ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Monday, October 31, 2016

അര്‍ക്കരക്ഷക് - തക്കാളി കര്‍ഷകര്‍ക്കൊരു പ്രതീക്ഷ


ബാംഗ്ലൂരിലെ 'ഇന്ത്യന്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട്' വികസിപ്പിച്ച അര്‍ക്കരക്ഷക് എന്ന തക്കാളിയിനം കര്‍ഷകര്‍ക്ക് മികച്ച വിളവ് നല്‍കുന്നു.

#അര്‍ക്കരക്ഷക്.

 ജി.എസ്. ഉണ്ണികൃഷ്ണന്‍നായര്‍......

തക്കാളിയെ ബാധിക്കുന്ന പ്രധാനപ്പെട്ട മൂന്നുരോഗങ്ങളെയും ചെറുക്കാന്  ശേഷിയുള്ള  അര് ക്കരക്ഷക്  എന്ന ഇന്ത്യന്  ഹോര് ട്ടികള് ച്ചറല്  ഗവേഷണകേന്ദ്രത്തിന്റെ സങ്കരയിനം തക്കാളി ശ്രദ്ധേയമാവുന്നു.

തക്കാളിയിലെ ഇലചുരുളല്  എന്ന വൈറസ് രോഗം, ബാക്ടീരിയവാട്ടം, തൈചീയല്  എന്നിവയെ നന്നായി ചെറുക്കാന്  അര് ക്കരക്ഷകിനാവും. ഒറ്റച്ചെടിയില് നിന്ന് 18 കിലോഗ്രാമും ഒരേക്കറില് നിന്ന് 30 ടണ് വരെയും തക്കാളി തരാന്  കെല് പ്പുള്ള ഇനമാണത്. ഒരു തക്കാളിപ്പഴം 90 മുതല്  100 ഗ്രാം ഭാരമുള്ളതും ഗോളാകൃതിയും കടുംചുവപ്പുനിറമുള്ളതുമാണ്. സാമാന്യം കട്ടിയുള്ളതാണ് പുറന്തോട്.

പച്ചക്കറിയായി ഉപയോഗിക്കാനും സോസും കെച്ചപ്പും മറ്റും ഉണ്ടാക്കാനും ഒരുപോലെ അനുയോജ്യമാണ് അര് ക്കരക്ഷക്. 15 മുതല്  20 ദിവസംവരെ കേടാകാതിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. 140 ദിവസമാണ് വിളദൈര് ഘ്യം.

 ഇന്ത്യന്  ഹോര് ട്ടിക്കള് ച്ചര്  ഗവേഷണകേന്ദ്രത്തിലെ ഡോ. എ.ടി. സദാശിവയും സംഘവും വികസിപ്പിച്ച അര് ക്കരക്ഷക് കര് ണാടകം, ആന്ധ്ര, വെസ്റ്റ്ബംഗാള് , മധ്യപ്രദേശ്, ബിഹാര് , മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്  വ്യാപകമായി കൃഷിചെയ്തുതുടങ്ങിയിട്ടുണ്ട്.

ഒരേക്കറില് നിന്ന് നാലുമുതല്  അഞ്ചുലക്ഷം രൂപയുടെ ആദായം തരാന്  കെല്പുള്ള ഈയിനത്തിന്റെ വിത്തിന് വിയറ്റ് നാം, മൗറീഷ്യസ്, ആഫ്രിക്കന് രാജ്യങ്ങള് , യു.എസ്., പാകിസ്താന്  എന്നിവിടങ്ങളില് നിന്ന് ഓര് ഡര്  ലഭിച്ചു. അര് ക്കരക്ഷകിന്റെ വിത്ത് 10 ഗ്രാമിന് 300 രൂപ നിരക്കില്  ഹോര് ട്ടിക്കള് ച്ചര്  ഗവേഷണകേന്ദ്രത്തില്  ലഭ്യമാണ്. അധികവിവരങ്ങള് ക്ക്:  ഫോണ് : 080-28466420, 285.



Tuesday, July 5, 2016

ഉള്ളി നമ്മുടെ കാലാവസ്ഥയിലും വിളയിക്കാം

 കേരളത്തിലെ സമതലങ്ങളിലും ഉള്ളി വിജയകരമായി കൃഷി ചെയ്യാമെന്ന് കൃഷിയിടപരീക്ഷണം തെളിയിച്ചു.

എറണാകുളത്തുള്ള കൃഷിവിജ്ഞാന കേന്ദ്രമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. 'അഗ്രിഫൗണ്ട് ഡാര്‍ക്ക് റെഡ്' എന്ന സവാളയിനം മൂന്നുമാസം കൊണ്ട് വിളവെടുപ്പു പാകമായി. ഒരു ഉള്ളിക്ക് 80 മുതല്‍ 120 ഗ്രാം ഭാരമുണ്ടായിരുന്നു. കൊച്ചിയിലെ വെണ്ണലയില്‍ നടത്തിയ പരീക്ഷണ കൃഷിയില്‍ 5 സെന്റില്‍ നിന്ന് 250 കിലോ ഉള്ളി വിളഞ്ഞു. കേരളത്തിലെ അടുക്കളത്തോട്ടങ്ങളിലും ടെറസുകളിലുമൊക്കെ സവാളയ്ക്കും ഇനി സ്ഥാനം നല്കാമെന്നാണ് വിജ്ഞാനകേന്ദ്രം അറിയിക്കുന്നത്. അധിക വിവരങ്ങള്‍ക്ക് 0484-2277220 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

ജി.എസ്. ഉണ്ണികൃഷ്ണന്‍നായര്‍

കേരളത്തിലെ സമതലങ്ങളിലും ഉള്ളി വിജയകരമായി കൃഷി ചെയ്യാമെന്ന് കൃഷിയിടപരീക്ഷണം തെളിയിച്ചു.

എറണാകുളത്തുള്ള കൃഷിവിജ്ഞാന കേന്ദ്രമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. 'അഗ്രിഫൗണ്ട് ഡാര്‍ക്ക് റെഡ്' എന്ന സവാളയിനം മൂന്നുമാസം കൊണ്ട് വിളവെടുപ്പു പാകമായി. ഒരു ഉള്ളിക്ക് 80 മുതല്‍ 120 ഗ്രാം ഭാരമുണ്ടായിരുന്നു. കൊച്ചിയിലെ വെണ്ണലയില്‍ നടത്തിയ പരീക്ഷണ കൃഷിയില്‍ 5 സെന്റില്‍ നിന്ന് 250 കിലോ ഉള്ളി വിളഞ്ഞു. കേരളത്തിലെ അടുക്കളത്തോട്ടങ്ങളിലും ടെറസുകളിലുമൊക്കെ സവാളയ്ക്കും ഇനി സ്ഥാനം നല്കാമെന്നാണ് വിജ്ഞാനകേന്ദ്രം അറിയിക്കുന്നത്. അധിക വിവരങ്ങള്‍ക്ക് 0484-2277220 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.



