത്രലേഖനത്തിന്റെ നിരൂപണത്തില്‍ നിരൂപകന്‍ ആ പുസ്തകത്തില്‍ ഇന്ത്യക്കാരുടെ സംഭാവനയായി ഒന്നും തന്നെ ഇല്ല എന്ന് എടുത്തുപറഞ്ഞിരുന്നു ഇത്‌ സാലിം അലിയുടെ മനസ്സില്‍ തട്ടുകയും പക്ഷികളെ കുറിച്ച്‌ പഠിക്കാനായി ജീവിതം ഉഴിഞ്ഞു വെയ്ക്കുവാനും തീരുമാനിച്ചു. കുടുംബപ്രാരാബ്ധം മൂലം അതിനിടയില്‍ ബര്‍മ്മയില്‍ പണിയന്വേഷിച്ചുപോയെങ്കിലും ഇടവേളകളില്‍ പക്ഷിനിരീക്ഷണം നടത്തിയിരുന്നു. നാലുവര്‍ഷത്തിനു ശേഷം ഇന്ത്യയിലെത്തിയ സാലിം അലി ഒരു വ്യാപാരിയുടെ മകളായ തെഹ്‌മിനയെ വിവാഹം കഴിച്ചു. ഇതിനിടയിലും പക്ഷിനിരീക്ഷണത്തിനായി ജര്‍മ്മനിയിലും മറ്റും പോകുകയും ചെയ്തു. ഒരു ജോലിക്കുവേണ്ടി അലയുന്നതിനിടയില്‍ 1932-ല്‍ “ഹൈദരാബാദ്‌ സംസ്ഥാന പക്ഷിശാസ്ത്ര പര്യവേക്ഷണ”ത്തില്‍(Hyderabad State Ornithology Survey) പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം.
1935-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ്‌ തിരുവിതാംകൂര്‍, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച്‌ പഠിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും ബി.എന്‍.എച്ച്‌.എസിനെ അറിയിക്കുകയും ചെയ്തു. സാലിം അലിയുടെ ഹൈദരാബാദ്‌ പഠനത്തിന്റെ ഗഹനത കണക്കിലെടുത്ത്‌ സാലിം അലിയെ തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിച്ചു. അദ്ദേഹം ആദ്യമായ്‌ മറയൂര്‍ ഭാഗത്താണ്‌ പഠനം നടത്തിയത്‌ പിന്നീട്‌ ചാലക്കുടി, പറമ്പിക്കുളം,കുരിയാര്‍കുട്ടി മുതലായിടത്തും പോയി. കുരിയാര്‍കുട്ടിയിലെ ചെറിയ ഒരു സത്രത്തിലിരുന്നാണ്‌ കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്‌, അദ്ദേഹത്തിന്റെ ഭാര്യ തെഹ്മിന ആയിരുന്നു വിവരങ്ങള്‍ രേഖപ്പെടുത്തിയത്‌. പിന്നീടിള്ള യാത്രാമധ്യേ തട്ടേക്കാടെത്തുകയും അവിടുത്തെ അമൂല്യമായ പക്ഷിസമ്പത്തിനെകുറിച്ച്‌ തിരിച്ചറിയുകയും അവിടം ഒരു സംഭരണകേന്ദ്രം(Collection center) ആയി തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട്‌ മൂന്നാര്‍, കുമളി, ചെങ്കോട്ട, അച്ചന്‍കോവില്‍ മുതലായ സ്ഥലങ്ങളില്‍ പഠനം നടത്തുകയും ചെയ്തു. ആ നിരീക്ഷണങ്ങള്‍ ആദ്യം തിരുവിതാംകൂര്‍, കൊച്ചിയിലെ പക്ഷിശാസ്ത്രം എന്നും പിന്നീട്‌ സര്‍ സി. പി. രാമസ്വാമി അയ്യരുടെ ആവശ്യപ്രകാരം പരിഷ്കരിച്ച്‌ കേരളത്തിലെ പക്ഷികള്‍ എന്ന പേരിലും പുറത്തിറക്കുകയുണ്ടായി. തട്ടേക്കാട് ഒരു പക്ഷിസങ്കേതമാണെന്ന് തിരിച്ചറിഞ്ഞത് സാലിംഅലിയാണ്. 160 ഇനം പക്ഷികളെ അദ്ദേഹം ഇവിടെ നിന്ന് തിരിച്ചറിഞ്ഞു. ഈ പഠനത്തിന്റെ ഉല്‍പ്പന്നമാണ് "ദി ബേര്‍ഡ്സ് ഓഫ് ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചിന്‍". ഇത് പിന്നീട് പരിഷ്കരിച്ച് "ബേര്‍ഡ്സ് ഓഫ് കേരള" എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. "ദി ബുക്ക് ഓഫ് ഇന്ത്യന്‍ ബേര്‍ഡ്സ്", "ഇന്ത്യന്‍ ഹില്‍ ബേര്‍ഡ്സ്" തുടങ്ങി 25ലേറെ ഗ്രന്ഥങ്ങള്‍ സാലിംഅലിയുടേതായുണ്ട്. കൂടാതെ നിരവധി ഗവേഷണ പ്രബന്ധങ്ങളും. "ദി ഫാള്‍ ഓഫ് എ സ്പാരോ" (ഒരു കുരുവിയുടെ പതനം) അദ്ദേഹത്തിന്റെ ആത്മകഥയാണ്. 1939-ല്‍ കേരളത്തിലെ പഠനം പൂര്‍ത്തിയായപ്പോഴേക്കും ഭാര്യ തെഹ്‌മിന എന്നെന്നേക്കുമായി വിടപറഞ്ഞു, അതോടെ സാലിം പരിപൂര്‍ണ്ണ പക്ഷിനിരീക്ഷകനായി.

പരിസ്ഥിതി എന്നാല്‍ കേവലം ജൈവപ്രക്ര്യതി മത്രമല്ല, സാമൂഹിക പ്രകൃതി കൂടിയാണ് ലക്ഷ്യമിടുന്നത്. അതിനാല്‍ പരിസ്ഥിതി വാദം ഒരു വിശാല മണ്ഡലത്തെയാണ് ഓര്‍മപ്പെടുത്തുന്നത്. ഈ ചിന്ത ഇന്ന് ലോകത്ത് വ്യാപിക്കുകയാണ്, ഇങ്ങനെ ചിന്തിക്കേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ടായി എന്ന് തിരുത്തുന്നതാവും ശരി. പ്രകൃതി സ്രോതസ്സുകള്‍ ചിലര്‍ക്കു മാത്രം അവകാശപെട്ട താണെന്ന വാദവും ലോകത്ത് മുറുകുകയാണ്. മുതലാളിത്ത ലാഭക്കണക്കില്‍ പ്രകൃതി വിഭവങ്ങള്‍ ആവശ്യതിലധികം എഴുതിച്ചേര്‍ത്തപ്പോള്‍ ചൂഷണം വര്‍ദ്ധിക്കുക യാണുണ്ടായത്. ഇന്ന് ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യ മന്വേഷി ച്ചിറങ്ങുന്ന നാം സ്വന്തം കാല്‍ കീഴിലെ മണ്ണൊലിച്ചു പോകുന്നത് കാണുന്നില്ല. സുന്ദരമായ ഭൂമിയെന്ന ജീവന്‍ന്റെ ഗോളം നാളെ ഒരു തീഗോളമായി ചുരുങ്ങുമെന്ന സത്യത്തെ ഇനിയെങ്കിലും നാം കണ്ടില്ലെങ്കില്‍ മനുഷ്യവംശം കത്തി ചാമ്പലായി ദിനോസറുകള്‍ക്ക് സമമാകും. ഇതിനു കാരണക്കാരനും മനുഷ്യനല്ലാതെ മറ്റാരുമല്ല, ഭൂമിയിലെ സര്‍വ്വ ജീവനേയും തീഗോളത്തി ലെറിഞ്ഞ് കൊടുത്തെന്ന ശാപവും മനുഷ്യകുലം പേറേണ്ടി വരും. ഈ പച്ചയറിവിലേക്ക് എത്തി ച്ചേരാനുള്ള വഴി തുറക്കലാണ് പരിസ്ഥിതി വിചാരത്തെ ഉണര്‍ത്തുക വഴി യുണ്ടാകുന്നത്. പരിസ്ഥിതിയെ കുറിച്ചുള്ള ബോധം എല്ലാവരിലു മെത്തിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്.

- ചുട്ടുപ്പൊള്ളുന്ന ഭൂമിയെ കാത്തിരിക്കാന്‍ നമുക്കാവുമോ?

- കടലുയര്‍ന്ന് കരയെത്തിന്നുന്നത് നമുക്ക് സഹിക്കാനാവുമൊ?

- ശുദ്ധവായു ശ്വസിക്കാന്‍ ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടു നടക്കേണ്ട ഗതികേട് നാം എങ്ങനെ സഹിക്കും?

