ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Monday, April 30, 2012

പാവപ്പെട്ടവന്‍റെ പശു : ആടുവളര്‍ത്തല്‍

പാവപ്പെട്ടവന്‍റെ പശുവെന്ന് ഇന്ത്യയില്‍ ആട് അറിയപ്പെടുന്നു. വരണ്ട ഭൂപ്രദേശത്തിന് പറ്റിയ കൃഷിരീതിയാണിത്. പശു, എരുമ എന്നിവ വളര്‍ത്തുന്നതിന് അനുയോജ്യമല്ലാത്ത പ്രദേശങ്ങള്‍ ആട് വളര്‍ത്താന്‍ നല്ലതാണ്. വളരെ തുച്ഛമായ നിക്ഷേപംകൊണ്ട് ആടു വളര്‍ത്താന്‍, ലാഭകരമയിമായി മാറ്റാന്‍ ചെറുകിട കര്‍ഷകര്‍ക്ക് കഴിയും.


ആര്‍ക്കാണിത് തുടങ്ങാന്‍ കഴിയുക ?
  • ചെറുകിട, ന്യൂനപക്ഷ കൃഷിക്കാര്‍ക്ക്.
  • ഭൂമിയില്ലാത്ത തൊഴിലാളികള്‍ക്ക്.
  • പൊതുവായ മേച്ചില്‍ പുറങ്ങള്‍ ഉള്ളയിടത്ത്


തുടങ്ങേണ്ട കാരണം
  • കുറഞ്ഞ മൂലധനനിക്ഷേപം, പെട്ടെന്ന് ലാഭം തിരികെ.
  • ലളിതവും ചെറുതുമായ ഷെഡ് മതി.
  • സ്റ്റാളുകള്‍പോലെ ഭക്ഷണം നല്കുന്ന രീതിയും ലാഭകരം.
  • ആടുകളുടെ വര്‍ദ്ധന നിരക്ക് കൂടുതല്‍.
  • വര്‍ഷം മുഴുവനും ജോലി.
  • മാംസം കട്ടികുറഞ്ഞത്, കൊഴുപ്പ് കുറവ്, എല്ലാവരും ഇഷ്ടപ്പെടുന്നു.
  • എപ്പോള്‍ വേണമെങ്കിലും വിറ്റ് കാശാക്കാം.



ഏതിനമാണ് നിങ്ങള്‍ക്ക് നല്ലത്?
Jamunapari
  • താരതമ്യേന വലിയ മൃഗം ജമുനപരി
  • വളഞ്ഞ റോമന്‍ മൂക്ക്, നീണ്ട് പെന്‍ഡുലം പോലെ ചെവികള്‍, 12 ഇഞ്ച് നീളം, പ്രായപൂര്‍ത്തിയായ ആടുകള്‍ക്ക് ഉണ്ട്.
  • ആണാടിന് 65-85 കിലോ, പെണ്ണാടിന് 45-60 കിലോ ഭാരം ഉണ്ടാകും.
  • ഒരു പ്രസവത്തില്‍ ഒരാട്
  • ആറുമാസമുള്ള കിടാവിന് 15 കിലോ ഭാരം കാണും.
  • പ്രതിദിനം 2 -2.5 ലിറ്റര്‍ പാല്‍ ലഭിക്കും.
തലശ്ശേരി
  • ആടുകള്‍ വെള്ള, ബ്രൌണ്‍, കറുത്ത നിറങ്ങളില്‍ കാണപ്പെടുന്നു.
  • ഒറ്റപ്രസവത്തില്‍ 2-3 കുട്ടികള്‍
  • ആണാടിന് 40-45 കിലോ, പെണ്ണാടിന്, 30 കിലോ ഭാരം ഉണ്ടാകും.
ബൊയര്‍
  • മാംസത്തിനായി ലോകമെന്പാടും വളര്‍ത്തിവരുന്നു.
  • വളര്‍ച്ച നിരക്ക് അതിവേഗം.
  • ആണാടിന് 110-135 കിലോ, പെണ്ണാടിന്, 90-100 കിലോ ഭാരം കാണും.
  • 90 ദിവസം പ്രായമുള്ള കിടാവിന് 20-30 കിലോ തൂക്കമുണ്ടാകും.



വളര്‍ത്തുവാന്‍ ആടുകളെ തെരഞ്ഞെടുക്കുന്ന രീതി
പെണ്ണാട്
  • 2-3 കിടാക്കളുടെ വലിപ്പം വേണം.
  • 6-9 മാസത്തില്‍ പ്രായപൂര്‍ത്തിയാകണം.
ആണാടുകള്‍
  • വീതിയേറിയ നെഞ്ച്, ഉയരമുള്ള, നീണ്ട ശരീരം
  • 9-12 മാസത്തില്‍ പ്രായപൂര്‍ത്തിയെത്തുന്നു.
  • 6 മാസത്തില്‍ നല്ല തൂക്കമുള്ള കിടാക്കളെ തെരഞ്ഞെടുക്കുക.
  • 2-3 കിടാക്കളുള്ള തള്ളയില്‍ നിന്നും തെരഞ്ഞെടുക്കണം.



