ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Wednesday, December 7, 2011

പരിഷത്ത് വീണ്ടും എത്തുന്നു; ബയോഗ്യാസ് പ്ലാന്റുമായി


1. ഡോം ഉറപ്പിക്കുന്നു 2. പ്ലാന്റില്‍ ചാണകം നിറയ്ക്കുന്നു 3.പ്ലാന്റില്‍ മാലിന്യം നിക്ഷേപിക്കുന്നു 4.ബയോഗ്യാസ് അടുപ്പ്


ആലപ്പുഴ: ചെലവുകുറഞ്ഞ, പുകയില്ലാത്ത അടുപ്പ് ജനകീയമാക്കിയ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പാചകവാതക പ്ലാന്റിലൂടെ വീണ്ടും അടുക്കള വിപ്ലവത്തിന് തുടക്കം കുറിക്കുന്നു. അടുക്കളമാലിന്യങ്ങള്‍ പാചകവാതകമാക്കുന്ന ലളിതമായ പ്ലാന്റുമായാണ് ഇക്കുറിയെത്തുന്നത്. ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററില്‍ (ഐ.ആര്‍.ടി.സി) രൂപപ്പെടുത്തിയ എടുത്തുകൊണ്ടുപോകാവുന്ന ഈ പ്ലാന്റ് പരിഷത്ത് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിപ്പിച്ച് കാണിക്കുകയും തകരാര്‍ പരിഹരിച്ചു നല്‍കുകയും ചെയ്യും.

500
ലിറ്റര്‍ ഉയരമുള്ള പ്ലാന്റില്‍ മൂന്നു നാലുകിലോഗ്രാം മാലിന്യവും വെള്ളവും ഒഴിച്ചാല്‍ ദിവസവും ഒന്നരമണിക്കൂര്‍ വരെ ഗ്യാസ് ലഭിക്കും. പ്ലാന്റിന് 12,000 രൂപയാണ് വില. പ്ലാന്റിനൊപ്പം ബര്‍ണറുള്ള ബയോഗ്യാസ് അടുപ്പും നല്‍കും. പ്ലാന്റ് സ്ഥാപിച്ച് പ്രവര്‍ത്തിപ്പിച്ച് നല്‍കും. പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ ആവശ്യമായ 125 കി.ഗ്രാം ചാണകം (ഏകദേശം പത്തു കുട്ട) പ്ലാന്റ് വാങ്ങുന്നയാള്‍ നല്‍കണം. കൂടുതല്‍ ഈടു നില്‍ക്കുന്നതും അറ്റകുറ്റപ്പണി എളുപ്പവുമായ രീതിയിലാണ് ഇതിന്റെ നിര്‍മാണം. ഭാരം കുറവായതിനാല്‍ ആവശ്യാനുസരണം എടുത്തുമാറ്റാനും കഴിയും. വാട്ടര്‍ ജാക്കറ്റ് ഉള്ളതിനാല്‍ ഡൈജസ്റ്ററിലുള്ള മാലിന്യങ്ങള്‍ പുറത്തു കാണുകയില്ല.

അടുക്കളമാലിന്യത്തിനു പുറമെ കേടുവന്ന ധാന്യങ്ങള്‍, ധാന്യപ്പൊടികള്‍, തേങ്ങാവെള്ളം എന്നിവയും ഇടാം. പശു, ആട്, കോഴി, താറാവ്, പന്നി, എന്നീ വളര്‍ത്തുമൃഗങ്ങളുടെ കാഷ്ഠം ആവശ്യത്തിനു ലഭിക്കുന്നിടത്തും പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാം.

15,000
മുതല്‍ 20,000 രൂപ വരെ പോര്‍ട്ടബിള്‍ പ്ലാന്റുകള്‍ക്ക് പുറമെ വിലയുണ്ട്. ഇത്തരം പ്ലാന്റുകള്‍ വാങ്ങിയവര്‍ക്ക് തുടര്‍സേവനം ലഭ്യമാകാതിരിക്കുമ്പോഴാണ് പൂര്‍ണ ഗ്യാരന്റിയുള്ള പ്ലാന്റുമായി പരിഷത്ത് പ്രവര്‍ത്തകര്‍ എത്തുന്നത്. സമീപത്തുള്ള പരിഷത്ത് പ്രവര്‍ത്തകരുമായോ 0477-2261363, 9400203766 നമ്പരിലോ വിളിച്ചാല്‍ വിവരങ്ങള്‍ ലഭിക്കും.