- ദാഹമകറ്റാന്‍ കുടിവെള്ളത്തിനായി സധാരണക്കാരന്‍ പൊരുതുമ്പോള്‍ മറുവശത്ത് വെള്ളം വിറ്റ് കാശാക്കുന്ന കുത്തക കമ്പനികള്‍. പ്രകൃതി വിഭവങ്ങള്‍ സ്വന്തമാക്കി കുത്തക കമ്പനികള്‍ തടിച്ചു വീര്‍ക്കുമ്പോള്‍ സാധാരണക്കാരന്റെ ഭാവിയെന്ത്?

- വരും തലമുറക്ക് നാം എന്ത് നല്‍കും? വരണ്ടുണങ്ങിയ പുഴയോ? ചുട്ടുപഴുത്ത ഭൂമിയോ? മലിനമാക്കപ്പെട്ട വായുവോ?

- കഴിഞ്ഞ തലമുറ നമുക്കു കൈമാറിയ അതേ ഭൂമി നമുക്ക് വരും തലമുറക്ക് കൈമാറാനാകുമോ?

“ജീവന്റെ അതിബ്ര്യഹത്തായ ഒരു സിംഫണിയാണ് പ്രക്ര്യതിയൊരുക്കുന്നത്, ഈ പ്രതിഭാസമാണ് ഭൂമിയുടെ ജീവന്‍”



 ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌ : http://ml.wikipedia.org/wiki/തട്ടേക്കാട്‌_പക്ഷിസങ്കേതം
തട്ടേക്കാട് എറണാംകുളം ജില്ലയിലെ കോതമംഗലം താലൂക്കിലാണ്. കോതമംഗലത്ത് നിന്ന് 12 കിലോമീറ്റര്‍ അകലം, ആലുവായില്‍ നിന്ന് 48 കിലോമീറ്റര്‍ ദൂരം. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 42 കിലോമീറ്റര്‍. ആലുവായില്‍ നിന്ന് കോതമംഗലത്തേക്ക് ബസ് സര്‍വീസുണ്ട്. പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്തിന് ബസ് സര്‍വീസുണ്ട്. കോതമംഗലത്ത് നിന്ന് തട്ടേക്കാടിനു ബസ്സ് ലഭിക്കും
പക്ഷിനിരീക്ഷണത്തിന് വനംവകുപ്പ് തന്നെ ഗൈഡിനെ വിട്ടുതരും. താമസത്തിന് വനംവകുപ്പിന്റെ ഡോര്‍മെട്രികളുമുണ്ട്. സന്ദര്‍ശനത്തിന് മഴക്കാലം ഒഴിവാക്കുകയാണ് നന്ന്. രാവിലെ ആറ് മുതല്‍ വൈകുന്നേരം നാല് വരെയാണ് ഈ പക്ഷിസങ്കേതത്തില്‍ പ്രവേശനം അനുവദിക്കുക.
 http://entealbum.blogspot.com/2007/04/blog-post.html
കേരളത്തിലെ പക്ഷികളുടെ പട്ടിക : http://ml.wikipedia.org/wiki/കേരളത്തിലെ_പക്ഷികള്‍

സാലിം അലി താന്‍ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങള്‍ ലളിതമായ ഭാഷയില്‍ എഴുതി, അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ലോകരുടെ ആദരവു നേടുകയും ചെയ്തു. തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്രപഠനഗവേഷണങ്ങള്‍ക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതിവെച്ചശേഷം 1987 ജൂലൈ 27 ന് തൊണ്ണൂറ്റൊന്നാം വയസില്‍ അദ്ദേഹം അന്തരിച്ചു. സാലിം അലിയുടെ പിറന്നാളായ നവംബര്‍ 12 ദേശീയ പക്ഷി പക്ഷി നിരീക്ഷണദിനംആയി ആചരിക്കുന്നു



കടപ്പാട് : ഇപത്രം,ദേശാഭിമാനി, ഗൂഗിള്‍, ബ്ലോഗ്ഗേര്‍സ്

Wednesday, July 11, 2012

കൈയെത്തും ഉയരത്തില്‍ തെങ്ങുകള്‍




കൈയെത്തും ഉയരത്തില്‍ തെങ്ങുകള്‍ പലവിധം
കൊല്ലം:കൈയെത്തി നാളികേരം പറിക്കാവുന്ന തെങ്ങുകള്‍ നിരവധി വികസിപ്പിച്ചിട്ടും കര്‍ഷകരിലേക്ക് എത്തുന്നില്ല. കായംകുളത്തും കാസര്‍കോടുമുള്ള കേന്ദ്ര നാളികേര ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ഒരു ഡസനിലധികം കുറിയ തെങ്ങിനങ്ങള്‍ വികസിപ്പിച്ചിട്ടും വ്യാപകമായ ഉത്പാദനം നടക്കാത്തതിനാല്‍ കര്‍ഷകര്‍ക്കാവശ്യമായ തെങ്ങിന്‍ തൈകള്‍ ലഭിക്കുന്നില്ല.
വെസ്റ്റ് കോസ്റ്റ് റ്റാള്‍ എന്ന കൊന്ന ത്തെങ്ങുകളായിരുന്നു കേരളത്തിലെ പ്രീയപ്പെട്ട നാടന്‍ തെങ്ങിനം. ഈ നീളക്കാരന്റെ സൗന്ദ്യരം ആസ്വദിക്കാന്‍ അഷ്ടമുടിക്കായലിന്റെ തീരങ്ങള്‍ കണ്ടാല്‍ മതിയാകും. എന്നാല്‍ നീളക്കൂടുതല്‍ കാരണം തെങ്ങുകയറ്റക്കാര്‍ ഇവയെ തഴയുന്നു. തുടര്‍ന്നാണ് കാഴ്ചയില്‍ കുറിയവരായ ടി ന്ദ ഡി, ഡി ന്ദ ടി, മലൈന്‍ യെല്ലോ, മലൈന്‍ ഓറഞ്ച്, മലൈന്‍ ഗ്രീന്‍, ചാവക്കാട് ഓറഞ്ച് തുടങ്ങിയ കുള്ളന്‍ ഇനങ്ങള്‍ എത്തിയത്. ഇവയില്‍നിന്നും വീണ്ടും സങ്കരം നടത്തിയാണ് കല്പരക്ഷ, കല്പശ്രീ, കേരസങ്കര, ചന്ദ്രലക്ഷ, കല്പസമൃദ്ധി, കല്പധേനു, കല്പമിത്ര, കല്പപ്രതിഭ, കല്പതരു, കേരചന്ദ്ര, കല്പസങ്കര തുടങ്ങിയ അത്യുത്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള തെങ്ങിനങ്ങള്‍ വികസിപ്പിച്ചത്.

മൂന്നു വര്‍ഷംമുതല്‍ കായ്ച്ചു തുടങ്ങുന്ന ഇവയില്‍ പലതും കൈയെത്തി തേങ്ങയിടാവുന്ന പൊക്കക്കാരാണ്. കല്പശ്രീ, കല്പസങ്കര, കല്പരക്ഷ എന്നിവയാണ് ഇവയിലെ പുതു തലമുറ തെങ്ങുകള്‍. ഇതില്‍ ഏറ്റവും കുറിയത് കല്പശ്രീ തന്നെ. മൂന്നടി പൊക്കമെത്തും മുമ്പേ കുലകുലയായി തേങ്ങ നിറയുന്ന ഇവ വീട്ടുമുറ്റങ്ങള്‍ക്കും അലങ്കാരമാണ്. നഗര പ്രദേശങ്ങളിലാണ് ഇവ ഏറെ പ്രയോജനം. കൊപ്ര കുറവും എണ്ണ കൂടുതലുമാണിതിന്. ഇളനീര്‍ പ്രിയര്‍ക്ക് ഏറെ നല്ലത് കല്പസങ്കരയാണ്. ഇങ്ങനെ വ്യത്യസ്ത ഗുണങ്ങളുള്ള തെങ്ങിന്‍ തൈകളേറെയാണെങ്കിലും പരിമിതമായ ഉത്പാദനം മാത്രമാണ് നടക്കുന്നത്.
കാലത്തിന്റെ വികസന കുത്തൊഴുക്കില്‍ നാടിനലങ്കാരമായിരുന്ന കൊന്നത്തെങ്ങുകള്‍ കടപുഴകുമ്പോഴും ജില്ലയില്‍ കേരസമൃദ്ധിക്ക് കുറവില്ലെന്നാണ് കണക്കുകള്‍. കൃഷിഭവന്റെ കണക്കുകള്‍ പ്രകാരം കൊല്ലം ജില്ലയില്‍ മാത്രം 56,675 ഹെക്ടര്‍ സ്ഥലത്ത് തെങ്ങുകൃഷിയുണ്ട്. ഏകദേശം 412 ദശലക്ഷം തെങ്ങുകളാണ് കണക്കുകള്‍ പ്രകാരം ജില്ലയെ അലങ്കരിക്കുന്നത്. കണക്കുകളിങ്ങനെയാണെങ്കിലും ദിനംപ്രതി ജില്ലയുടെ കേരഭംഗി കടപുഴകുകയാണെന്നത് യാഥാര്‍ഥ്യം.