ആഹാരക്രമീകരണം
  • കട്ടിയുള്ള ആഹാരവും, മേയാനുള്ള സൗകര്യവും വളര്‍ച്ച ധൃതിയിലാക്കും.
  • പച്ചയായ പ്രോട്ടീനുള്ള ഭക്ഷണവകകള്‍, അക്കാഷിയ, ലൂസേണ്‍, കസാവ ഇവയെല്ലാം ഭക്ഷണയോഗ്യമായ നൈട്രജന്‍ ഉറവിടങ്ങളാണ്.
  • അഗത്തി, സുബാബുകള്‍, ഗ്ലറിസിഡിയ മരങ്ങള്‍ കൃഷിസ്ഥലത്തിനരികെ വളര്‍ത്തിയാല്‍ ഭക്ഷണമായും നല്‍കും.
  • പുല്ല്, മരങ്ങള്‍ എന്നിവ ഒരു ഏക്കറില്‍ നട്ടുവളര്‍ത്തുന്നത് 15-30 ആടുകള്‍ക്ക് സുഭിക്ഷമായ ആഹാരം നല്‍കും.
  • കട്ടിയുള്ള ആഹാരം ഇപ്രകാരം നല്‍കാം.
 ചേരുവ കുട്ടികള്‍ക്ക് വലുതിന് പാല്‍ നല്കുന്നവയ്ക്ക് ഗര്‍ഭിണികള്‍ക്ക്
ചോളം 37 15 52 35
പയറുവര്‍ഗ്ഗങ്ങള്‍ 15 37 --- ---
പിണ്ണാക്ക് 25 10 8 20
ഗോതന്പ് തവിട് 20 35 37 42
ധാതുമിശ്രിതം 2.5 2 2 2
ഉപ്പ് 0.5 1 1 1
ആകെ 100 100 100 100





  • ആദ്യം 10 ആഴ്ചകളില്‍ കിടാങ്ങള്‍ക്ക് 50-100 ഗ്രാം കട്ടിയാഹാരം നല്‍കണം.
  • വളരുന്നവയ്ക്ക്, 3-10 മാസങ്ങളില്‍ 100-150 ഗ്രാം കട്ടിയാഹാരം നല്കണം.
  • ഗര്‍ഭിണിയായ ആടിന് ദിവസവും 200 ഗ്രാം നല്കണം.
  • 1 കി. ഗാം പാല്‍ തരുന്ന മൃഗങ്ങള്‍ക്ക് ദിവസേന 300 ഗ്രാം കട്ടിയാഹാരം നല്കണം.
  • ചെന്പ് അടങ്ങിയ (950-1250 PPM) ധാതുക്കളുടെ ബ്ലോക്കുകള്‍ ആടിന്‍റെ സ്റ്റാളുകളില്‍ നല്‍കണം.



ആടുവളര്‍ത്തല്‍ ക്രമീകരണം
ആദായകരമായ ആടുവളര്‍ത്തലിന്, 2 വര്‍ഷത്തില്‍ 3 പ്രസവം വേണം.
  • പ്രജനനത്തിനും വളര്‍ത്തുന്നതിനും, വേഗം വളരുന്ന, നല്ല വലിപ്പമുള്ള ആടുകളെ തിരഞ്ഞെടുക്കണം.
  • പ്രജനനത്തിന് 1 വയസുള്ള പെണ്ണാടിനെ ഉപയോഗിക്കണം.
  • ആദ്യപ്രജനനം നടന്ന് 3 മാസത്തിനുശേഷം അടുത്തതിന് തുടക്കമിട്ടാലേ 2 വര്‍ഷത്തില്‍ 3 പ്രജനനം നടക്കുകയുള്ളു.
  • 18-21 ദിവസത്തില്‍, ആടുകളില്‍ പ്രത്യുത്പാദനത്തിനുള്ള ശാരീരികമാറ്റങ്ങള്‍ കണ്ടു തുടങ്ങും ഇത് 24-72 മണിക്കൂറുകള്‍ നീണ്ടുനില്ക്കും.
  • ഇങ്ങനെ ശരീര താപനില വ്യത്യാസം വരുന്ന പെണ്ണാടുകള്‍, വല്ലാത്ത ശബ്ദം പുറപ്പെടുവിക്കും വേദനയിലെന്നവണ്ണം കരയും തുടര്‍ച്ചയായി വാലാട്ടുന്നത് മറ്റൊരു ലക്ഷണമാണ്. ഈ സമയം ജനനേന്ദ്രിയം ചുവന്ന് തടിച്ചുകാണും. വാലിനു ചുറ്റുമുള്ള ഭാഗം ഈര്‍പ്പമായിരിക്കും, സ്രവങ്ങളാല്‍ നിറഞ്ഞിരിക്കും.
  • ആഹാരത്തോട് വെറുപ്പ് കാട്ടും. ധാരാളം മൂത്രം പോകും. ഈ അവസ്ഥയിലുള്ള പെണ്ണാട് ആണാട് എന്നവണ്ണം മറ്റൊന്നിനുമേല്‍ പിടിച്ചുകയറാന്‍ ശ്രമിക്കും അല്ലെങ്കില്‍ തന്‍റെ മേല്‍ കയറാന്‍ അനുവദിക്കും.
  • ഈ ലക്ഷണങ്ങള്‍ തുടങ്ങി 12-18 മണിക്കൂറിനുള്ളില്‍ ആടിനെ പ്രജനനത്തിന് തയ്യാറാക്കാം.
  • ചില പെണ്ണാടുകളില്‍ ഈ ലക്ഷണങ്ങള്‍ 2-3 ദിവസം ഉണ്ടാവും. ഇവയെ അടുത്ത ദിവസം തയ്യാറാക്കാം.
  • പ്രസവകാലം 145-150 ദിവസമാണ്. ഒരാഴ്ച അങ്ങോട്ടോ ഇങ്ങോട്ടോ വ്യത്യാസം ഉണ്ടാകും. എന്തായാലും കരുതിയിരിക്കുക.