കൗതുകക്കാഴ്ചയൊരുക്കി ആകാശവെള്ളരിയും നെയ്ക്കുമ്പളവും

വടകര: ആകാശ വെള്ളരി കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ എടച്ചേരിയിലെ തൊടുവയില്‍ പീതാംബരന്‍ മാഷിന്റെ വീട്ടിലേക്ക് വരിക. വീട്ടുമുറ്റത്ത് പന്തലിലൂടെ പടര്‍ന്നുകിടക്കുന്ന വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ തൂങ്ങിക്കിടക്കുകയാണ് ആകാശവെള്ളരികള്‍. തൊട്ടടുത്തായി നെയ്ക്കുമ്പള (വൈദ്യക്കുമ്പളം) ത്തിന്റെ കൂട്ടവും. നാട്ടില്‍ അത്ര പരിചിതമല്ലാത്ത ഈ രണ്ട് വിളകളും 10 വര്‍ഷത്തോളമായി മാഷിന്റെ വീട്ടിലുണ്ട്.

10
വര്‍ഷം മുമ്പ് വടകരയിലെ വഴിയോരക്കച്ചവടക്കാരില്‍ നിന്നുമാണ് പീതാംബരന്‍ മാഷിന് ആകാശവെള്ളരിയുടെ വിത്ത് കിട്ടിയത്. നട്ട് മൂന്നാംവര്‍ഷം മുതല്‍ കായ്ക്കാന്‍ തുടങ്ങി. 10 വര്‍ഷമായിട്ടും വിളവിന് കുറവില്ല. വള്ളിപടര്‍പ്പുകളും കരുത്തോടെ നില്ക്കുന്നു. 25 വര്‍ഷം വരെ ഇതേ വള്ളിയില്‍ കായ്ഫലമുണ്ടാകുമെന്ന് പറയുന്നു. വെള്ളരിയോടാണ് കാഴ്ചയ്ക്ക് സാമ്യമെങ്കിലും രുചിയില്‍ വ്യത്യാസമുണ്ട്. ഫാഷന്‍ ഫ്രൂട്ടിന്റെ രുചിയാണ് ഇതിന്. കറിവെക്കാനും ജ്യൂസടിക്കാനും ഉത്തമമാണെന്ന് പീതാംബരന്‍ പറഞ്ഞു. കായ്ക്കുന്നതിന് പ്രത്യേക സമയമില്ല. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ ആകാശവെള്ളരി അപൂര്‍വ കാഴ്ചയാണ്. പലരും കായകള്‍ കൊണ്ടുപോകാറുണ്ട്. ഇപ്പോള്‍ 11 കായകളുണ്ട്. എല്ലാം നല്ല വലിപ്പമുള്ളവ.

നെയ്ക്കുമ്പളവും വീട്ടുമുറ്റത്ത് പടര്‍ത്തിയിട്ട് പത്ത് വര്‍ഷത്തോളമായി. ഔഷധഗുണമുള്ളതിനാലാണ് വൈദ്യക്കുമ്പളമെന്നും വിളിക്കുന്നത്. കൂശ്മാണ്ഡ രസായനത്തിലെ പ്രധാന ചേരുവയായി ഈ കുമ്പളമാണ് ഉപയോഗിച്ചിരുന്നത്. പത്തനംതിട്ടയില്‍ നിന്നാണ് ഇതിന്റെ വിത്തു കൊണ്ടുവന്നത്. വള്ളി ഉണങ്ങിയിട്ടും കായകള്‍ നല്ല ആരോഗ്യത്തോടെ നിലനില്ക്കുന്നു. കറിവെക്കാനും ഉപയോഗിക്കും.

പഴവര്‍ഗച്ചെടികളുടെ വലിയ ശേഖരം തന്നെ ഇദ്ദേഹത്തിന്റെ വീട്ടിലുണ്ട്. പേര, ചാമ്പ, സീതപ്പഴം, മാങ്കോസ്റ്റിന്‍, സബര്‍ജില്‍, മുന്തിരി, ഏലം, ഗ്രാമ്പു, ജാതി തുടങ്ങിയവയും മാഷിന്റെ തൊടിയില്‍ ധാരാളമായുണ്ട്. ഓര്‍ക്കാട്ടേരി എം.യു.പി സ്‌കൂളില്‍ നിന്ന് വിരമിച്ച പീതാംബരന്‍ മാഷിന് ഇത്തരം വിളകള്‍ പരിപാലിക്കുന്നത് ജീവിതത്തിന്റെ ഭാഗം തന്നെ.