When planting onions follow these basic guidelines:

-Onions need full sun, where they won't be shaded by other plants.

-Choose a nitrogen rich soil, that is well drained and loose.  Sometimes if you choose soil that is too compacted it will affect the growth of your bulbs.

-Add aged manure into the soil before planting.  Onions require constant nourishment to produce big bulbs.   I usually lay a bag or two of steer manure onto the top of each bed before planting. I then add a bag of rich top soil as well before raking it all together, and planting my sets.

-Plant your onions as soon as the soil is workable.  Make sure the soil temp isn't going below 20 degrees F. or use a straw mulch on top of your onions if you're worried about a heavy frost hitting.

-Plant your sets 1 inch deep, 4-5 inches between each plant.
Grow them in rows 6-12 inches apart.

-Each year, practice crop rotation with your onions.  

തക്കാളി തന്നെ താരം

തക്കാളി നമുക്ക് വീട്ടില് തന്നെ കൃഷി ചെയ്യാന് സാധിക്കുന്ന പച്ചക്കറിയാണ്. ചെടിച്ചട്ടികളിലും, ചാക്കുകളിലും, ഗ്രോബാഗുകളിലും തക്കാളി കൃഷി ചെയ്യാം. തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ഉഷ്ണമേഖയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. ജൂണ്, നവംബര് മാസങ്ങളാണ് തക്കാളി കൃഷി ചെയ്യാന് അനുയോജ്യം.

കേരളത്തില് പൊതുവെ കൃഷി ചെയ്യാത്ത ഒരു വിളയാണ് തക്കാളി. അല്പം ശ്രദ്ധവെച്ചാല് പറമ്പിലും മുറ്റത്തും തക്കാളികൃഷി ചെയ്യാവുന്നതാണ്. വിത്ത് പാകി മുളപ്പിച്ചു നട്ടാണ് കൃഷി നടത്തേണ്ടത്. മികച്ചയിനം വിത്തുകള് വേണം കൃഷിക്കായി തിരഞ്ഞെടുക്കാന്. ശക്തി, മുക്തി, അനക്ഷ എന്നീ ഇനങ്ങളില്പെട്ട തക്കാളിയാണ് കൃഷി ചെയ്യാന് നല്ലത്.ബാക്ടീരിയാ വാട്ടമില്ലാത്ത തക്കാളിയിനങ്ങളാണ് ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ.  ഇതില്‍ വാട്ടമുള്ള ഭാഗങ്ങളിലേക്ക് നന്നായിണങ്ങിയതും വലിയ തക്കാളി തരുന്നതുമായ മനുലക്ഷ്മി ഏറ്റവും പുതിയയിനമാണ്. പുസാ റൂബി വേറൊരു നല്ല തക്കാളിയിനമാണ്.  ഇതല്ലാതെ നിരവധി തക്കാളിയിനങ്ങള്‍ ഇന്ന് ലഭ്യമാണ്.രണ്ടരയേക്കറിന് 400 ഗ്രാം തക്കാളി വിത്താവശ്യമാണ്.

നല്ല നീര്വാര്ച്ചയും വളക്കൂറുള്ളതും മണലും കളിമണ്ണും കലര്ന്ന മണ്ണാണ് തക്കാളി കൃഷി ചെയ്യാന് അനുയോജ്യം. പുളിരസമുള്ള മണ്ണില് വളരുന്ന തക്കാളിയില് ബാക്ടീരിയ മൂലം ഉണ്ടാകുന്ന വാട്ടം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന് ചാരവും മഞ്ഞളും കൂട്ടിക്കലര്ത്തി വിത്ത് പാകാം. കൂടുതല് വേണമെങ്കില് ഉയര്ന്ന തടങ്ങളില് ചാണകപ്പൊടി ചേര്ത്തിളക്കിയ സ്ഥലത്ത് വിത്ത് പാകാം.തക്കാളിയും തവാരണയില്‍ മണ്ണും മണലും കാലിവളവും ചേര്‍ത്തിളത്തിയ ശേഷം വിത്ത് പാകണം.തവാരണയില്‍ ന്യൂഡോമോണാസ് ലായനി ഒഴിച്ചിളക്കിയ ശേഷം വിത്തിട്ടാല്‍ മതി.വിത്തിട്ട്, നനച്ചിടണം. 1 മാസത്തെ പ്രായമുള്ള തക്കാളി തൈകള്‍ പിഴുത് നടണം.ചെടിച്ചട്ടികള്‍, ചാക്കുകള്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തക്കാളിതൈകള്‍ നടാം.  ഗ്രോബാഗുകളില്‍ ചകിരിച്ചോര്‍ നിറച്ചും തൈനടാം.

വലിയ തോതില്‍ തക്കാളി, തൈകള്‍ പറിച്ചു നടുന്നതിനു മുമ്പ് നിലം ശരിയാക്കിയിടണം.നിലത്തില്‍ കുമ്മായമിട്ട്, പുളിപ്പ് കുറയ്ക്കണം. തൈകള്‍ നടുന്നതിനുമുമ്പ് സ്യൂഡോമോണാസ് ലായനി കുഴിയില്‍ ഒഴിച്ചിടണം.തൈകള്‍ നട്ടാല്‍ 3-4 ദിവസം തണല്‍ നല്‍കണം.  ഇതിന് പച്ചിലത്തണ്ട് കുത്തിനിര്‍ത്തിയാല്‍ മതി.തൈകള്‍ നടുമ്പോള്‍ വരികള്‍ തമ്മിലും വരിയിലെ ചെടികള്‍ തമ്മിലും 60 സെ.മീറ്റര്‍ അകലം നല്‍കണം.തക്കാളി ചുവട്ടില്‍ കളനീക്കി മണ്ണിടണം.  ചാഞ്ഞു വീഴാതിരിക്കാന്‍ കമ്പ് നാട്ടി നിര്‍ത്തണം.നല്ല ഉണക്കചാണകം ട്രൈക്കോസെര്‍മം, ഇവചുവട്ടില്‍ ചേര്‍ക്കണം.സ്യൂഡോമോണാസ് ലായനിയില്‍ തക്കാളി തൈകള്‍ വേര് മുക്കിയിട്ട് നടണം.ആവശ്യത്തിന് നന, കപ്പലണ്ടിപ്പിണ്ണാക്ക് പച്ച വെള്ളത്തിലിട്ട് കുതിര്‍ത്തശേഷം ഒഴിച്ചിടണം.ഫിഷ് അമിനോ ആസിഡ് (പഴകിയ മീന്‍കഷണങ്ങള്‍, ശര്‍ക്കരയിലിളക്കി, മണ്‍പാത്രത്തില്‍ സൂക്ഷിച്ചത്) തളിക്കുക.  പഞ്ചഗവ്യം ഉണ്ടാക്കി ചുവട്ടില്‍ ഒഴിച്ചാല്‍ നല്ല വിളവ് കിട്ടും.