വിവധ ആവശ്യങ്ങള്‍ക്കായി മുറിച്ചു മാറ്റപ്പെടുന്നിടങ്ങളില്‍ പുതിയ തെങ്ങുകള്‍ വളരുന്നില്ല. മീറ്ററുകളോളം നീളത്തില്‍ കൊന്നത്തെങ്ങു വളര്‍ത്താന്‍ കര്‍ഷകര്‍ക്ക് മടിയായി, കാരണം തെങ്ങില്‍ കയറാനാളില്ല, നാളികേരം വിറ്റാല്‍ വിലയില്ല, വരവും ചെലവും തട്ടിച്ചാല്‍ കര്‍ഷകനു മിച്ചം നഷ്ടംമാത്രം. മുന്നു സെന്റിലും നാലു സെന്റിലുമായി കുടുംബങ്ങള്‍ കൂട്ടുകൂടിയപ്പോള്‍ കൊന്നത്തെങ്ങുകള്‍ പടിക്കു പുറത്തായി. എങ്കിലും കുള്ളന്‍ തെങ്ങുകളുമായി നാളികേര കൃഷി നിലനിര്‍ത്താനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുകയാണ് നാളികേര വികസന ബോര്‍ഡ്.

വികസന ബോര്‍ഡിന്റെ നഴ്‌സറികളില്‍ വികസിപ്പിക്കുന്ന വിത്തിനങ്ങളാണ് ബോര്‍ഡ് കൃഷിഭവനുകള്‍ വഴി വിതരണം ചെയ്യുന്നത്. രോഗം ബാധിച്ച തെങ്ങുകള്‍ മുറിച്ചുമാറ്റുകയും പകരം തെങ്ങുകള്‍ വച്ചു പിടിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയിലൂടെ കൊല്ലം ജില്ലയില്‍ മാത്രം 68100 തെങ്ങിന്‍ തൈകളാണ് നടപ്പു വര്‍ഷത്തില്‍ നല്‍കുന്നത്. കൂടാതെ കൃഷിഭവനുകള്‍ വഴി ഒരു ലക്ഷത്തോളം തൈകളുടെ വിതരണം വേറെയും നടക്കും. സൗജന്യ നിരക്കില്‍ തെങ്ങിന്‍ തൈകള്‍ മാത്രമല്ല, തെങ്ങൊന്നിന് 3.4കി,ഗ്രാം രാസവളം, 500 ഗ്രാം മഗ്‌നീഷ്യം, കുമ്മായം എന്നിവയും നല്‍കും. രോഗം ബാധിച്ച തെങ്ങ് മുറിച്ചുമാറ്റാന്‍ 500 രൂപ വേറെയും നല്‍കും.
റബ്ബറിന്റെ കടന്നുവരവ് മലയോരങ്ങളില്‍ തെങ്ങുകൃഷിക്കു വില്ലനായി. കാറ്റുവീഴ്ചയും മണ്ഡരിയുമാണ് കൃഷിയെ ഏറെ തളര്‍ത്തിയത്. എന്നാല്‍ ഇത്തരത്തിലുള്ള രോഗങ്ങളെ അതിജീവിച്ച തെങ്ങുകളില്‍ നിന്നുള്ള വിത്തുകള്‍ ശേഖരിച്ച് എലൈറ്റ് പാംസ് എന്ന പേരിലുള്ള തൈകള്‍ കരുനാഗപ്പള്ളിയിലെയും അഞ്ചലിലെയും കോക്കനട്ട് ഫാമില്‍ ബോര്‍ഡ് വികസിപ്പിക്കുന്നുണ്ട്. വടക്കന്‍ ജില്ലകളില്‍നിന്നാണ് ഇതിനായി വിത്തുതേങ്ങകള്‍ ശേഖരിക്കുന്നത്. നാളികേരത്തിന് വിലക്കുറവാണെന്ന പ്രശ്‌നം ഒഴിവാക്കാന്‍ അനുബന്ധ ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള യൂണീറ്റുകള്‍ക്കു സഹായം നല്‍കുകയും തെങ്ങുകയറ്റക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട യുവാക്കള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു. ഇത്തരത്തില്‍ അഞ്ഞൂറോളം പേര്‍ ജില്ലയില്‍ പരിശീലനം നേടിക്കഴിഞ്ഞു. അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളും മറ്റു സഹായങ്ങളും ലഭ്യമാക്കുന്നതിനാല്‍ തെങ്ങുകൃഷി ജില്ലയില്‍ ഭാരമാകില്ലെന്ന് ജില്ലാ കൃഷി പ്രിന്‍സിപ്പല്‍ ഓഫീസര്‍ സി.ഒ. ഹേമലതയും ഉറപ്പുനല്‍കുന്നു.

Posted@Mathrubhumi on: 28 Jun 2012
http://kollam.gov.in/ag_main.htm
 Smt.C.O.Hemalatha Principal Agricultural Officer  - +91 9349680377
(Office Phone No: 0474- 2795082)
--------------------------------------------------------------------------

സവാള തൃശ്ശൂരിന്റെ മണ്ണിലും



- എ ഡി ഷാജു
മഹാരാഷ്ട്രയുടെ പാടശേഖരങ്ങളില്‍ നൂറുമേനി വിളഞ്ഞുനില്‍ക്കുന്ന സവാള തൃശ്ശൂരിന്റെ മണ്ണിലും വിളവെടുത്തു. മണ്ണുത്തി കൃഷിവിജ്ഞാന കേന്ദ്രവും ജില്ലയിലെ അഞ്ച് കര്‍ഷകരും ചെയ്ത കൃഷി ഇതിനു തെളിവാണ്. ശീതകാല പച്ചക്കറി കൃഷി വഴി നടത്തി ഇനി ധാരളം സവാള ഉല്പാദിപ്പിക്കുമെന്ന് വെള്ളിയാഴ്ച നടന്ന വിളവെടുപ്പ് സാക്ഷ്യപ്പെടുത്തുന്നു. വെള്ളാനിക്കരയില്‍ ഒരു സെന്റില്‍ ഏകദേശം 200 ഓളം തൈകള്‍ നട്ടിരുന്നു. പൊരിഞ്ഞ വെയിലത്ത് 500 എണ്ണം തൈകള്‍ നട്ടു. രാവിലെ പെരിഞ്ഞനത്ത് നടത്തിയ വിളവെടുപ്പ് ആഘോഷമായിരുന്നു. 500 കടയില്‍ ഏകദേശം 50 കിലോ സവാളയാണ് ലഭിച്ചത്. വെള്ളാനിക്കരയില്‍ 200 കടയില്‍നിന്ന് 25 കിലോ സവാള കിട്ടി. ഒരുകടയില്‍നിന്ന് ശരാശരി 125 ഗ്രാം സവാളയാണ് വിളയുന്നത്. കൃഷി വിജയമയാ സാഹചര്യത്തില്‍ നാട്ടിലെ കര്‍ഷകര്‍ക്ക് സവാളകൃഷി ചെയ്യാനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് കൃഷിവിജ്ഞാന കേന്ദ്രം തലവന്‍ കോശി എബ്രഹാം പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങളില്‍ സവാള കൃഷി വ്യാപിപ്പിക്കാനാണ് ശ്രമം. കഴിഞ്ഞവര്‍ഷം നടത്തിയ പരീക്ഷണമാണ് ഇവരെ സവാളയില്‍ കൂടുതല്‍ ഗവേഷണത്തിന് പ്രോത്സാഹിപ്പിച്ചത്. കേന്ദ്രത്തിലെ മറ്റു സ്ഥലങ്ങളില്‍ നടത്തിയ സവാള കൃഷിയുടെ വിളവെടുപ്പ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകും.