വിരശല്യം അകറ്റല്‍
  • പ്രത്യുല്പാദനത്തിന് ആടിനെ തയ്യാറാക്കുന്നതിന് മുമ്പ് വിരബാധ അകറ്റേണ്ടതാണ്. വിരശല്യമുള്ള ആടുകള്‍ മെലിഞ്ഞ്, നിര്‍ജീവമായി കാണപ്പെടും.
  • കിടാക്കള്‍ക്ക് ഒരുമാസം പ്രായമുള്ളപ്പോള്‍ വിരമരുന്ന് നല്കണം. വിരകളുടെ ജീവിതം ചക്രം മൂന്നാഴ്ചയാണ്, അതിനാല്‍ 2 മാസം കഴിഞ്ഞ് വീണ്ടും വിരമരുന്ന് നല്‍കണം.
  • ഗര്‍ഭിണി ആടുകള്‍ക്ക്, പ്രസവത്തിന് 2-3 ആഴ്ചകള്‍ക്ക് മുമ്പ് വിരമരുന്ന് നല്‍കണം.
  • ഗര്‍ഭാവസ്ഥയുടെ ആദ്യത്രൈമാസത്തില്‍ (2 മാസം വരെ) വിരമരുന്ന് നല്‍കരുത്, ഗര്‍ഭം അലസാന്‍ സാധ്യതയുണ്ട്.



കുത്തിവെയ്പുകള്‍
  • 8 ആഴ്ച പ്രായമുള്ളപ്പോള്‍, കിടാക്കള്‍ക്ക്, എന്ററോടോക്സീമിയ, ടെറ്റനസ് കുത്തിവയ്പുകള്‍ നല്‍കണം. ഇതേ മരുന്ന് 12 ആഴ്ചയുള്ളപ്പോഴും നല്‍കണം.
  • പ്രജനനകാലത്തിന് 4-6- ആഴ്തകള്‍ക്ക്മുന്പ് പെണ്ണാടിന് എന്ററോടോക്സീമിയ, ടെറ്റനസ്
  • കുത്തിവയ്പുകള്‍ നല്‍കണം, പ്രസവത്തിന് 4-6 ആഴ്ചകള്ക്കു മുമ്പ്.
  • ആണാടുകള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ഇതേ കുത്തിവയ്പ് നല്‍കണം.



ആടുകളുടെ വാസസ്ഥലം
1. ആഴത്തിലുള്ള കിടക്കരീതി
  • നല്ല കാറ്റോട്ടമുള്ള ചെറിയൊരു ഷെഡ് മതിയാകും ചെറിയ കൂട്ടത്തിന്.
  • കിടക്ക 6 സെ.മീ. ഉയരമെങ്കിലും വേണം. കിടക്ക തയാറാക്കാന്‍, അറക്കപൊടി, വയ്ക്കോല്‍,
  • കപ്പലണ്ടിത്തോട് എന്നിവ ആകാം.
  • കിടക്ക തയാറാക്കുന്ന വസ്തുക്കള്‍ ഇടയ്ക്കിടെ ഇളക്കിയിടണ്. ഇല്ലെങ്കില്‍ ദുര്‍ഗന്ധം ഉണ്ടാകും.
  • 2 ആഴ്ചയിലൊരിക്കല്‍ ഈ വസ്തുക്കള്‍ മാറ്റണം.
  • ഒരാടിന് 15 ചതുരശ്രഅടി സ്ഥലം വേണം.
  • പുറമേ നിന്നുള്ള പരാന്നഭോജികള്‍ വരാതെ നോക്കണം.
  • പ്രായപൂര്‍ത്തിയായ ആട് വര്‍ഷത്തില്‍ ഒരു ടണ്ണോളം വളം ഉല്പാദിപ്പിക്കും.
2. ഉയര്‍ന്ന പ്ലാറ്റ്ഫോം രീതി.
  • തറനിരപ്പില്‍ നിന്ന് 3-4 അടി ഉയരത്തില്‍ തടികൊണ്ടോ വല അടിച്ചതോ ആയ കൂട് ആകാം.
  • ഈ രീതിയില്‍ പുറത്തുനിന്നുള്ള പരാന്നഭോജികള്‍ കൂടില്‍ കടക്കാന്‍ സാധ്യത കുറവാണ്.
    


                  



വളര്‍ത്തുന്ന രീതികള്‍
1. സെമി ഇന്‍റന്‍സീവ് സിസ്റ്റം
  • മേച്ചില്‍പ്പുറം കുറവുള്ള ഇടങ്ങളില്‍ ആടുകള്‍ക്ക് പുല്ല്, മറ്റ് ഖര ആഹാരം നല്‍കാം.
2. ഇന്‍റന്‍സീവ് സിസ്റ്റ
  • കൂട്ടിനുള്ളില്‍ തന്നെ പുല്ല്, ഖര ആഹാരം എന്നിവ നല്‍കാം.
  • മേയാന്‍ സാധിക്കില്ല.
  • കൂട്, ഉയര്‍ന്ന പ്ലാറ്റ്ഫോം രീതിയിലോ, വയ്ക്കോല്‍ കിടക്കയുള്ള രീതിയോ ആകാം.
  • ഈ രീതിയില്‍ പുറത്തുനിന്നുള്ള പരാന്നഭോജികള്‍ കൂടില്‍ കടക്കാന്‍ സാധ്യത കുറവാണ്.



ആടിന് ഇന്‍ഷ്വറന്‍സ്
  • നാലുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ ആടുകളെ ഇന്‍ഷ്വറന്‍സ് ചെയ്യാം, ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴി.
  • അപകടം, രോഗം എന്നിവയാല്‍ ആടുകള്‍ മരിച്ചാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാം..