തക്കാളി ചെടികളെ ബാധിക്കുന്ന പ്രധാന രോഗങ്ങള് ബാക്ടീരിയ കൊണ്ടുണ്ടാകുന്ന വാട്ടം, ഇലപ്പുള്ളി രോഗം, പുഴുക്കള് എന്നിവയാണ്. ഇതിനെ പ്രതിരോധിക്കാന് വിത്ത് പാകുമ്പോഴും തൈകള് നടുമ്പോഴും കുമ്മായം വിതറുന്നത് നല്ലതാണ്.

നല്ല തക്കാളി വിത്തിനും തക്കാളി തൈകള്‍ക്കും കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ ബന്ധപ്പെടുക. ഇതിനു പുറമെ നല്ല തക്കാളി വിത്തിന് വിളിക്കാവുന്ന ചില നമ്പറുകള്‍ 0487-2370726, 9946105331

Sunday, July 3, 2016

വെണ്ട കൃഷിരീതിയും പരിചരണവും

അനീഷ്‌ കെ എസ്

കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് വെണ്ട. ടെറസ്സിലും , മണ്ണിലും നന്നായി വളരും. ടെറസ്സില്‍ ആണെങ്കില്‍ ഗ്രോ ബാഗില്‍ , ചാക്കില്‍ ഒക്കെ വളര്‍ത്താം. വെണ്ടക്കയിൽ ദഹനത്തിന് സഹായകരമായ നാരുകൾ ധാരാളം അടങ്ങിയിക്കുന്നു. കൂടാതെ ജീവകം എ, ജീവകം സി, ജീവകം കെ, കാൽ‌സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നീ ഘടങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു. വെണ്ടയ്ക്ക ഉപയോഗിച്ച് സ്വാദിഷ്ട്ടമായ മെഴുക്കുപുരട്ടി , തീയല്‍ , സാമ്പാര്‍ ഇവ തയാറാക്കാം. അര്‍ക്ക അനാമിക , സല്‍കീര്‍ത്തി, അരുണ, സുസ്ഥിര തുടങ്ങിയവ ചില മികച്ചയിനം വേണ്ടകള്‍ ആണ്. ശാഖകളില്ലാത്ത ഇനം ആണ് അര്‍ക്ക അനാമിക, കായ്കള്‍ പച്ചനിറത്തില്‍ ഉള്ളവയാണ്. ഇളം പച്ചനിറത്തിലുള്ള നീളം കൂടിയ കായ്കള്‍ ആണ് സല്‍കീര്‍ത്തിയുടെ പ്രത്യേകത. അരുണ ആകട്ടെ ഇളം ചുവപ്പുനിറത്തില്‍ നീളംകൂടിയ കായ്കള്‍ തരുന്നു. സുസ്ഥിര പേര് പോലെ തന്നെ ദീര്‍ഘകാലം നിലനില്‍ക്കുന്ന ഇനമാണ്.

വിത്തുകള്‍ പാകിയാണ് വേണ്ട തൈകള്‍ മുളപ്പിക്കുന്നത്. നടുന്നതിന് മുന്‍പ് വിത്തുകള്‍ അല്‍പ്പ സമയം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് നല്ലതാണ്. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ആണെങ്കില്‍ കൂടുതല്‍ നല്ലത്. വിത്തുകള്‍ വേഗം മുളക്കാനും രോഗപ്രതിരോധത്തിനും ഇത് നല്ലതാണ്. അടിവളമായി ചാണകപ്പൊടി ,എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് , ഉണങ്ങിയ കരിയില ഇവ ഇടാം. കമ്മ്യുണിസ്റ്റ് പച്ചയുടെ ഇലകള്‍ ഇടുന്നത് നിമാവിരയെ അകറ്റും. വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 സെന്റിമീറ്ററും ചെടികള്‍ തമ്മില്‍ 45 സെന്റിമീറ്ററും അകലം വരാന്‍ ശ്രദ്ധിക്കുക. ഗ്രോ ബാഗ്‌ / ചാക്കില്‍ എങ്കില്‍ ഒരു തൈ വീതം നടുക. വിത്തുകള്‍ 3-4 ദിവസം കൊണ്ട് മുളക്കും. ആരോഗ്യമുള്ള തൈകള്‍ നിര്‍ത്തുക. ആദ്യ 2 ആഴ്ച വളങ്ങള്‍ ഒന്നും വേണ്ട. ഇടയ്ക്കിടെ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) തളിച്ച് കൊടുക്കാം. ചെടികള്‍ക്ക് 3-4 ഇലകള്‍ വന്നാല്‍ ചാണകപ്പൊടി , മണ്ണിര കമ്പോസ്റ്റ് ഒക്കെ ഇട്ടു കൊടുക്കാം. ദ്രവ രൂപത്തിലുള്ള വളങ്ങള്‍ കൊടുക്കാം.

തണ്ട് തുരപ്പന്‍ ആണ് വെണ്ടയെ ആക്രമിക്കുന്ന പ്രധാന കീടം. വേപ്പിന്‍കുരു പൊടിച്ച് 24 മണിക്കൂര്‍ വെള്ളത്തിലിട്ട് ചീയിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്‍ന്ന് കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. വേപ്പിന്‍ കുരു ലഭ്യമല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഇതേ പോലെ വെള്ളത്തില്‍ ഇട്ടു ഉപയോഗിക്കാം. രണ്ടാഴ്ച്ച കൂടുമ്പോള്‍ ഈ പ്രയോഗം ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത് തടത്തില്‍ ഇടയ്ക്കിടെ വിതറുന്നതും തുരപ്പനെ ഒഴിവാക്കും.

ടെറസില്‍ വെണ്ട കൃഷി

വീട്ടില്‍ അടുക്കളതോട്ടത്തില്‍ മണ്ണിലായാലും ടെറസിലായാലും വെണ്ട കൃഷി നടത്താന്‍ കഴിയും. ടെറസില്‍ വെണ്ട കൃഷി നടത്തുമ്പോള്‍ ചാക്കിലോ ഗ്രോ ബാഗിലോവേണം കൃഷി നടത്താന്‍. 