കൃഷി രീതി


'അലിയം സീപ്പ' എന്ന രാസനാമത്തിലുള്ള സവാളയാണ് നാട്ടിലെത്തിയിരിക്കുന്നത്. കറുത്ത് നനുത്ത വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചത്. വിത്തുകള്‍ തവാരണകളില്‍ പാകുന്നതാണ് ഉചിതം. കോമ്പത്തൂരിലെ അഗ്രിഫൗണ്ട് ഡാര്‍ക്ക്‌റെഡ്, ബാംഗ്ലൂരിലെ അര്‍ക്കാകല്യാണ്‍, ഇന്റാം എന്നീ മൂന്നിനങ്ങളാണ് നട്ടത്. 8 ആഴ്ചകൊണ്ട് തൈകളായി. ഒരടി അകലത്തില്‍ എടുത്തിട്ടുള്ള ചാലുകളിലാണ് നട്ടുപിടിപ്പിച്ചത്. ജൈവവളങ്ങള്‍, ട്രൈക്കോസെര്‍ എന്നിവയിടണം. ഇവ മണ്ണുമായി കലര്‍ത്തിയാണ് ചേര്‍ക്കുന്നത്. ഞാറുപോലെ നടാം. ചെടികള്‍ തമ്മില്‍ പത്ത് സെന്റീമീറ്റര്‍ അകലം വേണം. വെള്ളം ആവശ്യമനുസരിച്ച് ഒഴിക്കണം. ആദ്യ ഘട്ടത്തില്‍ നനയ്ക്കുന്നത് വളരെ നല്ലതാണ്. 10 ദിവസം കൂടുമ്പോള്‍ ആദ്യ വളം ചെയ്യണം. രാസവളമോ, പുളിപ്പിച്ച് നേര്‍പ്പിച്ച പിണ്ണാക്ക് ലായനിയോ മറ്റ് ജൈവ വളമോ ഉപയോഗിക്കാം. 10 ദിവസം ഇടവിട്ട് വളം ചെയ്യണം. 10 മുതല്‍ 12 വരെ ഇലകള്‍ വളര്‍ന്നാല്‍ ഭൂകാണ്ഡം രൂപാന്തരപ്പെടും. 5 മുതല്‍ വിളവെടുപ്പ് തുടങ്ങാം. ഒരു തൈയില്‍ ഒരു സവാളയാണ് ഫലം ഉണ്ടാകുന്നത്. 125 ഗ്രാം തൂക്കം വരും. ഒരടി ഉയരത്തിലുള്ള തണ്ടും ഭക്ഷ്യയോഗ്യമാണ്. വിത്തുഉല്പാദനത്തിനും ഇവര്‍ ശ്രമം തുടങ്ങി.


സവാള കൃഷി വ്യാപകം


പെരിഞ്ഞനത്ത് സതീചന്ദ്രഗുപ്തന്‍, മതിലകത്ത് ലത ബാഹുലേയന്‍, കൊടകരയില്‍ ബീന, മാടക്കത്രയില്‍ കുട്ടന്‍, ബാലസുബ്രഹ്മണ്യന്‍, വാസന്തി, നടത്തറയില്‍ ജെസ്സി എന്നിവരും സവാള കൃഷി ചെയ്തു വിജയം കണ്ടവരാണ്. കൃഷിവിജ്ഞാനകേന്ദ്രം 500 തൈകള്‍ വീതമാണ്. കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. എല്ലാവരും ഒക്ടോബര്‍ 1ന് വിത്തിട്ടു. നവംബര്‍ അവസാനം തൈകള്‍ നട്ടു. മാര്‍ച്ച് 2 മുതലാണ് വിളവെടുപ്പ് തുടങ്ങിയത്. മഴമറയില്‍ തൈകള്‍ വളരും. സമതല പ്രദേശങ്ങളില്‍ സവാള ആദ്യമായിട്ടാണ് വിളഞ്ഞത്. തണ്ടുകള്‍ ഇലക്കറിയായി ഉപയോഗിക്കാന്‍ സാധിച്ചുവെന്നതാണ് മറ്റൊരു സവിശേഷത.


കൃഷിവിജ്ഞാന കേന്ദ്രം നേതൃത്വം


ഐ.സി.എ.ആര്‍. സാമ്പത്തിക സഹായം നല്‍കിയാണ് കൃഷി വിജ്ഞാന കേന്ദ്രം വിത്തു ഉല്പാദനവും കൃഷി പരീക്ഷണങ്ങളും നടത്തുന്നത്. കാബേജ്, ക്യാരറ്റ്, ബീറ്റ് റൂട്ട്, കോളിഫ്ലവര്‍, റാഡിഷ് എന്നീ വിളകള്‍ ഇവര്‍ കൃഷി ചെയ്തു വിജയിപ്പിച്ചു. തക്കാളി, വഴുതനങ്ങ, പാവല്‍, പയര്‍, വെള്ളരി, മത്തന്‍, കുമ്പളം, തുടങ്ങിയവയെല്ലാം പരീക്ഷണാര്‍ത്ഥത്തില്‍ വിവിധതരം ഇനം വിത്തുകള്‍ കൃഷി ചെയ്തു വരുന്നു. കൃഷിവിജ്ഞാന കേന്ദ്രം തലവന്‍ ഡോ. കോശി എബ്രഹാം, ഡോ. ജലജ എസ്. മേനോന്‍, ഡോ. സീജ തോമാച്ചന്‍, ഡോ. മേരി റെജിന, ഡോ. സാവിത്രി കെ.ഇ., ഫാം മാനേജര്‍ കെ.വി. ബാബു എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്. 2004ല്‍ പ്രവര്‍ത്തനം തുടങ്ങിയ കേന്ദ്രം 2008 മുതല്‍ ആറുലക്ഷം ടണ്‍ വിത്ത് ഉല്പാദിപ്പിച്ചു. ഹരിതശ്രീ, ഉദ്യാനശ്രീ എന്നീ 24 പേര്‍ അടങ്ങുന്ന വനിതകളുടെ രണ്ടു ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്.



Monday, July 9, 2012

ചിറ്റ്അമൃത്



Chittamritu - Tinospora cordifolia


Properties of Chittamritu
Botanical name     Tinospora cordifolia (Wild.) Mires ex Hook.f. & Thoms
Family     Menispermaceae
Sanskrit Synonyms     Guduchi, Amrita, Chinnaruha
Ayurvedic Medicinal Properties
Rasa     Tikta, Kashaya, Madhura
Guna     Lakhu, Snigda
Virya     Ushna
Name of the herb in other languages
English     Gulancha tinospora, Tinospora
Hindi     Giloy, Gulancha, Amrta
Malayalam     Chittamritu, Amrit
Sanskrit name      : guloochi, gudoochi, amrutha
ACTIONS
aphrodisiac
anti-diabetic
alternative
anti-rheumatic
anti-inflammatory
anti-pyretic
ഇത് സമൂലം ഇടിച്ചു പിഴിഞ്ഞെടുക്കുന്ന നീര് രണ്ടു മുതല്‍ മൂന്നു ഔന്‍സ് വരെ ദിവസം മൂന്നു നേരം ഭക്ഷണത്തിന് മുമ്പ് കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കാന്‍ കഴിയും.
ഇല തീയില്‍ ചൂടാക്കി വ്രണങ്ങളില്‍ പതിച്ചു വെച്ചാല്‍ ശമനം കിട്ടും.
ഇത് സമൂലം ചതച്ചു കഷായം വെച്ച് കഴിച്ചാല്‍ പനിക്ക് അത്യുത്തമമാണ്.
പര്‍പ്പടക പുല്ലു, ചന്ദനം ചുക്ക്, മുത്തങ്ങ കിഴങ്ങ് ഇവ ചതച്ചു കഷായം വെച്ച് ദിവസം രണ്ടു നേരം കഴിച്ചാല്‍ ലൈംഗിക രോഗങ്ങള്‍, പ്രമേഹം, ത്വക് രോഗങ്ങള്‍ മഞ്ഞപിത്തം, ചുമ എന്നിവ ശമിക്കും.
ഇതിന്റെ നീര് ദിവസവും മൂന്നു നേരം കഴിച്ചാല്‍  aids രോഗികളില്‍ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും അവര്‍ക്ക് ആയുസ്സ്  വര്‍ദ്ധിക്കുകയും ചെയ്യും.
ആര്ത്രൈടിസില്‍ ഇതിന്റെ നീര് ദിവസം രണ്ടു നേരം കഴിച്ചാല്‍ ഫലപ്രദമാണ്.
ഇത് ചേര്‍ന്ന ചില യോഗങ്ങള്‍: അമൃതാരിഷ്ടം,അമൃതോത്തരം കഷായം എന്നിവയാണ്. കൂടാതെ ധാരാളം ആയുര്‍വേദ മരുന്നുകളില്‍ പ്രധാന ഘടകമാണ് ചിറ്റ് അമൃത്.  