വ്യാപാരരീതിയില്‍ ആടുവളര്‍ത്താനുള്ള മാതൃകാപദ്ധതി


നാടവിര ബാധ: ആടുവളര്‍ത്തല്‍
ആടുകളുടെ ഉല്‍പാദനക്ഷമതയെതന്നെ സാരമായി ബാധിക്കുന്ന നാടവിരബാധ മലബാര്‍ മേഖലയിലാണ് വ്യാപകമായിട്ടുള്ളത്. വെളുത്ത നിറത്തില്‍ അരമീറ്ററോളം നീളം വരുന്ന മൊണിസീയ വിഭാഗത്തില്‍പെട്ട നാടവിരകളാണ് ആടുകള്‍ക്ക് പ്രധാന വില്ലനായിത്തീര്‍ന്നിരിക്കുന്നത്. ആറുമാസത്തില്‍ താഴെയുള്ള ആടുകളിലാണ് ഈ രോഗം പ്രധാനമായും കണ്ടുവരുന്നത്. വിശപ്പില്ലായ്മ, ദഹനക്കുറവ്, വയറിളക്കം, വളര്‍ച്ചക്കുറവ് എന്നിവയാണ് രോഗബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ശരീരത്തില്‍ പ്രവേശിക്കുന്ന വിരകള്‍ ചെറുകുടലില്‍ തടസ്സം സൃഷ്ടിക്കുന്നതിനാല്‍ മരണത്തിനുവരെ ഈ രോഗം ഇടയാക്കുന്നു.
കാഷ്ഠപരിശോധന വഴി ഈ രോഗം കണ്ടെത്താം. നിക്ളോസാമൈഡ്, പ്രാസിക്വാന്‍റല്‍ തുടങ്ങിയ മരുന്നുകള്‍ ഈ വിരകള്‍ക്കെതിരെ ഉപയോഗിക്കാമെങ്കിലും ഡോക്ടറുടെ നിര്‍ദേശം തേടാത്തത് അപകട സാധ്യത വര്‍ധിപ്പിക്കും. പോഷകമൂല്യമുള്ള തീറ്റകള്‍ നല്‍കുകയും നാടവിരയുടെ ലാര്‍വകളുള്ള സസ്യങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്താല്‍ രോഗത്തെ പ്രതിരോധിക്കാം.

book_titleആടുവളര്‍ത്തല്‍ 100 ചോദ്യങ്ങളും ഉത്തരങ്ങളും 
ഡോ.പി.വി.മോഹനന്‍
ഡി.സി. ബുക്ക്‌സ്‌

ആടുവളര്‍ത്തലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചോദ്യാത്തരങ്ങളുടെ രൂപത്തില്‍ വിവരിക്കുന്ന പുസ്തകം. ആടുവളര്‍ത്തല്‍ ഒരു തൊഴിലായി സ്വീകരിച്ചിരിക്കുന്നവര്‍ക്കും പുതുതായി ഈ മേഖലയിലേക്ക്‌ കടന്നുവരുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തിലാണ്‌ ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്‌. ആടുവളര്‍ത്തല്‍ സംബന്ധിച്ച ഒട്ടനവധി തെറ്റിദ്ധാരണകള്‍ക്കും ഈ പുസ്തകം ഒരു പരിഹാരമാകുന്നു.

ആടുവളര്‍ത്തല്‍ -ബോവര്‍, മലബാറി book_title
ഡോ.പി.വി.മോഹനന്‍
ഡി.സി. ബുക്ക്‌സ്‌

കേരളത്തിലെ കാര്‍ഷിക സമ്പദ്‌ഘടനയില്‍ മൃഗസംരക്ഷണമേഖലയുടെ പങ്ക്‌ വളരെ വലുതാണ്‌. ഈ മേഖലയില്‍ വളരെ ആദായകരമായി മുമ്പോട്ടു കൊണ്ടുപോകാവുന്ന സംരംഭമാണ്‌ ആടുവളര്‍ത്തല്‍. ആടുവളര്‍ത്തലുമായി ബന്ധപ്പെട്ട ഏറ്റവും ആധികാരികവും സമഗ്രവുമായ പുസ്‌തകമാണിത്‌. ബോവര്‍, മലബാറി എന്നീ ആടുകളെയും അവയെ വളര്‍ത്തുന്ന രീതികളെയും കുറിച്ച്‌ വിശദമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തില്‍ വിവിധ ആടുജനുസ്സുകള്‍, കൂടുനിര്‍മ്മാണം, പ്രത്യുത്‌പാദനം, പാലുല്‌പാദനം. വിവിധയിനം തീറ്റപ്പുല്ലുകള്‍, ആടുകളിലെ രോഗങ്ങള്‍, അവയ്‌ക്കുളള പ്രതിവിധികള്‍, ആടുഫാമുകള്‍ ആദായകരമായി നടത്താനുളള നിര്‍ദ്ദേശങ്ങള്‍ തുടങ്ങി കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട ഒട്ടുമിക്ക വിവരങ്ങളും അടങ്ങിയിരിക്കുന്നു. കൃഷിക്കാര്‍ക്കും പാരാവെറ്ററിനേറിയന്‍സിനും വെറ്ററിനറി ഡോക്‌ടര്‍മാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്‌തകം.