അരുണ്‍ ജി


കേരളത്തിലെ കാലവസ്ഥയില് മികച്ച വിളവ് തരുന്ന ഒരു പച്ചക്കറിയാണ് വെണ്ട. വീട്ടില് അടുക്കളതോട്ടത്തില് മണ്ണിലായാലും ടെറസിലായാലും വെണ്ട കൃഷി നടത്താന് കഴിയും. ടെറസില് വെണ്ട കൃഷി നടത്തുമ്പോള് ചാക്കിലോ ഗ്രോ ബാഗിലോവേണം കൃഷി നടത്താന്. മികച്ച വിളവ് തരുന്ന വിത്തുകള് തന്നെ തിരഞ്ഞെടുക്കണം. വെണ്ടയില് ദഹനത്തിന് സഹായിക്കുന്ന നാരുകള് കൂടുതല് ഉണ്ട് ഒപ്പം ജൈവകങ്ങളും അടങ്ങിയിരിക്കുന്നു.

മികച്ചയിനം വെണ്ടകളാണ് അര്ക്ക അനാമിക, സല്കീര്ത്തി, അരുണ, സുസ്ഥിര എന്നിവ ശാഖകള് ഇല്ലാത്ത ഇനമാണ് അര്ക്ക അനാമിക. ഇതിന്റെ കായ്കള് പച്ചനിറത്തില് ഉള്ളവയാണ്. ഇളം പച്ചനിറത്തിലുള്ള നീളം കൂടിയ കായ്കള് ആണ് സല്കീര്ത്തിയുടെ പ്രത്യേകത. അരുണ ആകട്ടെ ഇളം ചുവപ്പുനിറത്തില് നീളംകൂടിയ കായ്കള് തരുന്നു. സുസ്ഥിര പേര് പോലെ തന്നെ ദീര്ഘകാലം നിലനില്ക്കുന്ന ഇനമാണ്.

വിത്തുകള് പാകിയാണ് വെണ്ട തൈകള് മുളപ്പിക്കുന്നത്. നടുന്നതിന് മുമ്പ് വിത്തുകള് വെള്ളത്തില് മുക്കി അല്പനേരം കുതിര്ക്കുന്നത് നല്ലതാണ്. വെണ്ട നടുമ്പോള് വരികള് തമ്മില് 60 സെന്റിമീറ്റിര് എങ്കിലും അകലം വേണം. തൈകള് തമ്മില് 50 സെന്റിമീറ്റര് എങ്കിലും അകലത്തില് നടുവാന് ശ്രദ്ധിക്കണം. ടെറസില് കൃഷി ചെയ്യുമ്പോള് ഗ്രോ ബാഗിലോ ചാക്കിലൊ ഒരു വിത്ത് വീതം നടുന്നതാണ് നല്ലത്.

വിത്ത് നടുമ്പോള് അടിവളമായി ചാണകപ്പൊടി ,എല്ലുപൊടി, വേപ്പിന് പിണ്ണാക്ക് , ഉണങ്ങിയ കരിയില ഇവ ഇടാം. വിത്തുകള് 3- 4 ദിവസം കൊണ്ട് മുളയ്ക്കും. ഒരു കുഴിയില് ഒന്നില് കൂടുതല് വിത്ത് പാകണം. മുളച്ച ശേഷം ആരോഗ്യമുള്ള വിത്ത് നിലനിര്ത്തിയാല് മതി. അദ്യത്തെ രണ്ടാഴ്ച വള പ്രയോഗങ്ങള് ഒഴിവാക്കാം. മുന്നില് കൂടുതല് ഇലകള് വന്നുകഴിഞ്ഞാല് ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ് എന്നിവ തൈകള്ക്ക് നല്കി തുടങ്ങാം. ദ്രവരൂപത്തിലുള്ള വളം നല്കുന്നതും നല്ലതാണ്.

തണ്ട് തുരപ്പനാണ് വെണ്ടയെ ആക്രമിക്കുന്ന പ്രധാനകീടം. വേപ്പിന്കുരു പൊടിച്ച് 24 മണിക്കൂര് എങ്കിലും വെള്ളത്തിലിട്ട് ലയിപ്പിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്ത്ത് ജൈവ കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. വേപ്പിന് കുരു ലഭ്യമല്ലെങ്കില് വേപ്പിന് പിണ്ണാക്ക് ഇതെപോലെ വെള്ളത്തില് ഇട്ട് ഉപയോഗിക്കാം. കൂടാതെ വേപ്പിന് പിണ്ണാക്ക് പൊടിച്ച് തടത്തില് ഇടുന്നതും തണ്ട് തുരപ്പനെ ഒഴിവാക്കാന് നല്ലതാണ്. 


Wednesday, January 27, 2016

ശാസ്ത്രീയ മുയല്‍ വളര്‍ത്തല്‍


പാലുത്പാദനം കൂട്ടാം




ഡോ. എം. ഗംഗാധരന്‍ നായര്‍

കന്നുകാലി വളര്‍ത്തല്‍ ലാഭകരമാക്കണമെങ്കില്‍ പാലുത്പാദനം കൂട്ടണം. ഇതിന് തീറ്റയില്‍ പോഷകാഹാരങ്ങള്‍ നല്‍കണം. ഇതിന്റെ കുറവുകൊണ്ട് പലരോഗങ്ങളും വരാം.
ഭക്ഷണപദാര്‍ഥങ്ങളില്‍നിന്നാണ് ഊര്‍ജം, പ്രോട്ടീന്‍, മിനറല്‍സ്, വിറ്റാമിനുകള്‍ എന്നിവ ലഭിക്കുന്നത്. ഇതില്‍ ജലാംശം ജൈവപദാര്‍ഥങ്ങള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. കന്നുകുട്ടികളുടെ ശരീരത്തില്‍ 30 ശതമാനവും പ്രായപൂര്‍ത്തിയായവയില്‍ 60 ശതമാനവും കറവപ്പശുക്കളില്‍ 40 ശതമാനവും ജലാംശം ഉണ്ടായിരിക്കണം. ശരീരത്തില്‍ നിന്ന് 10 ശതമാനം ജലാംശം നഷ്ടപ്പെട്ടാല്‍ ക്ഷീണവും വിറയലും ഉണ്ടാകും. ഇവ 10 ദിവസം ജീവിക്കില്ല.  പച്ചപ്പുല്ല്, സൈലേജ് എന്നിവയില്‍ നിന്ന് 75 ശതമാനം ജലാംശം ലഭിക്കും.
30 ലിറ്റര്‍ വെള്ളം ഒരു പശുവിന് ദിവസം ആവശ്യമാണ്. കൂടാതെ ഒരു ലിറ്റര്‍ പാലിന് മൂന്നുലിറ്റര്‍ വെള്ളം അധികം നല്‍കണം.
കാര്‍ബോഹൈഡ്രേറ്റ് അരി, ഗോതമ്പ്, തവിട്, മധുരക്കിഴങ്ങ്, പഴങ്ങള്‍, പാല്‍, വിത്തുകള്‍ എന്നിവയില്‍ കൂടി നല്‍കാം. ഊര്‍ജം നല്‍കുന്നതിന് കൊഴുപ്പ് ആവശ്യമാണ്. മീനെണ്ണ നല്‍കുന്നതിലൂടെ കൊഴുപ്പിന്റെ പ്രശ്‌നം പരിഹരിക്കാം.പേശികളുടെയും ആമാശയത്തിലെ ദഹനപ്രക്രിയയ്ക്കും സഹായകമാകുന്നതരത്തില്‍ പച്ചപ്പുല്ല് നല്‍കണം. ഇവയുടെ അഭാവത്തില്‍ ചെനപിടിക്കാന്‍ കാലതാമസം, മദിചക്രം ക്രമമല്ലാതെ വരിക, പ്രസവവിഷമം എന്നിവ ഉണ്ടാകും.