അകത്തി

 
Swamp Pea
ഫാബേസി (Fabaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധവൃക്ഷം. ശാ.നാ. സെസ്ബാനിയ ഗ്രാന്റിഫ്ളോറ (Sesbania grandiflora). സംസ്കൃതത്തില്‍ അഗസ്തി, അഗസ്തിക, മുനിദ്രുമം, വംഗസേന എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്.
അകത്തി 6-9 മീ. വരെ ഉയരത്തില്‍ വളരും. ഇലകള്‍ സമപിച്ഛകസംയുക്തം; ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു; 15-30 സെ.മീ. നീളം. ഓരോ പിച്ഛകത്തിലും 20-30 ജോടി പത്രകങ്ങള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ആയതാകൃതിയിലുള്ള പത്രകങ്ങള്‍ക്ക് 2-3 സെ.മീ. നീളവും 1-1.5 സെ.മീ. വീതിയുമുണ്ട്. പര്‍ണവൃന്തതല്‍പ്പങ്ങളും (pulvinus) അനുപര്‍ണ(stipules)ങ്ങളുമുണ്ട്.
അകത്തി: പുഷ്പങ്ങളും കായ്കളുമുള്ള ശാഖകള്‍
അകത്തിക്ക് പ്രത്യേക പുഷ്പകാലമില്ല. ഫെ.-മാ. മാസങ്ങളില്‍ ഇലയ്ക്കും തണ്ടിനുമിടയിലുള്ള കക്ഷ്യങ്ങളില്‍ നിന്ന് റസിം പുഷ്പമഞ്ജരിയായി പുഷ്പങ്ങളുണ്ടാകുന്നു. വെള്ള, ഇളംചുവപ്പ്, ചുവപ്പ് എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങളുണ്ടാകുന്ന ഇനങ്ങളുമുണ്ട്. പുഷ്പങ്ങള്‍ വലുപ്പം കൂടിയതും ആകര്‍ഷകവുമാണ്. പൂമൊട്ടിന് അരിവാളിന്റെ ആകൃതിയാണ്. ഏകവ്യാസ സമമിത ദ്വിലിംഗിപുഷ്പങ്ങളാണ്. അഞ്ചു ബാഹ്യദളങ്ങള്‍ ചേര്‍ന്ന സംയുക്ത ബാഹ്യദളപുടത്തിന് രണ്ടോ അഞ്ചോ കര്‍ണങ്ങളുണ്ടായിരിക്കും.
ദളപുടത്തില്‍ സ്വതന്ത്രങ്ങളായ അഞ്ചു ദളങ്ങളുണ്ട്; ഒരു പതാക ദളവും (standard petal) രണ്ടു പക്ഷ ദളങ്ങളും (wing petals) രണ്ടു പോതക ദളങ്ങ(keel petals)ളും പത്തു കേസരങ്ങളുമുണ്ട്. കേസരങ്ങളില്‍ ഒമ്പതെണ്ണം ഒരു കറ്റയായും ഒരെണ്ണം സ്വതന്ത്രമായും കാണപ്പെടുന്നു. ഒറ്റ അറമാത്രമുള്ള ഊര്‍ധ്വവര്‍ത്തി അണ്ഡാശയമാണിതിന്. മുരിങ്ങക്കായ് പോലുള്ള കായയ്ക്ക് 30 സെ.മീറ്ററോളം നീളമുണ്ടായിരിക്കും. ഒരു കായയില്‍ 15-50 വിത്തുകളുണ്ടാവും.
അകത്തിയുടെ മരത്തൊലിയില്‍ ടാനിന്‍, രക്തവര്‍ണമുള്ള പശ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലയില്‍ പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, ലോഹാംശം, , ബി, സി, ജീവകങ്ങള്‍ എന്നിവയും പുഷ്പങ്ങളില്‍ ബി, സി, ജീവകങ്ങള്‍ എന്നിവയും വിത്തില്‍ പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയും അടങ്ങിയിരിക്കുന്നു. വിത്തില്‍ നിന്ന് ഒലിയാനോലിക് അമ്ളം വേര്‍തിരിച്ചെടുത്തിട്ടുണ്ട്.
തൊലി, ഇല, പുഷ്പം, ഇളം കായ്കള്‍ എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീര്‍ക്കെട്ടും മാറാന്‍ സഹായകമാണ്. ഇത് തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങള്‍ക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല നെയ്യില്‍ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം ''യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങള്‍ക്കും ഇത് പ്രയോജനകരമാണ്.
അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമായ ഔഷധമാണ്. അകത്തിക്കുരു പാല്‍ ചേര്‍ത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളില്‍ ലേപനം ചെയ്താല്‍ വ്രണം പെട്ടെന്ന് ഉണങ്ങും. അകത്തിയുടെ ഇലയും പൂവും കറിവയ്ക്കാന്‍ ഉപയോഗിക്കുന്നു.
 ഔഷധഗുണങ്ങള്‍
അകത്തിയുടെ മരത്തൊലിയില്‍  ടാനില്‍, രക്തവര്‍ണമുള്ള പശ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലയില്‍ മാംസ്യം, കാല്‍സ്യം, ഫോസ്ഫറസ്, ലോഹാംശം, , ബി, സി, ജീവകങ്ങള്‍ എന്നിവയും പുഷ്പങ്ങളില്‍ ബി, സി, ജീവകങ്ങള്‍ എന്നിവയും വിത്തില്‍ മാംസ്യം കൊഴുപ്പ്, അന്നജം എന്നിവയും അടങ്ങിയിരിക്കുന്നു. വിത്തില്‍ നിന്ന് ഒലിയാനോലിക് അമ്‌ളം വേര്‍ തിരിച്ചെടുത്തിട്ടുണ്ട്.
ആയുര്‍ ‌വേദത്തില്‍

തൊലി, ഇല, പുഷ്പം, ഇളം കായ്കള്‍ എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീര്‍ ക്കെട്ടും മാറാല്‍ സഹായകമാണ്. ഇത് തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങള്‍ക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല നെയ്യില്‍ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം ''യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങള്‍ക്കും ഇത് പ്രയോജനകരമാണ്. അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമായ ഔഷധമാണ്. അകത്തിക്കുരു പാല്‍ ചേര്‍ ത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളില്‍ ലേപനം ചെയ്താല്‍ വ്രണം പെട്ടെന്ന് ഉണങ്ങും. പിത്തഹരം. വായപ്പുണ്ണ്(കുടല്‍‌പ്പൂണ്ണ്,ആകാരം),ഉഷ്ണ രോഗങ്ങള്‍ മാറുന്നത്തിന് ഉപയോഗിക്കുന്നു.

Thursday, July 5, 2012

എരുക്ക്



ഇന്ത്യയില്‍ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ എരുക്ക്. ഇവ കേരളത്തിലെ പറമ്പുകളിലും വഴിയരികിലും സാധാരണ കാണാപ്പെടുന്നു. എരുക്ക് പ്രധാനമായും രണ്ട് തരത്തിലാണ്‌ ഉള്ളത്. അര്‍ക്ക (Calotropis gigantea) എന്നറിയപ്പെടുന്ന ചുമന്ന പുഷ്പങ്ങള്‍ ഉണ്ടാകുന്നവയും, അലര്‍ക്ക (Calotropis procera) എന്നറിയപ്പെടുന്ന വെളുത്ത പുഷ്പങ്ങള്‍ ഉണ്ടാകുന്നവയും (വെള്ളരുക്ക്). ഹൈന്ദവ ക്ഷേത്രാചാരങ്ങളില്‍ എരുക്ക് ഉപയോഗിക്കുന്നു. ഹോമത്തിനായി എരുക്കിന്റെ കമ്പുകള്‍ ഉപയോഗിക്കുന്നു.കൂടാതെ ശിവക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്നതിനായി എരുക്കിന്റെ പൂവ്കൊണ്ട് മാലയും ഉണ്ടാക്കുന്നുണ്ട്.
എരുക്കിന്റെ വേര്‌, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ പ്രധാനമയും ഔഷധനിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്ന ഭാഗങ്ങളാണ്‌. ത്വക്ക് രോഗം, ഛര്‍ദ്ദി, രുചിയില്ലായ്മ, മൂലക്കുരു എന്നീ അസുഖങ്ങള്‍ക്കും എരുക്ക് ഉപയോഗിച്ച് വരുന്നു. കൂടാതെ പല അസുഖങ്ങള്‍ക്കുമായി നിര്‍മ്മിക്കുന്ന ആയുര്‍വ്വേദൗഷധങ്ങളില്‍ എരുക്കിന്റെ ഔഷധയോഗ്യമായ ഭാഗങ്ങള്‍ ഉപയോഗിക്കുന്നു. പൊക്കിളിന്റെ താഴെയുള്ള അസുഖങ്ങള്‍ക്കാണ്‌ എരുക്ക് കൂടുതല്‍ ഫലപ്രദമെന്ന് സുശ്രുതസംഹിതയില്‍ പ്രതിപാദിക്കുന്നു. കൂടാതെ വിയര്‍പ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ്‌ ചരകസംഹിതയില്‍ എരുക്കിനെ ക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കൂടാതെ വിവിധ പുരാതന ചികിത്സാരീതികളിലും എരുക്കിനെ പലരോഗങ്ങള്‍ക്കും ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നതിന്റെ വിവരങ്ങളും മരുന്നുകൂട്ടുകളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു
എരുക്കിന്‍റെ കായ പൊട്ടുമ്പോള്‍ ആണ് അപ്പൂപ്പന്‍ താടികള്‍ പുറത്തേക്ക് വരുന്നത്