അടുക്കളത്തോട്ടം

അടുക്കളത്തോട്ടം

നിത്യജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പച്ചക്കറികള്‍ക്ക് പ്രത്യേകിച്ച് സസ്യഭുക്കുകള്‍ക്ക്. ആഹാരത്തിന്‍റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കാനും ആസ്വാദ്യതയ്ക്കും ഒരേയൊരു സ്രോതസാണ് പച്ചക്കറികള്‍ സമീകൃത ഭക്ഷണമായി, പ്രതിദിനം, പ്രായപൂര്‍ത്തിയായ ഒരാള്‍ 85 ഗ്രാം പഴങ്ങള്‍ 300 ഗ്രാം പച്ചക്കറികള്‍ കഴിക്കണമെന്നാണ് പോഷകമൂല്യ വിദഗ്ധരുടെ നിര്‍ദ്ദേശം എന്നാല്‍ നമ്മുടെ രാജ്യത്തെ പച്ചക്കറി ഉല്‍പാദനത്തിന്‍റെ തോത് വച്ച് പ്രതിശീര്‍ഷം 120ഗ്രാം പച്ചക്കറി മാത്രമേ ആഹരിക്കാന്‍ കഴിയുന്നുള്ളൂ.
അടുക്കളത്തോട്ടം
ഈ വിഷയം പരിഗണിച്ച്, നമ്മുടെ ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികള്‍, ലഭ്യമായ ശുദ്ധജലം, അടുക്കള, കുളിമുറിയില്‍ നിന്നുള്ള പാഴ്ജലം എന്നിവ ഉപയോഗിച്ച് നമ്മുടെ അടുക്കളത്തോട്ടത്തില്‍ ഉണ്ടാക്കിയെടുക്കാം. ഉപയോഗിക്കാത്ത ജലം കെട്ടിക്കിടക്കുന്നത് തടയാനും, വീടിനു പിന്നിലുള്ള ചെറിയ കൃഷിയിടത്തില്‍ നിന്ന് നമുക്കാവശ്യമായ പച്ചക്കറികള്‍ ലഭ്യമാക്കുവാനും, പരിസര മലിനീകരണം ഒഴിവാക്കാനും, കീടങ്ങളെ നിയന്ത്രിക്കാനും, രാസവളം പ്രയോഗിക്കാതെ നല്ല പച്ചക്കറി ലഭിക്കാനും കഴിയുന്നു. ഈ സുരക്ഷാ മാര്‍ഗ്ഗത്തിലൂടെ, രാസവള പ്രയോഗത്തിലൂടെ പച്ചക്കറികളിലുണ്ടാവുന്ന വിഷാംശം തടയാനും കഴിയും.
അടുക്കളത്തോട്ടത്തിനുള്ള ഇടം തെരഞ്ഞെടുക്കല്
അടുക്കളത്തോട്ടത്തിന് ഇടം കണ്ടെത്തലിന് പരിമിതികളുണ്ട്. അവസാന ഇടം അടുക്കളയുടെ ഭാഗം തന്നെ. അനുയോജ്യമായ ഇടവും തന്നെ. വീട്ടിലുള്ളവരുടെ ശ്രദ്ധ ഇവിടെ ലഭിക്കും. വിശ്രമ സമയത്ത് പരിചരിക്കാന്‍ കഴിയും. അടുക്കളയില്‍ നിന്നും കുളിമുറിയില്‍ നിന്നുമുള്ള പാഴ്ജലം തടങ്ങളിലെത്തുകയും ചെയ്യും. സ്ഥലത്തിന്‍റെ ലഭ്യതയ്ക്കനുസരിച്ച് തോട്ടം ചെറുതോ വലുതോ ആകാം; വീട്ടിലെ അംഗങ്ങളുടെ എണ്ണം തോട്ടത്തിന്‍റെ വലിപ്പത്തെ ബാധിക്കും. ആകൃതിയെക്കുറിച്ച് പ്രത്യേക നിഷ്‌കര്‍ഷ ഇല്ലെങ്കിലും, കഴിയുന്നതും ചതുരത്തെക്കാള്‍ ദീര്‍ഘചതുരാകൃതിയാണ് നല്ലത്. 4-5 അംഗങ്ങളുള്ള വീട്ടില്‍ ആവശ്യമായ പച്ചക്കറി ലഭിക്കാന്‍ തുടര്‍ കൃഷിയും ഇടവിളകളും ചേര്‍ന്ന്, 5 സെന്‍റ് സ്ഥലം മതി.
ഭൂമി തയാറാക്കല്
30-40 സെ.മീ. താഴ്ച്ചയില്‍ മണ്ണ് ഇളക്കിയിടുക. കല്ല്, കുറ്റിച്ചെടികള്‍, കളകള്‍ എന്നിവ പറിച്ചുമാറ്റുക. കള മുറ്റത്തുള്ള വളം, മണ്ണിര ഉപയോഗിച്ചുള്ള കൂട്ടുവളം (കമ്പോസ്റ്റ്) എന്നിവ മണ്ണില്‍ ചേര്‍ക്കുക. ആവശ്യമനുസരിച്ച് 45-60 സെ.മീ. ഇടവിട്ട് തടമെടുക്കുക. കുഴികള്‍ക്കുപകരം തടമാണ് നല്ലത്.
വിതയ്ക്കല്‍, നടീല്
Ø നേരിട്ട് നടാവുന്ന വിളകളാണ് വെണ്ട, അമരയ്ക്ക, പയര്‍. ഇവ 30 സെ.മീ. ഇടവിട്ട് തടത്തിന്‍റെ ഒരുവശത്ത് നടാം. അമരപ്പയര്‍ (ചെടി മുഴുവനായി പറിച്ചെടുക്കണം) 20 ഭാഗം മണ്ണില്‍ ഒരു ഭാഗം വിത്ത് വിതറി നടാം. ചെറിയ ഉള്ളി, പുതിന, മല്ലി എന്നിവ തടത്തിലെ ബണ്ടുകളില്‍ നടാം.