വിറ്റാമിനുകളുടെ കുറവുകൊണ്ട് രോമം പരുക്കനാവുക, തൊലിയില്‍ ശല്‍ക്കങ്ങള്‍ ഉണ്ടാവുക, തൂക്കം കുറയുക, ഉത്പാദനം കുറയുക എന്നിവ ഉണ്ടാകും.  പരിഹാരമായി കരള്‍, വെണ്ണ, മീനെണ്ണ എന്നിവ നല്‍കാം.
ശരീരത്തില്‍ മൂന്നു മുതല്‍ അഞ്ചുശതമാനം വരെ ധാതുക്കളാണ്. 80 ശതമാനം അസ്ഥിയിലും 20 ശതമാനം ശരീരകോശങ്ങളിലും. എല്ലിനും പല്ലിനും ഇവ ഉറപ്പ് നല്‍കുന്നു. ക്ഷീരോത്പാദനം, വളര്‍ച്ച, ചലനം ഇവയെ സഹായിക്കുന്നു. കറവപ്പശുക്കള്‍ക്കും ഗര്‍ഭിണികള്‍ക്കും കിടാരികള്‍ക്കും ഇവ ആവശ്യമാണ്. തീറ്റയില്‍ പയര്‍ചെടികള്‍ ഉള്‍പ്പെടുത്താം.  കാല്‍സ്യത്തിന്റെ കുറവുകൊണ്ട് വരുന്ന രോഗമാണ് ക്ഷീരസന്നി. അസ്ഥിമൃദുലത ഉണ്ടാകുന്നത് കാല്‍സ്യത്തിന്റെയും ഫോസ്ഫറസിന്റെയും കുറവുകൊണ്ടാണ്.
(ഫോണ്‍: 9947452708. Email: gangadharannair@yahoo.co.in.)

ഉള്ളി കൃഷി ചെയ്യാം



കേരളത്തിലെ സമതലങ്ങളിലും ഉള്ളി വിജയകരമായി കൃഷി ചെയ്യാമെന്ന് കൃഷിയിടപരീക്ഷണം തെളിയിച്ചു. എറണാകുളത്തുള്ള കൃഷിവിജ്ഞാന കേന്ദ്രമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. 'അഗ്രിഫൗണ്ട് ഡാര്‍ക്ക് റെഡ്' എന്ന സവാളയിനം മൂന്നുമാസം കൊണ്ട് വിളവെടുപ്പു പാകമായി. ഒരു ഉള്ളിക്ക് 80 മുതല്‍ 120 ഗ്രാം ഭാരമുണ്ടായിരുന്നു. കൊച്ചിയിലെ വെണ്ണലയില്‍ നടത്തിയ പരീക്ഷണ കൃഷിയില്‍ 5 സെന്റില്‍ നിന്ന് 250 കിലോ ഉള്ളി വിളഞ്ഞു. കേരളത്തിലെ അടുക്കളത്തോട്ടങ്ങളിലും ടെറസുകളിലുമൊക്കെ സവാളയ്ക്കും ഇനി സ്ഥാനം നല്കാമെന്നാണ് വിജ്ഞാനകേന്ദ്രം അറിയിക്കുന്നത്. അധിക വിവരങ്ങള്‍ക്ക് 0484-2277220 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

കാലാവസ്ഥയനുസരിച്ച് നവംബര്‍-ഡിസംബര്‍ മുതല്‍ മാര്‍ച്ച്-ഏപ്രില്‍ വരെയുള്ള സീസണാണ് സവാള കൃഷിക്ക് അനുയോജ്യം. മാത്രമല്ല തുറസായ സ്ഥലവും നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണും സവാളക്ക് അത്യാവശ്യമാണ്. കേരളത്തില്‍ പാലക്കാടും മലപ്പുറത്തും തൃശൂരിലും മറ്റും ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്ന ജില്ലകളാണ് സവാള കൃഷിക്ക് അനുയോജ്യമായി കണ്ടെത്തിയിട്ടുള്ളത്. തൈ മുളപ്പിച്ച് ആറാഴ്ചയാകുമ്പോള്‍ പ്രധാന സ്ഥലത്തേക്ക് പറിച്ചു നടുന്നതാണ് രീതി.
ജൈവ വളം ചേര്‍ത്ത് തയാറാക്കിയ മണ്ണില്‍ സ്യൂഡോമോണസ്, ട്രൈക്കോഡര്‍മ എന്നിവ ചേര്‍ക്കുന്നത് രോഗബാധകള്‍ ഒഴിവാക്കാന്‍ സഹായിക്കും. വാണിജ്യാവശ്യങ്ങള്‍ക്കായി ആവശ്യമെങ്കില്‍ രാസവളവും ചേര്‍ക്കാം. സവാള കൃഷി സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിവരികയാണെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി രഞ്ജന്‍ എസ് കരിപ്പായി പറഞ്ഞു. തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെ തിരുവില്ലാമല, ഇരിങ്ങാലക്കുട, മതിലകം, കൊടുങ്ങല്ലൂര്‍, ആമ്പല്ലൂര്‍, ചാലക്കുടി എന്നിവിടങ്ങളില്‍ നടത്തിയ സവാള കൃഷി വിളവെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്.