Courtesy : http://www.zubaidaidrees.blogspot.com

ജീരകം



അമ്പലിഫറേ എന്ന സസ്യകുടുംബത്തിലുള്ള ജീരകത്തിന്റെ ജന്മ ദേശം ഈജിപ്റ്റാണ് എന്ന് കരുതപ്പെടുന്നു. യൂറോപ്പ്, ആഫ്രിക്ക, ചൈന, പശ്ചിമേഷ്യ, സിസിലി എന്നിവിടങ്ങളില്‍ കൃഷി ചെയ്യപ്പെടുന്നു. ഇതിന്റെ ഇലകള്‍ കനം കുറഞ്ഞതും, കൂര്‍ത്തതും നീല കലര്‍ന്ന പച്ച നിറമുള്ളതുമാണ്. പൂക്കള്‍ക്ക് വെള്ളയോ ഇളം ചുവപ്പോ നിറമായിരിക്കും. ജീരക അരിക്ക് ചാര നിറം മുതല്‍ മഞ്ഞ നിറംവരെ കാണാം. തറ നിരപ്പില്‍ നിന്ന് 30-35 സെ. മി. ഉയരത്തില്‍ ജീരകച്ചെടി വളരുന്നു
ജീരകം കൃഷി ചെയ്യാന്‍ മിതമായ കാലാവസ്ഥയാണ് അനുയോജ്യം. അധികം ചൂടുള്ള കാലാവസ്ഥ ഇതിന്‍റെ വളര്‍ച്ചയ്ക്ക് ഒട്ടും യോജിച്ചതല്ല. മിതമായ കാലാവസ്ഥയുള്ള സമയങ്ങളില്‍ ജലസേചനം നടത്തി കൃഷി ചെയ്യാവുന്ന ഒരു വിളയാണിത്. വളപുഷ്ടിയുള്ളതും നല്ല നീര്‍വാര്‍ച്ചയുള്ളതും ആയ ഇളക്കമുള്ള മണ്ണാണ് ജീരകകൃഷിക്ക് ഏറ്റവും പറ്റിയത്.
പഞ്ചജീരഗുഡം, ജീരകാരിഷ്ടം, ജീരക തൈലം എന്നിവയിലെ ഒരു ചേരുവയാണ് ഔഷധയി ഉപയോഗിക്കുന്നു

Courtesy : http://www.zubaidaidrees.blogspot.com

ഒരു കാല്‍ ഞൊണ്ടി



അക്കന്തേസിയ കുടുംബത്തില് പെടുന്ന പുഷ്പ്പിക്കുന്ന ചെടിയാണിത് ഇതിന്‍റെ ശാസ്ത്രനാമം പെരിസ്റ്റ്രൊഫി എന്നാണ് 15 മുതല്‍ 40 വരെ ഇനങ്ങളില്‍ ഇത് കാണപെടുന്നു
ആഫ്രീക്കന്‍ രാജ്യങ്ങളിലും ഏഷ്യയില്‍ നിരവധി രാജ്യങ്ങളിലും ന്ത്യയില്‍ എല്ലായിടത്തും കണ്ടുവരുന്നു. അണുനാശക ശക്തിയുള്ള അപൂര്‍വ്വ സസ്യങ്ങളില്‍ ഒന്നാണ്  ഒരു കാല്‍ ഞൊണ്ടി.
Courtesy : http://www.zubaidaidrees.blogspot.com

ശല്ഗം



 ബ്രാസ്സികാകെ സസ്യകുടുംബത്തില്‍ ‍പ്പെട്ട പച്ചക്കറിവിളയാണ് ശല്ഗം (മധുരമുള്ളങ്കി)
ഇംഗ്ലീഷില് ടര്‍നിപ്പ്(Turnip) എന്ന് വിളിക്കുന്നു
ഇത് റഷ്യയിലും സൈബീരിയയിലും പണ്ട് വന്യസസ്യമായി വളര്‍ന്നിരുന്നു. ചൈനയോ മധ്യഏഷ്യയോ ആയിരിക്കാം ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു.
റോമന്‍ സംസ്കാരകാലത്തുതന്നെ മധുരമുള്ളങ്കിക്ക് വളരെ പ്രചാരം ലഭിച്ചിരുന്നതില്‍ നിന്നും, അതില്‍ മുമ്പേ മധുരമുള്ളങ്കി കൃഷിചെയ്യാന്‍ ആരംഭിച്ചിരുന്നതായി മനസ്സിലാക്കാം. എന്നാല്‍ ഡാനിയല്‍ സോഹറിയും മരിയ ഹോപും നടത്തിയ പഠനങ്ങള്‍ പറയുന്നത് മധുരമുള്ളങ്കിയുടെ ഉല്‍ഭവത്തെക്കുറിച്ച് നമുക്ക് വ്യക്തമായ തെളിവുകളൊന്നും ലഭ്യമല്ലെന്നാണ്
മധുരമുള്ളങ്കിയുടെ കട്ടിയുള്ളതും കനം കുറഞ്ഞു പരന്നതുമായ വേരുകള്‍ കിഴങ്ങുകളായി രൂപാന്തരപ്പെടുന്നു. ഇത്തരം ഭക്ഷ്യയോഗ്യമായ കിഴങ്ങുകള്‍ക്കായി ഇന്ത്യയില്‍ ഇത് വിപുലമായ തോതില്‍ കൃഷിചെയ്തു വരുന്നു. ഇലകള്‍ പരന്നതും രോമിലവും നീളം കുറഞ്ഞതുമാണ്. ഇളംതണ്ടിലും ഇലകളിലും ധാരാളം ധാതുക്കളും ജീവകങ്ങളും അടങ്ങിയിട്ടുണ്ട്. സാലഡ്, അച്ചാറുകള്‍, കറികള്‍ എന്നിവ ഉണ്ടാക്കാന്‍ മധുരമുള്ളങ്കിയുടെ ഇലകള്‍ ഉപയോഗിക്കുന്നു. ഇലകള്‍ കാലിത്തീറ്റയായും പ്രയോജനപ്പെടുത്തുന്നു.

Courtesy : http://www.zubaidaidrees.blogspot.com

പപ്പായ



കേരളത്തില്‍ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ(Carica Papaya). മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കന്‍ രാജ്യങ്ങളിലാണ്‌ പപ്പായ പ്രധാനമായും കണ്ടുവരുന്നത്‌. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്‌. മലയാളത്തില്‍ ത്തന്നെ കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ, കര്‍മൂസാ,കര്‍മത്തി എന്നിങ്ങനെ പലപേരുകളില്‍ ഈ ചെറുവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നു. പപ്പായ അധികം ഉള്ളില്ലാത്ത, പൊള്ളയായ തടി 5 മുതല്‍ 10 മീറ്റര്‍വരെ വളരും. മുകളിലായി കാണപ്പെടുന്ന ഇലകള്‍ 70 സെ.മീ വരെ വ്യാപ്തിയില്‍ ഏകദേശം നക്ഷത്രാകൃതിയിലാണ്‌. ഇലകളുടെ തണ്ടും പൊള്ളയാണ്‌. തടിയും തണ്ടും ചേരുന്നിടത്ത്‌ പൂക്കളുണ്ടായി, അത്‌ ഫലമായി മാറുന്നു. പച്ചനിറത്തിലുള്ള കായ പഴുക്കുമ്പോള്‍ മഞ്ഞനിറമായി മാറുന്നു. കായയ്ക്കുള്ളില്‍ ചുവപ്പ്‌ അല്ലെങ്കില്‍ ഓറഞ്ച്‌ നിറമാണ്‌. ഫലത്തിനൊത്തനടുവുല്‍ കറുത്തനിറത്തിലായിരിക്കും വിത്തുകള്‍ കാണപ്പെടുന്നത്‌. ശ്രേഷ്ഠമായ ആന്റി ഓക്‌സീകരണ ഗുണത്താല്‍ രോഗപ്രതിരോധശേഷി വേണ്ടവിധം നിലനിര്‍ത്താനും കരളിന്റെ പ്രവര്‍ത്തനം ത്വരപ്പെടുത്താനും കഴിവുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പോളീസാക്കറൈഡുകളും ധാതുലവണങ്ങളും എന്‍ സൈമുകളും പ്രോട്ടീനും ആല്‍ക്കലോയിഡുകളും ഗ്ലൈക്കോസ്സെഡുകളും ലെക്റ്റിനുകളും സാപ്പോണിനുകളും ഫേ്‌ളവനോയിഡുകളും കൂടാതെ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഇരുമ്പിന്റെ അംശം, കാത്സ്യം, തയാമിന്‍, നിയാസിന്‍, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ പപ്പായ സഹായകമാണ്. നാരുകള്‍ അധികം അടങ്ങിയിട്ടുള്ളതിനാല്‍ ദഹന പ്രക്രീയക്ക്‌ സഹായകമാണ്