Ø മാറ്റി നടാനുള്ള വിളകളായി തക്കാളി, വഴുതനങ്ങ, മുളക് എന്നിവ ചെറിയ തടങ്ങളിലോ, ചെടിച്ചട്ടിയിലോ ഒരു മാസം മുമ്പുതന്നെ നടാം. വിതച്ചതിനുശേഷം, മേല്‍മണ്ണുകൊണ്ട് മൂടി, 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് വിതറുന്നത്, ഉറുമ്പുശല്യം ഒഴിവാക്കും. വിതച്ച് 30 ദിവസം കഴിഞ്ഞ് (തക്കാളിക്ക്) 40-45 ദിവസം കഴിഞ്ഞ് വഴുതന, മുളക്, സവാള എന്നിവ ചെറുതടങ്ങളില്‍ നിന്ന് മാറ്റി അരികില്‍ നടാം. തക്കാളി, വഴുതന, മുളക് 30-45 സെ.മീ. അകലത്തിലും, സവാളക്ക് 10 സെ.മീ. അകലത്തില്‍ വരമ്പിന്‍റെ ഇരുവശത്തും നടാം. നട്ട ഉടന്‍ തന്നെ നന്നായി നനക്കണം. തുടര്‍ന്ന് മൂന്നാം ദിവസവും ആദ്യഘട്ടത്തില്‍ തൈകള്‍ രണ്ട് ദിവസത്തിലൊരിക്കല്‍ നനയ്ക്കണം. പിന്നീട് നാല് ദിവസത്തിലൊരിക്കല്‍ നനയ്ക്കണം.
Ø വര്‍ഷം മുഴുവനും തുടര്‍ന്ന് പച്ചക്കറി, പരമാവധി അളവില്‍ അടുക്കളയിലെത്തിക്കുകയാണ് അടുക്കളത്തോട്ടത്തിന്‍റെ ഉദ്ദേശം ചില കാര്യങ്ങള്‍ മുറപോലെ ചെയ്താല്‍ ഇത് മുടങ്ങാതെ ലഭിക്കുന്നതാണ്.
Ø ആണ്ടോടാണ്ട് നില്‍ക്കുന്ന ചെടികള്‍ തോട്ടത്തിന്‍റെ ഏറ്റവും പിഭാഗത്ത് നടണം, ഇല്ലെങ്കില്‍ അവ മറ്റുവിളകള്‍ക്ക് സൂര്യപ്രകാശം നഷ്ടമാകും. അവയ്ക്ക് പോഷകവും ലഭിക്കില്ല.
Ø തോട്ടത്തിന്‍റെ നടപ്പാതയ്ക്ക് ചുറ്റിനും, മധ്യഭാഗത്തെ നടപ്പാതയിലും ചെറുചെടികളായ മല്ലി, ചീര, പുതിന, ഉലുവ എന്നിവ നടാം.
ഇന്ത്യന്‍ സാഹചര്യത്തില്‍ അടുക്കളത്തോട്ടത്തിന് സഹായമാകുന്ന വിളകളുടെ മാതൃക, പട്ടിക (ഹില്‍സ്റ്റേഷന്‍ ഒഴികെ) താഴെ കൊടുക്കുന്നു.
പ്ലോട്ട് നമ്പര്‍
പച്ചക്കറിയുടെ പേര്
സീസണ്‍
01.
തക്കാളി, ഉള്ളി
ഗാഡിഷ്
ബീന്‍സ്
വെണ്ട (ഒക്‌റ)
ജൂണ്‍ – സെപ്തംബര്‍
ഒക്‌ടോബര്‍ - നവംബര്‍
ഡിസംബര്‍ - ഫെബ്രുവരി
മാര്‍ച്ച് - മെയ്
02
വഴുതന
ബീന്‍സ്
തക്കാളി
അമരയ്ക്ക
ജൂണ്‍ - സെപ്തംബര്‍
ഒക്‌ടോബര്‍ - നവംബര്‍
ജൂണ്‍ - സെപ്തംബര്‍ മെയ്
03.
മുളക്, റാഡിഷ്
പയര്‍
ഉള്ളി (ബെല്ലാരി)
ജൂണ്‍ - സെപ്തംബര്‍
ഡിസംബര്‍ ഫെബ്രുവരി
മാര്‍ച്ച് - മെയ്
04.
വെണ്ട, റാഡിഷ്
ക്യാബേജ്
ക്ലസ്റ്റര്‍ ബീന്‍സ്
ജൂണ്‍ - ആഗസ്റ്റ്
സെപ്റ്റംബര്‍ - ഡിസംബര്‍
ജനുവരി - മാര്‍ച്ച്
05.
ബെല്ലാരി ഉള്ളി
ബീറ്റ്‌റൂട്ട്
റ്റൊമാറ്റോ ഉള്ളി
ജൂണ്‍ - ആഗസ്റ്റ്
സെപ്തംബര്‍ - നവംബര്‍
ഡിസംബര്‍ - മാര്‍ച്ച്
ഏപ്രില്‍ - മെയ്
06.
ക്ലസ്റ്റര്‍ ബീന്‍സ്
വഴുതന, ബീറ്റ്‌റൂട്ട്
ജൂണ്‍ - സെപ്തംബര്‍
ഒക്‌ടോബര്‍ - ജനുവരി
07.
ബെല്ലാരി ഉള്ളി
ക്യാരറ്റ്
മത്തന്‍
ജൂലൈ - ആഗസ്റ്റ്
സെപ്തംബര്‍ - ഡിസംബര്‍
ജനുവരി - മെയ്
08.
ഒരിനം
ബീന്‍സ് (ലബ്‌ലബ്)
ഉള്ളി വെണ്ട
മല്ലി
ജൂണ്‍ - ആഗസ്റ്റ്
സെപ്തംബര്‍ - ഡിസംബര്‍
ജൂണ്‍ - മാര്‍ച്ച്
ഏപ്രില്‍ - മെയ്