പൊതുവെ ഉള്ളി കൃഷി ചെയ്യാത്തവരാണ് കേരളീ യരെങ്കിലും ഉള്ളി കഴിക്കുന്നവരില്‍ മുന്‍ പന്തിക്കാര്‍തന്നെയാണ്. നിത്യാഹാര വസ്തുക്കളിലൊന്നായി ഉള്ളിയും മാറിയിട്ടുണ്ട്. വലിയ ഉള്ളി (സവാള)ക്കാണ് കൂടുതല്‍ പ്രാധാന്യം. ചെറിയ ഉള്ളിയും നിത്യപട്ടികയില്‍ ഉണ്ട്. ഇപ്പോള്‍ വടക്കേ ഇന്ത്യയെ ആശ്രയിച്ചാണ് നാം ഉള്ളി ഉപയോഗിക്കുന്നത്. കേരളത്തില്‍ ഈ കൃഷി വിജയിക്കുമെന്നാണ് പാലക്കാടും എറണാകുളത്തുമെല്ലാം നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

കേരളത്തില്‍ പൊതുവെ തണുപ്പ് കൂടുതലുള്ളതും കഠിനമഴക്കാലത്തിനുശേഷമുള്ള കാലാവസ്ഥാ സമയത്താണ് ഉള്ളിക്കൃഷിക്ക് യോജിച്ചത്. ആഗസ്ത്-സെപ്തംബറില്‍ വിളവിറക്കി ഒക്ടോബര്‍മുതല്‍ ഡിസംബര്‍-ജനുവരിവരെയുള്ള തണുപ്പ് കാലാവസ്ഥയാണ് ഉള്ളിക്ക് ഏറ്റവും അനുയോജ്യമായത്. ചെറിയ ഉള്ളിക്കും വലിയ ഉളിക്കും ഇത് ബാധകമാണ്. വലിയ ഉള്ളിക്കൃഷിവളക്കൂറുള്ള നീര്‍വാര്‍ച്ചാ സൗകര്യമുള്ള, സൂര്യപ്രകാശലഭ്യതയുള്ള ഇടമാണ് വേണ്ടത്്. ആദ്യം നേഴ്സറികളില്‍ വിത്തുപാകി തൈകള്‍ ഉണ്ടാക്കി പറിച്ചുനട്ടാണ് കൃഷിചെയ്യേണ്ടത്. നേഴ്സറിക്കായി മണ്ണ് കിളച്ച് പരുവപ്പെടുത്തി കാലിവളവും കുമ്മായവും ചേര്‍ത്തുവയ്ക്കണം. സെന്റിന് 100 കി.ഗ്രാം കാലിവളവും രണ്ടു കി.ഗ്രാം കുമ്മായവുമാവാം. 750 സെ. മീ. നീളം 100 സെ.മീ. വീതി 15 സെ. മീ. ഉയരവുമുള്ള ബെഡുകള്‍ എടുത്ത് അതില്‍ വരിവരിയായി ഉള്ളിവിത്ത് പാകാം.

ആര്‍ക്ക കല്യാണ്‍ എന്ന ഇനമാണ് കേരളത്തിനു പറ്റിയത്. പാകി 6-8 ആഴ്ചയ്ക്കുശേഷം തൈകള്‍ പറിച്ചുനടാം. പ്രധാന കൃഷിയിടം കിളച്ച് കാലിവളം ചേര്‍ത്തശേഷം 15 സെ. മീ. അകലത്തില്‍ വാരങ്ങള്‍ എടുത്ത് 10 സെ. മീ. അകലത്തില്‍ തൈകള്‍ നടാം. നട്ടശേഷം ഉടന്‍ നച്ചുകൊടുക്കേണ്ടതുണ്ട്. നടുമ്പോള്‍ അടിവളമായി രാസവളം ചേര്‍ക്കുന്നതില്‍ തെറ്റില്ല. 600 ഗ്രാം യൂറിയ, ഒരു കി.ഗ്രാം രാജ്ഫോസ്, 500 ഗ്രാം മ്യൂററ്റ് ഓഫ് പൊട്ടാഷ് എന്നിവ നടുന്നസമയം അടിവളമായി ചേര്‍ക്കുക. ആറ് ആഴ്ചയ്ക്കുശേഷം 600 ഗ്രാം യൂറിയ ചേര്‍ക്കാം. ബയോഗ്യാസ് സ്ലറി ഏറ്റവും അനുയോജ്യമാണ്. മൂപ്പെത്തുമ്പോള്‍ ഇലകള്‍ ഉണങ്ങിയിരിക്കും. ഈ സമയം മണ്ണ് ഉണങ്ങാതിരിക്കാന്‍ നയ്ക്കുന്നത് നല്ലതാണ് (140 ദിവസമാണ് മൂപ്പ്). പറിച്ചെടുത്ത ഉള്ളി ഉണങ്ങിയ ഇലയോടുകൂടിത്തന്നെ ഉണക്കാം. ജൈവരീതിയിലും കൃഷിചെയ്യാം. ചെറിയ ഉള്ളിചെറിയ ഉള്ളിക്കും കൃഷിമുറ ഇതുതന്നെ. നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന ചുവന്ന ഉള്ളിതന്നെ വിത്തായി ഉപയോഗിക്കാം. ഒരു സെ. 600 ഗ്രാം വിത്ത് മതിയാകും. ഒരു കി.ഗ്രാം വിത്ത് നട്ടാല്‍ 10 കി.ഗ്രാം ഉള്ളി ലഭിക്കും. അടിവളമായി കാലിവളം ഇട്ട് മണ്ണിളക്കി വാരങ്ങള്‍ (ഒരടിവീതി) എടുക്കുക. ഇതില്‍ 15 സെ. മീ. അകലത്തില്‍ വാരങ്ങളായി ഉള്ളി നടാം. നട്ട് 75 ദിവസം ആകുമ്പോള്‍ വിളവെടുക്കാം. ഈ രീതിയില്‍ നമുക്കും ഉള്ളിക്കൃഷി ആരംഭിക്കാവുന്നതാണ്.

കേരളീയരുടെ ഭക്ഷണത്തിന് പ്രധാന പങ്കുവഹിക്കുന്ന സവാളക്ക് അന്യ സംസ്ഥാനങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാല്‍ സവാള കേരളത്തില്‍ വിളയുന്നതോടെ കൂടിയ വില കൊടുത്ത് വാങ്ങേണ്ട ഗതികേട് വരില്ലെന്നാണ് വിലയിരുത്തല്‍.