Courtesy : http://www.zubaidaidrees.blogspot.com

കടുക്ക



 സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2000 അടി മുകളിലുള്ള സ്ഥലങ്ങളില്‍ വളരുന്നു. ഏപ്രിലിനും ആഗസ്റ്റിനും ഇടയ്ക്ക് പൂക്കുന്നു. ഒക്ടോബര്‍ മുതല്‍ ജനുവരി വരെ മാസങ്ങളില്‍ കായുണ്ടാകുന്നു. പൂവുകള്‍ക്ക് ഇതളുകളില്ല.
കടുക്ക (ടെര്‍മിനാലിയ ചെബ്യുള) ഏഴു തരമുണ്ടെന്ന് പറയുന്നുവെങ്കിലും പ്രധാനമായി നാലു തരമാണ് കാണുന്നത്
1. വലിപ്പവും കനവും കട്ടിയും കൂടിയതും, രണ്ട് ഇഞ്ചോളം നീളമുള്ളതും, മഞ്ഞ കലര്‍ന്ന തവിട്ടു നീറത്തോടും, മഞ്ഞയോ കടും തവിട്ടു നിറമോ ഉള്ള കഴമ്പും കുരുവും ചേര്‍ന്നത്. ചവര്‍പ്പ് രുചി. ആയൂര്‍ വേദത്തില്‍ ഒരു പ്രധാനപ്പെട്ട വിരേചനൌഷധമാണിത്.
2. വരകള്‍ കുറഞ്ഞതും ഒരിഞ്ചോളം വലിപ്പമുള്ളതും, പുറന്തോട്, കഴമ്പ്, പരിപ്പ് മഞ്ഞ നിറമുള്ളതും, ചവര്‍പ്പ് ആദ്യത്തേതിലും കുറവ്.
3. കടുത്ത തവിട്ടു/കറുപ്പ് നിറം. ആദ്യ രണ്ട് തരത്തിലും വലിപ്പം കുറവ്. കഴമ്പിന് ഇരുണ്ട നിറം, കുരു ഉണ്ടാവുകയില്ല. ആയൂര്‍ വേദത്തില്‍ അതിസാര ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.
4. എല്ലാറ്റിലും ചെറുത്. മറ്റെല്ലാം മൂന്നമത്തെ തരം പോലെ. ഇതില്‍ റ്റാന്നിക്ക് അമ്ലവും ഗാല്ലിക്ക് അമ്ലവും അടങ്ങിയിരിക്കുന്നു. ആയൂര്‍ വേദത്തില്‍ പഴുക്കാത്ത കായ വിരേചനൌഷധമായുപയോഗിക്കുന്നു.
അഭയാരിഷ്ടം, നരസിംഹചൂര്‍ണം, ദശമൂലഹരിതകി എന്നിവയില്‍ കടുക്ക ഒരു ഘടകമാണ്
വെള്ളത്തില്‍ കടുക്കയുടെ പുറംതോട് ചുരണ്ടിയിട്ട് പടിക്കാരം ചേര്‍ത്താല്‍ മഞ്ഞച്ചായം കിട്ടും. പടിക്കാരത്തിനു പകരം അന്നഭേദി ചേര്‍ത്താല്‍ കറുത്ത മഷി കിട്ടും.

Courtesy : http://www.zubaidaidrees.blogspot.com

കാക്കത്തുടലി



ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് കാക്കത്തുടലി ഇന്ത്യയുടെ പലയിടത്തും ഈ ചെടി കാണാന്‍ സാധിക്കും. റുട്ടേഷ്യ കുടുംബത്തില്‍ ഉള്‍ പ്പെടുത്തി വര്‍ഗ്ഗീകരിച്ചിരിക്കുന്ന ഈ വിഭാഗത്തില്‍ ഒരു സ്പീഷീസ് മാത്രമേയുള്ളൂ. ഇതിന്‍റെ ശാസ്ത്രീയ നാമം : Toddalia asiatica.സംസ്കൃതത്തില്‍ ദാസി എന്നാണ് പേര്.
ഔഷധ യോഗ്യമായ ഭാഗങ്ങള്‍ :വേര്, ഇല, പൂവ്, കായ.

Courtesy : http://www.zubaidaidrees.blogspot.com

കാട്ടു ജീരകം




കുടുംബം : Asteracae ശാസ്ത്രീയ നാമം: Vernonia Anthelmintica Wild
കാട്ടുജീരകത്തെ സംസ്കൃതത്തില്‍ സോമരാജി എന്നും ഹിന്ദിയില്‍ ബന്‍‌ജീര, സോമരാജ് എന്നും അറിയുന്നു. ശാസ്ത്രീയ നാമത്തിലുള്ള anthelminticum എന്ന വാക്കു് കൃമികളുടെ ചികില്‍സക്കെന്നു സൂചിപ്പിക്കുന്നു.
നേരെ ഉയരത്തില്‍ വളരുന്ന ഒരു കുറ്റിച്ചെടിയാണു്. തണ്ടും ഇലകളും രോമാവൃതമാണു്. ഇന്ത്യയില്‍ 1500 മീറ്റര്‍‌ ഉയരം വരെയുള്ള സ്ഥലങ്ങളില്‍ വളരുന്നു. ഉണങ്ങിയ, പഴക്കമില്ലാത്ത ഫലങ്ങളാണു് മരുന്നിനായി ഉപയോഗിക്കുന്നതു്. കൃമി നാശകമാണു്.

Courtesy : http://www.zubaidaidrees.blogspot.com

കര്‍പ്പൂരതുളസി



ഇന്ത്യയില്‍ എല്ലായിടത്തും കാണുന്നു. തണ്ടു മുറിച്ചു നട്ട് വളര്‍‌ത്താം.
കര്‍പ്പൂരതുളസിയുടെ എല്ലാ ഭാഗങ്ങളും ഔഷദത്തിനായി ഉപയോഗിക്കുന്നു
ജലദോഷം,ത്വക് രോഗങ്ങള്‍ എന്നിവയ്ക്കും ഉത്തമം ഇംഗ്ലീഷില്‍ ഇതിനെ ആഫ്രിക്കന്‍ ബ്ലു ബാസില്‍ എന്ന് വിളിക്കുന്നു
African Blue basil is one of the most cold-tolerant breeds of basil, leading to it being called a perennial, though in fact all basils are perennial as long as the weather is warm year-round. It is a sterile hybrid of two other breeds of basil, unable to produce seeds of its own, and is propagated by cuttings

കസ്തൂരി ഗന്ധികള്‍ പൂത്തുവോ
കര്‍പ്പൂര തുളസി തളിര്‍ത്തുവോ
ചന്ദനത്തോപ്പിലെ സിന്ദൂരമല്ലികള്‍
ഒന്നായ് പൂന്തേന്‍ ചൊരിഞ്ഞുവോ
എങ്ങു നിന്നെങ്ങു നിന്നൊഴുകി വരുന്നീ
സുന്ദരഗന്ധ പ്രവാഹം

Courtesy : http://www.zubaidaidrees.blogspot.com

കുപ്പമേനി



കുടുംബം : Euphorbiaceae ശാസ്ത്രീയ നാമം:Acalypha indica
കുപ്പമേനി എന്ന പേര് തമിഴ് ഭാഷയില് നിന്ന് വന്നതാണ് ആഫ്രിക്കന് രാജ്യങ്ങള് ഇന്ത്യ പാക്കിസ്ഥാന് ശ്രിലങ്ക യമെന് എന്നി രാജ്യങ്ങളില് ധാരാളമായി കണ്ടുവരുന്നു. ആഫ്രിക്കയില് ഇതിന്‍റെ ഇല ഭക്ഷണപദാര്‍ത്ഥമായും ഉപയോഗിക്കുന്നു

ഇന്ത്യയില്‍ എല്ലായിടത്തും കാണുന്നു. 50 സെ. മീറ്ററോളം ഉയരത്തില്‍ വളരുന്ന ഏക വര്‍ഷ ഓഷധിയാണ്.

Courtesy : http://www.zubaidaidrees.blogspot.com

കുറശ്ശാണി




കുറശ്ശാണിയുടെ ശാസ്ത്രീയ നാമം “Hyoscyamus niger “എന്നാണ്. Solanaceae കുടുംബത്തിലെ ഒരു അംഗമാണിത്. യൂറോപ്പാണ് ഇതിന്‍റെ ജന്മദേശം ഏഷ്യന്‍ രാജ്യങ്ങളിലും അറേബ്യന്‍ രാജ്യങ്ങളിലും ധാരാളമായി കണ്ടുവരുന്നു ഇന്ത്യയില്‍ ഇപ്പോള്‍ കാഷ്മീര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, നീലഗിരി എന്നിവിടങ്ങളില്‍ കൃഷി ചെയ്തു വരുന്നു പഴങ്ങള്‍ക്ക് പ്രിയം വര്‍ദ്ധിച്ചതോടെ ഇതു നട്ടു വളര്‍ത്താന്‍ ആരംഭിച്ചു. ഇത് ഒരു ഔഷദ സസ്യം ആണ്


Courtesy : http://www.zubaidaidrees.blogspot.com

പാല്‍മുതുക്ക്



ഐപ്പോമിയ മൌരീഷിയാന എന്ന കരിമുതുക്കും ഐപ്പോമിയ ഡിജിറ്റാറ്റ എന്ന വെള്ള പാല്‍മുതുക്കും ഉണ്ട്. വെള്ള പാല്‍മുതുക്കാണ്‌ ഔഷധമായി ഉപയോഗിക്കുന്നത്. പിരിഞ്ഞു പടര്‍ന്നു വളരുന്ന ചെടിയാണ്. ജൂണ്‍- ജൂലൈ മാസങ്ങളിലാണ് പൂക്കുന്നത്. കിഴങ്ങിന്‍ രെസീര്‍, അന്നജം, പ്രോട്ടീന്‍, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു. ചെടിയുടെ കിഴങ്ങാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്.
ഓജസ്സും മുലപ്പാലും വര്‍ദ്ധിപ്പിക്കും. വാതഹരമാണ്.ശരീരം തടിപ്പിക്കും. വിദ്യാരാദി കഷായം, വിദ്യാരാദി ചൂര്‍ണ്ണം, മദനകാമേശ്വരി ലേഹ്യം, ദശമൂലാരിഷ്ടം, സാരസ്വതാരിഷ്ടം, ധ്വന്വന്തരം തൈലം, ധാത്ര്യാദിഘൃതം, അശ്വഗന്ധാദി ഘൃതം, ദശസ്വരസഘൃതം എന്നിവയില്‍ പാല്‍മുതുക്കു് ചേര്‍ക്കുന്നുണ്ട്.