Ø മുരിങ്ങ, വാഴ, പപ്പായ, മരിച്ചീനി, കറിവേപ്പില, അശത്തി
Ø മുകളില്‍ പറഞ്ഞിരുന്ന വിളകളുടെ ക്രമം അനുസരിച്ച് ഓരോ തടത്തിലും ഏതെങ്കിലും വിളകള്‍ തുടരെ ഫലം തരുമെന്നാണ്. സാധ്യമെങ്കില്‍ ഒരിടത്ത് രണ്ട് വിളകള്‍ ടാം (ഒന്ന് ദീര്‍ഘ കാലവിള മറ്റൊന്ന് ഹ്രസ്വകാലവിള)
 അടുക്കളത്തോട്ടത്തിന്‍റെ സാമ്പത്തികലാഭം
Ø തോട്ടക്കാര്‍ ആദ്യം സ്വന്തം കുടുംബങ്ങള്‍ക്കായി, പച്ചക്കറികള്‍ തയാറാക്കുന്നു. വില്‍ക്കുകയോ, പകരം നല്‍കുകയോ വഴി അധികമുള്ളത് കാശാക്കുകയും ചെയ്യുന്നു. വരുമാനം ഉണ്ടാക്കല്‍ തന്നെ പ്രധാന ഉദ്ദേശം. ഒപ്പം രാസവളമില്ലാത്ത. പോഷകഗുണമുള്ള പച്ചക്കറി ലഭ്യമാകുകയും ചെയ്യും. ഇവ പരസ്പര പൂരകങ്ങളാണ്.
Ø അടുക്കളത്തോട്ടത്തില്‍ നിന്നുള്ള സാമ്പത്തികലാഭം ഇവയാണ്.
Ø തോട്ടനിര്‍മ്മാണത്തിലൂടെ ഭക്ഷണം, വരുമാനം ലഭിക്കുന്നു.
Ø വീട്ടിലെ കന്നുകാലികള്‍ക്കുള്ള തീറ്റ, മറ്റ് വീട്ടാവശ്യങ്ങള്‍ക്കുള്ള വസ്തുക്കളും ലഭിക്കുന്നു. (വിറക്, കരകൗശലവസ്തുക്കള്‍, ഫര്‍ണിച്ചര്‍, ബാസ്‌ക്കറ്റുകള്‍)
Ø തോട്ടവിഭവങ്ങള്‍, മൃഗങ്ങള്‍ ഇവയാണ് സ്ത്രീകള്‍ക്കുള്ള സ്വതന്ത്ര വരുമാന മാര്‍ഗ്ഗങ്ങള്‍.