 

മുറ്റത്ത് അലങ്കാരമായി ഇളനീര്‍ തെങ്ങ്‌

കടപ്പാട് : പി.ടി. സിറാജുദ്ദീന്‍
ഇളനീരിനായി ദാഹിക്കുമ്പോള്‍ തെങ്ങില്‍ കയറാന്‍ ആളെ അന്വേഷിച്ച് നടന്നാല്‍ കുടിക്കാനുള്ള താത്പര്യം തന്നെ നഷ്ടപ്പെടും. ഇതിന് പരിഹാരമായി ഒരു ചെറുതെങ്ങ് മുറ്റത്ത് വളര്‍ത്തിയാല്‍ കുട്ടികള്‍ക്ക് പോലും അടര്‍ത്തിയെടുത്ത് ഉപയോഗിക്കാം.

വിവിധയിനം കുറിയ തെങ്ങുകള്‍ പല വീടുകളുടെ മുറ്റത്തും അലങ്കാരമായി കായ്ച്ചു നില്‍ക്കുന്നത് അനുഗ്രഹമാണ്. വേനല്‍ക്കാലത്തെ കൊടുംവെയിലില്‍ വീട്ടിലെത്തുന്ന അതിഥിക്ക് ഒരു ഇളനീരില്‍ കൂടിയ സല്‍ക്കാരം വേണ്ട. അത്രയ്ക്ക് ആനന്ദം അതിഥിക്കും ആതിഥേയനും ലഭിക്കും. കൃത്രിമമായതോ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തതോ അല്ല എന്നതും പോഷക സമ്പന്നമാണ് എന്നതുമാണ് ഇളനീരിന്റെ വലിയ ഗുണങ്ങള്‍. പുത്തനായി നല്‍കുന്നത് സ്‌നേഹം പതിന്‍മടങ്ങാക്കുന്നു.

സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നഴ്‌സറികളില്‍ മേന്മയേറിയ തൈകള്‍ ലഭിക്കും. നന്നായി ശ്രദ്ധിച്ചാല്‍ ഇത്തരം തെങ്ങുകള്‍ മൂന്നുവര്‍ഷം കൊണ്ട് കായ്ച്ച് തുടങ്ങും. കരുത്തുള്ള തൈകള്‍ വേണം നടുന്നത്. ഒരു മീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള കുഴിയെടുത്ത് 60 സെ.മീറ്റര്‍ ജൈവവളം നിക്ഷേപിച്ച ശേഷം 10 സെ.മീറ്റര്‍ മേല്‍മണ്ണ് മൂടി അതിലാണ് തൈ വെക്കേണ്ടത്. തണല്‍ ഇല്ലാത്ത സ്ഥലത്തായിരിക്കണം നടുന്നത്. മണ്ണിന്റെ പി.എച്ച്. ഏഴില്‍ ക്രമീകരിക്കാന്‍ ശ്രമിക്കണം. അടിവളമായി നല്‍കാന്‍ ചാണകപ്പൊടി, വെണ്ണീര്‍, കമ്പോസ്റ്റ് എന്നിവ ഉപയോഗിക്കാം. മുറ്റത്താവുമ്പോള്‍ ആവശ്യത്തിന് നനച്ച് കൊടുക്കാനും എളുപ്പമാവും.

വീട്ടിലെ ജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഒരിടമായി തെങ്ങിന്‍തടം മാറും. മാലിന്യങ്ങള്‍ നിക്ഷേപിച്ചശേഷം അതിനെ മറയ്ക്കാന്‍ മാത്രം അല്‍പ്പം മണ്ണിട്ടാല്‍ അവ ചീഞ്ഞളിഞ്ഞ് മണ്ണില്‍ ചേരും. അതിനാല്‍ പ്രത്യേകമായി വളം ചെയ്യേണ്ടിവരില്ല. ഉയരം കുറഞ്ഞ തെങ്ങായതിനാല്‍ രോഗ, കീട ബാധകള്‍ക്കെതിരെ എളുപ്പത്തില്‍ പ്രതിവിധികള്‍ ചെയ്യാനും സാധ്യമാകും.