Courtesy : http://www.zubaidaidrees.blogspot.com

മഹാളി



പാലക്കാടന്‍ പശ്ചിമഘട്ട നിരകളിലെ നെല്ലിയാമ്പതി വനമേഖലയില്‍ കണ്ടുവരുന്ന സസ്യമാണ്‌ മഹാളി(Utleria salicifolia). പ്രദേശത്തെ വൈദ്യശാസ്ത്രവുമായി ഇഴ ചേര്‍ത്തുകെട്ടപ്പെട്ട ഔഷധസസ്യമാണിത്‌. നെല്ലിയാമ്പതി വനങ്ങളില്‍ അറുനൂറുമുതല്‍ ആയിരത്തി അഞ്ഞൂറു മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളിലെ കിഴുക്കാം തൂക്കായ പാറമടക്കുകളില്‍ വളരുന്ന കുറ്റിച്ചെടിയാണ്‌ മഹാളി.
ഈ സസ്യത്തിന്റെ എല്ലാഭാഗങ്ങളിലും വെള്ളക്കറ കാണുന്നു. മരച്ചീനിയോടു സാദൃശ്യമുള്ള കിഴങ്ങുകളാണ്‌ വൈദ്യശാസ്ത്രത്തില്‍ ഏറ്റവും പ്രധാനം. മൂന്നു മുതല്‍ അഞ്ചു കിലോഗ്രാം കിഴങ്ങു വരെ ഒരു സസ്യത്തില്‍ കണ്ടുവരുന്നു. ചെറിയ മഞ്ഞപൂക്കളാണ്‌ ചെടിയിലുണ്ടാകുന്നത്‌. മഹാളി അത്യപൂര്‍വ്വവും നാശോന്മുഖവുമായ സസ്യമായതിനാല്‍ മഹാളിയുടെ സംരക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അമിതമായ ശേഖരണം തടഞ്ഞ്‌ തനതായ ആവാസവ്യവസ്ഥയില്‍(in situ) സംരക്ഷിക്കുകയാണ്‌ പ്രധാനമെന്നാണ്‌ കേരള സര്‍ക്കര്‍ പറഞ്ഞിട്ടുണ്ട്‌. അതോടൊപ്പം തന്നെ സമഗ്ര പഠനത്തിനായി ചില പരീക്ഷണശാലകള്‍ക്ക്‌ ആവാസവ്യവസ്ഥയ്ക്ക്‌ പുറത്ത്‌(ex situ)സംരക്ഷിക്കാനും അനുമതി നല്‍കിയിട്ടുണ്ട്‌. ടി. ബി. ജി.ആര്‍. ഐ ഇതിനകം തന്നെ ടിഷ്യുകള്‍ച്ചര്‍ മുതലായ ജൈവ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്‌ മഹാളിയുടെ പ്രജനനം നടത്തിയിട്ടുണ്ട്‌. ഇത്തരം ചെടികളും പിന്നീട്‌ തനത്‌ ആവാസവ്യവസ്ഥയിലേക്ക്‌ മാറ്റി വളര്‍ത്താം എന്നു കരുതുന്നു.

Courtesy : http://www.zubaidaidrees.blogspot.com

ജബോറാന്‍ഡി



പൈലോകാര്‍പ്പസ് മൈക്രോഫില്ലം (Pilocarpus Microphyllus) എന്ന
ശാസ്ത്രനാമത്തിലറിയപ്പെടുന്ന ജബോറാന്‍ഡി വായ്പ്പുണ്ണ്, പനി, ജലദോഷം
എന്നിവക്ക് ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡ്
ആയ പൈലോ കാര്‍പ്പിന്‍ കണ്ടെത്തുകയും
കണ്ണിനുള്ളിലെ ഇന്‍ട്രാകുലര്‍ സമ്മര്‍ദ്ദം കുറക്കാന്‍
ഔഷധമായി ഉപയോഗിക്കുവാനും തുടങ്ങി.

Courtesy : http://www.zubaidaidrees.blogspot.com

കായം



ഭക്ഷണത്തില്‍ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ കായം. ഇംഗ്ലീഷ്:Asafoetida. ലോകത്തില്‍ പലയിടങ്ങളിലും കായം ഉപയോഗിക്കുന്നുണ്ട്. അനാകര്‍ഷകമായ നിറം ചവര്‍പ്പുരുചി, ഗന്ധകമിശ്രിതം മൂലമുള്ള രൂക്ഷമായ ഗന്ധം എന്നിവമൂലമായിരിക്കാം കായത്തിന്‌ ചെകുത്താന്റെ കാഷ്ഠം എന്നൊരു ഇരട്ടപ്പേര്‌ ലഭിച്ചത്
ഭാരതത്തില്‍ പണ്ടുകാലം മുതല്‍ കായം രോഗചികിത്സയിലും ആഹാരത്തിലും ഉപയോഗിച്ചിരുന്നു. അറേബ്യന്‍ ഡോക്ടര്‍മാരാണ്‌ കായത്തിനെ ലോകത്തില്‍ പ്രസിദ്ധരാക്കിയത് കായം ഒരു സസ്യത്തിന്റെ കറയാണ്‌. ഈ സസ്യം ഒരു ബഹുവര്‍ഷ ഔഷധിയാണ്‌. ചെടി പുഷ്പിക്കുന്നതിനു മുമ്പായി ഈ സസ്യത്തിന്റെ വേരിനോട് ചേര്‍ന്നുള്ള കാണ്ഡത്തില്‍ മുറിവുകള്‍ ഉണ്ടാക്കുന്നു. ആ മുറിവിലൂടെ ഊറിവരുന്ന വെള്ളനിറമുള്ള കറ മണ്‍പാത്രങ്ങളില്‍ ശേഖരിക്കുന്നു. അവയ്ക്ക് കറുപ്പുനിറം ലഭിക്കുന്നത് കാറ്റുതട്ടുന്നതുമൂലമാണ്‌

Courtesy : http://www.zubaidaidrees.blogspot.com

മുട്ടപ്പഴം




സപ്പോട്ടേസ്യ കുടുംബത്തിലെ അധികം അറിയപ്പെടാത്ത ഒരു പഴമാണ് മുട്ടപ്പഴംEgg Fruit . ധാരാളം ശിഖരങ്ങളുണ്ടാകുന്ന നിത്യഹരിത വൃക്ഷത്തിലാണ് ഈ പഴം ഉണ്ടാകുന്നത്. കേരളത്തിലെ എല്ലാ ഭാഗത്തും ഇത് കാണപ്പെടുന്നു. ഈ മരം 20-30 അടി ഉയരത്തില്‍ വളരുന്നു. അപൂര്‍വമായി പ്രാദേശിക വിപണികളില്‍ ഈ പഴം വില്‍പനക്ക് എത്താറുണ്ട്.
പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ പ്രത്യേകതയുമാണ് മുട്ടപ്പഴം എന്ന് പേര് വരാന്‍ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് പഴുത്ത മുട്ടപ്പഴത്തിന്റെ ഉള്‍ഭാഗം. മഞ്ഞക്കരു പൊടിയുന്ന പോലെ ഈ പഴം പൊടിയും. തൊലി ഒഴിവാക്കിയാണ് ഇത് കഴിക്കുന്നത്. മരത്തില്‍നിന്ന് തന്നെ മൂപ്പെത്തി പഴുത്തില്ലെങ്കില്‍ ചവര്‍പ്പ് അനുഭവപ്പെടും. നന്നായി പഴുത്താല്‍ തൊലി് മഞ്ഞ നിറമാകുകയും വിണ്ടുകീറുകയും ചെയ്യും.
വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് ഈ പഴം.
വിത്ത് മുളപ്പിച്ചാണ് പുതിയ ചെടി വളര്‍ത്തുന്നത്.

Courtesy : http://www.zubaidaidrees.blogspot.com