Tuesday, January 26, 2016

വേനല്‍ക്കാല പച്ചക്കറിക്കൃഷിക്ക് വിത്തൊരുക്കാം




വേനല്‍ക്കാല പച്ചക്കറിക്കൃഷിക്ക് വിത്തൊരുക്കാം


വേനല്‍ക്കാല പച്ചക്കറിക്ക് കേരളം ഒരുങ്ങുകയാണ്. ഏറ്റവും കൂടുതല്‍ പ്രദേശത്ത്കൃഷിചെയ്യുന്ന പ്രധാന സീസണും ഇതാണ്. അതുകൊണ്ടുതന്നെ ആവശ്യമായ വിത്തും നടീല്‍ വസ്തുക്കളും ലഭിക്കാനുള്ള പരിമിതിയും ഉണ്ട്. ആവശ്യമായതിന്റെ 20–25% മാത്രമേ അംഗീകൃത ഏജന്‍സിവഴി ഉണ്ടാക്കുന്നുള്ളു. ബാക്കി കര്‍ഷകര്‍ പരസ്പര കൈമാറ്റത്തിലൂടെയും മുന്‍ വിളയുടെ സൂക്ഷിപ്പിലൂടെയുമാണ് കണ്ടെത്തുന്നത്.
'വിത്തുഗുണം പത്ത് ഗുണം'' എന്ന പഴമൊഴി അന്വര്‍ഥമാണ്. വിത്തില്‍ പിഴച്ചാല്‍ 30% വരെ നഷ്ടംവരും. ചിലവ പൂര്‍ണമായ പരാജയമായും മാറും. അതുകൊണ്ട് പിന്നില്‍ കൂടുതല്‍ ശ്രദ്ധവേണം. മഴതീരെയില്ലാത്ത മാര്‍ച്ച് – ഏപ്രില്‍ മാസം വിളവെടുത്ത കായ്കളിലെ വിത്താണ് അനുയോജ്യം. മഴക്കാലത്ത് ഈര്‍പ്പം കൂടിയാല്‍ മുള ശേഷികുറയും.

ഇനിപറയുന്ന കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കുക.

1. കലര്‍പ്പില്ലാത്ത വിത്താവണം: പലയിനങ്ങളും ഒരേസ്ഥലത്ത് കൃഷിചെയ്യുനോപള്‍ മറ്റിനങ്ങളുടെ കലര്‍പ്പുണ്ടാകം. ഇത് ശ്രദ്ധിക്കുക (ഉദാ: വെള്ളനിറത്തിലുള്ള പാവക്ക വേണമെന്നുണ്ടെങ്കില്‍ ഇതിനടുത്തുതന്നെ പച്ചനിറമുള്ള പാവല്‍കൃഷിചെയ്ത ഇടത്തെ വിത്താണെങ്കില്‍ ഇവ തമ്മില്‍ സങ്കരണം നടന്ന വ്യത്യസ്തമായ നിറമുള്ള കായയാവും ഉണ്ടാവുക. ഇതും ഒരു തരം കലര്‍പ്പാണ്).
2. നല്ല അങ്കുരണ ശേഷി ഉണ്ടാവണം.
3. രോഗകീടബാധ ഇല്ലാത്ത വിത്തായിരിക്കണം.
4. കായ്കള്‍ ശരിയായി മൂത്തുപഴുത്ത ശേഷമുള്ളവയില്‍ നിന്നു വേണം വിത്തെടുക്കാന്‍.
ഉദാ: തക്കാളി, മുളക്, വഴുതിന എന്നിവയുടെ കായ്കള്‍ മുഴുവനും നന്നായി പഴുത്തശേഷമേ വിളവെടുക്കാവൂ. പാവല്‍– പടവലം എന്നിവയുടെ മുക്കാല്‍ഭാഗം പഴുത്താല്‍ വിത്തിനായി എടുക്കാം.
വെള്ളരി– കുമ്പളം– മഞ്ഞള്‍ എന്നിവയുടെ കായ്കള്‍ പഴുത്ത് ഞെട്ട് വാടി ഉണങ്ങിയ ശേഷം വിത്തെടുക്കണം.
പയര്‍– വെണ്ട: ഉണങ്ങിയശേഷം വിത്തെടുക്കാം.
പീച്ചി – ചുരക്ക: കായ്കള്‍ ഉണങ്ങി കിലുങ്ങുമ്പോള്‍ വിത്തെതടുക്കാം.

സംസ്കരണത്തില്‍ ശ്രദ്ധിക്കുക
പാവല്‍– പടവലം– മഞ്ഞള്‍, വെള്ളരി എന്നിവയുടെ വിത്ത് ശേഖരിക്കുമ്പോള്‍ വിത്തുള്‍പ്പെടുന്ന മാംസള ഭാഗം ഒരു ദിവസം പുളിപ്പിച്ചശേഷം നന്നായി കഴുകി പിഴിഞ്ഞെടുത്ത് ഉണക്കിയശേഷം നടാം.
വെണ്ട– പയര്‍– വഴുതിന കായയോടെ സൂക്ഷിച്ച് അവശ്യസമയത്ത് പൊടിച്ച് വിത്തെടുക്കുന്ന രീതിയേക്കാള്‍ നല്ലത് വിത്ത് വേര്‍പെടുത്തി ഉണക്കി സൂക്ഷിക്കുന്നതാണ്.
വിത്ത് കടുത്ത വെയിലില്‍ ഇട്ട് പെട്ടെന്ന് ഉണക്കരുത്. തണലില്‍ ഉണക്കി സൂക്ഷിച്ചതാവണം.
ഉയര്‍ന്ന ഈര്‍പ്പം അങ്കുരണശേഷി കുറക്കും. 10–12% ജലാംശം എന്നാണ് കണക്ക്.
പഴയകാലത്ത് പാവല്‍, പടവലം, മത്തന്‍, കുമ്പളം വിത്തുകള്‍ പച്ചച്ചാണകത്തില്‍ പൊതിഞ്ഞ് സൂക്ഷിക്കാറുണ്ട്. ഇത് തുടരാം.

സ്യൂഡൊമോണസ് പ്രയോഗം
വളര്‍ച്ചയെ ത്വരിതപ്പെടുത്താനും രോഗം വരുത്തുന്ന ബാക്ടീരിയ, കുമിള്‍ എന്നിവ തടയാനും കഴിയുന്ന ഒരു സ്യൂഡൊമോണസ് എന്ന ജൈവസാന്നിധ്യ വസ്തു ലഭ്യമാണ്. നടുന്നതിനുമുമ്പെ 20 ഗ്രാം സ്യൂഡൊമോണസ് 1 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ 15 മിനിട്ട് നേരം വിത്ത് കുതിര്‍ത്തശേഷം നടുന്നത് ഫലപ്രദമാണ്. തൈകളാണെങ്കില്‍ രണ്ട് മൂന്ന് ഇലവന്ന ശേഷം മേല്‍പറഞ്ഞ ലായനി സ്പ്രേ ചെയ്യാം. ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. പറിച്ചുനടുന്ന തൈകള്‍ക്ക് 250 ഗ്രാം മുക്കാല്‍ ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനിയില്‍ 15 മിനിട്ട് വേരുകള്‍ മുക്കിയശേഷം നടാം.