Wednesday, April 11, 2012

നവര നെല്ല്

       ആദ്യ കാലങ്ങളിലും ഇപ്പോഴും ഒരേരീതിയില്‍ മറ്റു രാസവളം ഉപയോഗിക്കാതെ കൃഷി ചെയ്യുന്ന ആദ്യ കാല നെല്ലിനങ്ങളില്‍ പെടുന്നു നവരനെല്ല്. ഭക്ഷണാവശ്യത്തിന് പുറമെ ഈ നെല്ല് കൊണ്ട് പല രോഗങ്ങളും മാറ്റാന്‍ സാധിക്കും. വാതത്തിന് നവരനെല്ലാണ് അവസാന മാര്‍ഗ്ഗം. നവര കിഴിയാക്കി ഉപയോഗിക്കുന്നു. അതായത് നവര അരി വെന്തതിനു ശേഷം കിഴിയിലാക്കി വാതമുള്ള ഭാഗത്ത് ഉഴിയുന്നത് മൂലം ആശ്വാസം പകരുന്നു. പ്രസവ രക്ഷ മുതല്‍ എല്ലാ ലേഹ്യങ്ങളിലും ധാന്യങ്ങളില്‍ നവര ഗോതമ്പ്, തെന, ചോളാണ്ടി എന്നിവയ്ക്കും ചേര്‍ത്തിരിക്കുന്നു.
കര്‍ക്കിടക മാസത്തിലെ പ്രധാന ആകര്‍ഷണമാണ് ഞവര. യൌവ്വനം നിലനിര്‍ത്തുന്നതിനായി യവനമുനി ഉപദേശിച്ച അപൂര്‍വ ധാന്യമാണ് ഞവര എന്നു കരുതപ്പെടുന്നു. നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലും ഒരുപോലെ ഉപയോഗിച്ചുവരുന്ന ഈയിനം നവിര, ഞവിര, നമര, നകര, നകരപുഞ്ച എന്നീ പേരുകളിലും അറിയപ്പെടുന്നു. കേരളത്തില്‍ കുഞ്ഞിനെല്ല്, എരുമക്കരി, നെടുവാലി, വേല്‍വാലി, ചെമ്പാവ്, കവുങ്ങിന്‍ പൂതാല, കളമപ്പാരി, നരിക്കാരി, വരകന്‍, പൂവാളി, തനവല, കരിങ്കുറുവ, പെരുനെല്ല്, ഉളിങ്കത്തി, വലനെല്ല്, ചിറ്റേനി, ആനൂരി, ചെന്നെല്ല് തുടങ്ങിയ നെല്‍വിത്തിനങ്ങള്‍ക്കും ഔഷധഗുണങ്ങളുണ്ടെങ്കിലും ഞവരയുടെ ശ്രേഷ്ഠത ഒന്നുവേറെത്തന്നെയാണ്.
നാട്ടുവൈദ്യത്തില്‍ പ്രായഭേദ്യമന്യേ ഞവരക്കഞ്ഞി ഉത്തമാഹാരമാണ്. ക്ഷീണം, ബലക്ഷയം, ഉദരരോഗം, പനി എന്നിവയ്ക്ക് പ്രതിവിധിയുമാണ്. സന്ധിബന്ധങ്ങള്‍ക്ക് ഉറപ്പും പ്രസരിപ്പും പ്രദാനം ചെയ്യും. ആറുമാസം പ്രായമായ കുട്ടികള്‍ക്ക് ഞവരയുടെ ഉമി പൊടിച്ചുവറുത്തതും ഏലക്കാപ്പൊടിയും (കുന്നന്‍വാഴയുടെ) ചേര്‍ത്തുണ്ടാക്കുന്ന കുറുക്ക് വിശിഷ്ടമാണ്. ഞവരയുടെ കഞ്ഞിവെള്ളം ധാരകോരുന്നത് മുടികൊഴിച്ചാല്‍ ശമിപ്പിക്കും. ഞവര ചക്കരയും നെയ്യും ചേര്‍ത്ത് പായസമാക്കി കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും. ഞവര അരിയുടെ മലര്, വെള്ളത്തിലോ മോരിലോ ചേര്‍ത്ത് കഴിക്കുന്നത് വയറിളക്കത്തിന് ഫലപ്രദമാണ്. ഞവരച്ചോറും കറിവേപ്പിലയും പുളിച്ചമോരും ചേര്‍ത്ത് കഴിക്കുന്നത് മൂലക്കുരുവിന് ശമനം നല്‍കും. ബീജവര്‍ധനക്കും ഞവര ഉത്തമമെന്ന് കരുതപ്പെടുന്നു. കാലിന് ബലക്ഷയമുള്ള കുട്ടികള്‍ക്ക്, ഞവരച്ചോറ് അരയ്ക്ക് കീഴ്പോട്ട് തേച്ചു പിടിപ്പിക്കുന്നത് ഫലം ചെയ്യും. പാമ്പുകടിയേറ്റവര്‍ക്ക് കൊടുക്കാവുന്ന സുരക്ഷിത ഭക്ഷണമാണ് ഞവരച്ചോറ്. ആയുര്‍ വേദത്തില്‍ ഞവരക്ക് വിശിഷ്ഠ സ്ഥാനമാണ് കല്‍പിച്ചു നല്കിയിട്ടുള്ളത്. രക്ത, ദഹന, നാഡി, ശ്വാസചംക്രമണവ്യവസ്ഥകള്‍ക്ക് ഞവര വളരെ ഗുണം ചെയ്യുന്നു. ധാതുബലം വര്‍ധിപ്പിക്കുന്നതിനും ഞവര ഉത്തമമാണ്. നാഡീ-പേശി സംബന്ധമായ ന്യൂനതകള്‍ക്കും ഉത്തമ പ്രതിവിധിയാണ്. പഞ്ചകര്‍മ്മ ചികില്‍സയില്‍ ഏറെ പ്രാധാന്യമുണ്ടിതിന്. പച്ചനെല്ല് കുത്തിയെടുക്കുന്ന അരിയാണ് കിഴിക്ക് ഉപയോഗിക്കുന്നത്. കുറുന്തോട്ടി ചേര്‍ത്ത് പാലില്‍ വേവിച്ച ഞവരയരി കിഴികെട്ടി, അഭ്യംഗം ചെയ്ത ശരീരത്തില്‍ ചെറുചൂടോടെ സ്വേദനം (വിയര്‍പ്പിക്കല്‍) നടത്തുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ പുറമെനിന്നും നല്കുന്ന ചെറിയ സമ്മര്‍ദം, ത്വക്കില്‍ സമൃദ്ധമായുളള ചെറിയ രക്തക്കുഴലു(കാപ്പിലറികള്‍)കളുടെ പോഷണ വിനിമയ ശേഷി ഗണ്യമായി വര്‍ധിപ്പിക്കുന്നുവെന്നും, സിരകളുടെ, പൊതുവെ ചുരുങ്ങിക്കിടക്കുവാനുള്ള പ്രവണത വ്യത്യാസപ്പെടുത്തി രസായന ഗുണമായ ശരീരപുഷ്ടിക്ക് കാരണമാകുന്നുവെന്നും പറയപ്പെടുന്നു. സമ്മര്‍ദ്ദത്തോടൊപ്പമുള്ള ചൂടും സ്നിഗ്ധതയും നാഡീപ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനാല്‍ വാതശമനവും സാധ്യമാണ്. വിവിധതരത്തിലുള്ള പക്ഷാഘാതങ്ങള്‍ക്കും സ്പോണ്ടിലൈറ്റിസ്, മയോപ്പതി തുടങ്ങിയവക്കും ഇത്തരത്തിലുള്ള സ്വേദനം പ്രതിവിധിയാണ്. ഞവരക്കിഴി സാധ്യമാവാത്ത വളരെ ക്ഷീണമുള്ള രോഗികളില്‍, ഞവരച്ചോറു തേച്ചുള്ള ഷാഷ്ഠികാന്നലേപന(ഞവരത്തേപ്പ്)വും ഫലപ്രദമാണ്. ഭക്തരോധം, സ്തംഭനം, തരിപ്പ്, തളര്‍ച്ച, ചുട്ടുനീറ്റം, എല്ലുകള്‍ക്ക് ഒടിവ്, രക്തവാതം, കൈകാല്‍ മെലിച്ചില്‍ എന്നിവക്കും ഈ ലേപനം ഗുണകരമാണ്.
പഴയ കാല നെല്ലുകളുടെ പേര്
· തെക്കന്‍ചീര
· ചീരാചെമ്പന്‍
· തൊണ്ണൂറാന്‍
· തവളക്കണ്ണന്‍
· ആമങ്കാരി
· ചോന്തയമ്മ
· താണിയന്‍
· കവിങ്ങിന്‍പൂക്കുല
· ബസൂരി
· കൊത്തമ്പാലിചീര
· കസ്തൂരിചീര
· ആര്യനെല്ല്
· ചെറുവെള്ളരി
· കുമ്പളോന്‍

അവലംബം :
കേരള ഇന്നവേഷൻ ഫൗണ്ടേഷന്റെ നാട്ടറിവുകളുടെ ശേഖരണവും ഡിജിറ്റലൈസേഷനും എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയ നവര നെല്ലിനെക്കുറിച്ചുള്ള ലേഖനത്തിൽ നിന്ന്. http://kif.gov.in/ml/index.php?option=com_content&task=view&id=84&Itemid=29