വിത്തുകള്‍ നേരിട്ട് മണ്ണില്‍ നട്ട് മുളപ്പിച്ചെടുക്കുന്നതിനെക്കാള്‍ ഗുണം പോട് ട്രേയില്‍ വിത്ത് കിളുര്‍പ്പിച്ച് തൈകളാക്കി നടുന്നതാണ്. പ്രത്യേകിച്ചും മുളക്കാന്‍ കാലതാമസം വരുന്ന വെണ്ട, വഴുതിന, തക്കാളി, മുളക് തുടങ്ങിയ ഇനങ്ങള്‍. ചവടുകള്‍ പിടിച്ചുകിട്ടാനും, പ്രധാനകൃഷിയിടങ്ങളിലെ വളര്‍ച്ചാകാലയളവ് കുറകാനും ഇത് സഹായിക്കും.

മലപ്പട്ടം പ്രഭാകരന്‍

പച്ചക്കറി വിത്തുകള്‍ നടേണ്ട രീതി.



പച്ചക്കറി വിത്തുകള്‍ രണ്ട് രീതിയിലാണ് നടേണ്ടത് ചിലത് നേരിട്ട് മണ്ണില്‍ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷം മണ്ണില്‍ നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, കുമ്പളം.

നേരിട്ട് മണ്ണില്‍ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തില്‍ വിതറിയാല്‍ മതിയാവും. ചീരവിത്തുകള്‍ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലര്‍ത്തിയിട്ട് മണ്ണില്‍ വിതറിയാല്‍ മുളച്ചുവരുന്ന തൈകള്‍ തമ്മില്‍ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റര്‍ കനത്തില്‍ മണ്ണിട്ട് മൂടിയശേഷം നന്നായി 'സ്‌പ്രേ ചെയ്ത്' നനക്കണം. ഈ വിത്തുകളെള്ളാം അല്പസമയം കഴിഞ്ഞ് ഉറുമ്പുകള്‍ അടിച്ചുമാറ്റി കടത്തുന്നത് ശ്രദ്ധിച്ച് അവയെ തടയണം. ദിവസേന രാവിലെയും വൈകിട്ടും നനച്ചാല്‍ ഏതാനും ദിവസംകൊണ്ട് തൈകള്‍ മുളക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തില്‍ നടാം.
     
      വിത്തില്‍ വേരു വരുന്നത് കൂര്‍ത്തവശത്തിനുള്ളില്‍ നിന്നും ആണ് അതിനാല്‍ വിത്തുകള്‍ നടുമ്പോള്‍ അവയുടെ കൂര്‍ത്തവശം താഴേക്ക് ആക്കി നടണം,വെള്ളത്തില്‍ കുതിര്‍ത്ത വിത്താണെങ്കില്‍ പെട്ടന്ന് മുളകും,പാവല്‍, പടവലം, പീച്ചില്‍,വിത്തുകളുടെ കൂര്‍ത്ത വശം പെട്ടന്നു മാറി പോവാന്‍ സാധ്യതയുണ്ട്. കണ്ഫ്യൂഷന് ഉള്ളവര്‍ ഇവ നടുമ്പോള്‍ അവയുടെ വിത്ത് 2മത്തെ ചിത്രത്തില്‍ കൊടുത്തിരിക്കുന്ന പോലെ മണ്ണിനു കുറുകെ horizontal ആയി പാകുക.വിത്ത് 1cm ആഴത്തില്‍ അധികം കുഴിച്ചിടരുത്,മുളക്കുനത് വരെ ഇപ്പോഴും ഈര്‍പ്പം,വെള്ളം അധികമായാല്‍ വിത്ത് ചീഞ്ഞു പോവും

മുളപ്പിച്ച് നടേണ്ട വിത്തുകള്‍ ഓരോന്നും പ്രത്യേകമായി 12മണിക്കൂര്‍ സമയം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയില്‍ കോട്ടണ്‍തുണി നാലായി മടക്കിയതിനു മുകളില്‍ വിത്തുകള്‍ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളില്‍ ചെറിയ ഒരു കല്ല്‌വെച്ച്, തണലത്ത് വെക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളില്‍ വെച്ച് മുളപ്പിക്കണം. ദിവസേന രാവിലെ നനച്ചാല്‍ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകള്‍ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ നടാം. ഇതില്‍ പാവല്‍, പടവലം, താലോരി, മത്തന്‍ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകള്‍ ദിവസേന നനച്ചാലും, മുളക്കാന്‍ ഒരാഴ്ചയിലധികം ദിവസങ്ങള്‍ വേണ്ടി വരും. അവക്ക് വേഗത്തില്‍ മുള വരാന്‍ നനഞ്ഞ വിത്തിന്റെ മുളവരേണ്ട കൂര്‍ത്ത അറ്റത്ത് നഖംകൊണ്ട് തോടിന്റെ അഗ്രം അടര്‍ത്തിമാറ്റിയാല്‍ മതിയാവും. അങ്ങനെ ചെയ്താല്‍ എളുപ്പത്തില്‍ വേര് വരും.

ഇങ്ങനെ മുളപ്പിച്ച വേര് പിടിച്ച വിത്തുകള്‍ നനഞ്ഞ മണ്ണില്‍ നടണം. അധികം ആഴത്തില്‍ നട്ടാല്‍ അവ മണ്ണിനു മുകളില്‍ വളരാതെ നശിക്കാനിടയാവും. ചെടിച്ചട്ടിയിലും ചാക്കിലും ഓരോ വിത്ത് വീതവും തറയിലെ മണ്ണില്‍ നിശ്ചിത അകലത്തിലും വിത്തുകള്‍ നടാം. വിത്തിട്ടതിനുശേഷം ആ വിത്തിന്റെ കനത്തില്‍ മാത്രം മണ്ണ് വിത്തിനു മുകളില്‍ ഇട്ടാല്‍ മതി. രാവിലെയും വൈകുന്നേരവും നനക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ തൈകള്‍ പറിച്ചുമാറ്റി നടുമ്പോള്‍ മൂന്ന് ദിവസം അവ വെയിലേല്‍ക്കാതെ ശ്രദ്ധിച്ച് ജലസേചനം നടത്തണം.

ടെറസ്സ്‌കൃഷിയില്‍ രാവിലെയും വൈകിട്ടുമുള്ള ജലസേചനം അനിവാര്യമാണ്. രണ്ട് ദിവസം നനക്കുന്നത് നിര്‍ത്തിയാല്‍ എല്ല ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. . ചെടി നടുന്നത് ടെറസ്സിലാവുമ്പോള്‍ അവയെ എല്ലാദിവസവും പരിചരിക്കണം. ചുരുങ്ങിയത് രണ്ട് നേരമെങ്കിലും കര്‍ഷകന്‍ ടെറസ്സില്‍ കയറണം. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്ത് വന്ന്, വെള്ളമൊഴിച്ച്, വളംചേര്‍ത്ത്, കീടങ്ങളെ നശിപ്പിച്ച്, പാകമായ പച്ചക്കറികള്‍ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം ചെലവഴിക്കണം